Image

ആദിവാസികളുടെ നഗ്നനൃത്തം: രണ്ട് പേര്‍ അറസ്റ്റില്‍

Published on 19 January, 2012
ആദിവാസികളുടെ നഗ്നനൃത്തം: രണ്ട് പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപിലെ ആദിവാസി സ്ത്രീകളെക്കൊണ്ട് അര്‍ദ്ധനഗ്നരായി നൃത്തം ചെയ്യിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. വ്യാപാരിയായ രാജേഷ് വ്യാസ്, ടാക്‌സി ഡ്രൈവറായ ഗുഡ്ഡു എന്നിവരാണ് പോലീസ് പിടിയിലായത്.

ആന്‍ഡമാന്‍ ട്രങ്ക് റോഡിലൂടെ സ്ഥിരമായി വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നവരാണ് ഇവര്‍. അപൂര്‍വ്വ നരവംശവിഭാഗത്തില്‍ പെട്ട ജര്‍വാ ആദിവാസികളെക്കൊണ്ട് നൃത്തം ചെയ്യിപ്പിച്ചതുകൂടാതെ ഇതിനായി പോലീസിന് കൈക്കൂലി നല്‍കാന്‍ വിനോദസഞ്ചാരികളില്‍ നിന്നും ഇവര്‍ പണവും കൈപ്പറ്റി.

വിവാദമായ വീഡിയോ പുറത്തായതിനെതുടര്‍ന്ന് ജനുവരി 12ന് പോലീസ് കേസെടുത്തിരുന്നു. പ്രാകൃതരായി ജീവിക്കുന്ന ഈ ആദിവാസി വിഭാഗത്തിന്റെ ചിത്രമെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നും നിരോധിച്ചിട്ടുള്ളതാണ്.

ഈ വിഡിയോ സംപ്രേക്ഷണം ചെയ്ത ഇന്ത്യയിലെ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ബ്രിട്ടണിലെ ഗാര്‍ഡിയന്‍,ഒബ്‌സര്‍വര്‍ എന്നീ പത്രങ്ങള്‍ക്കെതിരെയും നിയമനടപടിയെടുക്കുമെന്ന് നേരത്തെ അധികൃതര്‍ പ്രസ്താവിച്ചതു വിവാദത്തിനിടയാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക