Image

ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കുമോ ? (അനില്‍ പെണ്ണുക്കര )

Published on 19 October, 2015
ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കുമോ ? (അനില്‍ പെണ്ണുക്കര )
രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതിനു തൂക്കിലേറ്റപ്പെട്ട ഗോഡ്‌സെ തൂക്കിലേറ്റപ്പെട്ട ദിവസം ബലിദാന്‍ ദിവസമായി ആചരിക്കുമെന്ന്‌ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ ഇപ്പോഴത്തെ സംശയം ഇവരെല്ലാം കൂടി ഗോഡ്‌സേയെ രാഷ്ട്രപിതാവ്‌ ആക്കുമോ എന്നതാണ്‌. 

മഹാത്മാ ഗാന്ധിയെ വധിച്ച കുറ്റത്തിന്‌ 1949 നവംബര്‍ 15ന്‌ ആണ്‌ ഗോഡ്‌സെയെ തൂക്കിലേറ്റിയത്‌. ഗാന്ധിയെക്കാള്‍ രാജ്യസ്‌നേഹിയായിരുന്നു ഗോഡ്‌സെ എന്നും എന്തിനാണ്‌ ഗാന്ധിയെ വധിച്ചതെന്ന്‌ ചിന്തിക്കേണ്ട ദിവസമാണ്‌ ബലിദാന്‍ ദിവസമെന്നും ഈ ഹിന്ദു മഹാസഭ  പറഞ്ഞിട്ടുണ്ട്‌. ജില്ലാ അടിസ്ഥാനത്തില്‍ ബലിദാന്‍ ദിവസം ആചരിക്കാന്‍ രാജ്യമൊട്ടാകെയുള്ള 120 കേന്ദ്രങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. വലതുപക്ഷ സ്വഭാവമുള്ള സംഘടനകളെയാണ്‌ ഈ ചടങ്ങിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌. ഈ സംഘടനകള്‍ക്കിടയില്‍ നാഥുറാം ഗോഡ്‌സെയുടെ ഇളയ സഹോദരനായ ഗോപാല്‍ ഗോഡ്‌സെ എഴുതിയ `ഗാന്ധിവധം   എന്തിന്‌?' എന്ന പുസ്‌തകത്തിന്റെ കോപ്പികളും അന്നേ ദിവസം വിതരണം ചെയ്യും. ഗാന്ധിയെ വധിച്ചതിന്‌ ഗോപാല്‍ ഗോഡ്‌സെയും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. 

നാഥുറാം ഗോഡ്‌സെയുടെ ജീവിതത്തെ ആസ്‌പദമാക്കി വിദ്യാര്‍ത്ഥികള്‍ നാടകം അരങ്ങിലെത്തിക്കും. അഖില ഭാരത ഹിന്ദു മഹാസഭയിലെ അംഗങ്ങള്‍ വിചാരണയ്‌ക്കിടെ ഗോഡ്‌സെ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ വായിക്കുമെന്നും ചന്ദ്രപ്രകാശ്‌ കൗശിക്‌ അറിയിച്ചിട്ടുണ്ട്‌. ഗോഡ്‌സെ രഥം എന്ന പേരില്‍ പ്രത്യേക രഥം തയ്യാറാക്കാനും പദ്ധതിയുണ്ട്‌. ഭഗത്‌ സിംഗ്‌, വീര്‍ സവര്‍ക്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ രഥത്തിലുണ്ടാകും. രാജ്യമൊട്ടാകെ രഥയാത്ര നടത്തും. ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. രാജസ്ഥാനും മഹാരാഷ്ട്രയുമാണ്‌ ബലിദാന്‍ ദിവസ്‌ ആചരിക്കുന്നതില്‍ ഏറ്റവുമധികം താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ്‌ അറിവ്‌. ഗാന്ധിജി വെടിയേറ്റ്‌ വീണ ബിര്‍ള മന്ദിറിന്‌ സമീപത്തെ ഹിന്ദു മഹാസഭ ഓഫീസിലായിരിക്കും ദില്ലിയിലെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക.

ഗോഡ്‌സെയ്‌ക്കായി ക്ഷേത്രം നിര്‍മ്മിക്കുമെന്ന്‌ കഴിഞ്ഞ വര്‍ഷം ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. അംബാല ജയിലിലാണ്‌ ഗോഡ്‌സെയെ തൂക്കിലേറ്റിയത്‌.

സ്വാതന്ത്ര്യത്തിന്റെ അറുപത്തൊമ്പതാം വാര്‍ഷികത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തിലെ 158 സന്തുഷ്ട രാഷ്ട്രങ്ങളില്‍ 117 സ്ഥാനത്ത്‌ മാത്രമേ നമ്മള്‍ വന്നു നില്‍ക്കുന്നുള്ളൂവെന്നത്‌ നാട്ടിലെ ഭരണാധികാരികള്‍ തന്നെയാണ്‌ ശ്രദ്ധിക്കേണ്ടത്‌.

ഗാന്ധിജി ആര്‍ക്കെതിരേ പോരാടിയോ അവരായിരുന്നില്ല ഗാന്ധിജിയുടെ യഥാര്‍ഥശത്രുക്കള്‍. ബ്രിട്ടീഷുകാര്‍ ഒടുവില്‍ അധികാരം വിട്ടൊഴിഞ്ഞുപോയി. പക്ഷേ, ഗാന്ധി സ്വപ്‌നം കണ്ട സമാധാനത്തിന്റെ ഇന്ത്യ പുലര്‍ന്നില്ല. തന്റെ നിലപാടുകള്‍ തിരസ്‌കരിക്കപ്പെടുന്നതു കണ്ടു നിസ്സഹായനായി നില്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുളളൂ. വിജയാഘോഷസമയത്ത്‌ വേദനിക്കുന്ന മനസോടെ സമാധാനദൂതുമായി തെരുവുകളില്‍നിന്നു തെരുവുകളിലേക്കു സഞ്ചരിച്ച ഒരു നേതാവിനെ ലോകം അന്നുവരെ കണ്ടിട്ടില്ല. മൃഗീയമായ ക്രൂരതയ്‌ക്കു മുന്നില്‍ നിരായുധനായി അഹിംസാ സന്ദേശവുമായി മനസുകളില്‍ മാറ്റമുണ്ടാക്കാനുള്ള ശ്രമകരമായ ദൗത്യത്തിലായിരുന്നു അദ്ദേഹം.

ഗാന്ധിജിയെ ഇല്ലാതാക്കിയാല്‍ വര്‍ഗീയ ഫാസിസ്റ്റ്‌ ലക്ഷ്യത്തിലെത്താമെന്ന കണക്കുകൂട്ടലുകളാകാം ഒരു നിറത്തോക്കിനു മുന്നില്‍ ആ പ്രകാശം കെടുത്താന്‍ ഘാതകനു പ്രേരണനല്‍കിയത്‌. എന്നാല്‍, അദ്ദേഹം നല്‍കിയ ആശയവും സന്ദേശങ്ങളും കൂടുതല്‍ക്കൂടുതല്‍ പ്രസക്തമാകുകയാണ്‌. വര്‍ഗീയതയും ഭീകരവാദവും മതസ്‌്‌പര്‍ധയുമെല്ലാം ലോകഭൂപടത്തില്‍ വര്‍ധിക്കുമ്പോള്‍ ആ മനുഷ്യന്റെ മഹനീയ ദര്‍ശനങ്ങള്‍ നമുക്കു വഴിവിളക്കാകും. അതുകൊണ്ടു ഗാന്ധിജി കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നു. താന്‍ വിമര്‍ശനത്തിന്‌ അതീതനല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ സത്യാന്വേഷണത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച അദ്ദേഹം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ആയുധമില്ലാതെ ആശയ സംഹിതകള്‍ മാത്രം പടവാളാക്കി മാറ്റി ലോകത്തിനുമുന്നില്‍ പുതിയ വിപ്ലവസന്ദേശം നല്‍കിയ മഹാത്മാഗാന്ധി കര്‍മംകൊണ്ടും ജന്മംകൊണ്ടും കര്‍മയോഗിയായിരുന്നു. ടാഗോര്‍ ആദ്യമായി 'മഹാത്മാവ്‌' എന്നു സംബോധന ചെയ്‌തതു വെറുതെയായില്ലെന്നു കാലം തെളിയിച്ചു. വിശ്വംമുഴുവന്‍ പ്രകാശം പരത്താന്‍ ജ്വലിച്ച ഈ കര്‍മചന്ദ്രനു മറ്റൊരു വിശേഷണവും പകരമാകില്ല.

അമാനുഷികമായ കഴിവുകളുള്ളയാളാണെന്ന ധാരണയോ താന്‍ വിമര്‍ശനങ്ങള്‍ക്ക്‌ അതീതനാണെന്ന തോന്നലോ ഗാന്ധിജിക്കുണ്ടായിരുന്നില്ല. അഹംബോധവും അധികാരപ്രലോഭനവും നേതൃഗുണമല്ലെന്ന ബോധ്യവുമുണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും താഴ്‌ന്നവരുടെ കുടിലുകളില്‍ ദിനരാത്രങ്ങള്‍ ചെലവഴിച്ചും അടിമത്തൊഴിലാളികളുടെയും ചേരിനിവാസികളുടെയും ജീവിതാവസ്ഥ മാറ്റിയെടുക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചുമാണ്‌ ഗാന്ധി മഹാത്മാവായത്‌. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലും തൊഴില്‍ മേഖലകളിലുമെല്ലാം സാധാരണക്കാരന്‌ അനുകൂലമായ പരിവര്‍ത്തനം വരുത്താനുള്ള തീവ്രശ്രമങ്ങള്‍ നടത്തിയതു സാധാരണക്കാരന്റെ ജീവിതരീതി സ്വയം സ്വീകരിച്ചായിരുന്നു.

പ്രാര്‍ഥനയും ഉപവാസവും ഭക്ഷണക്രമത്തിലെ ദിനചര്യയുമെല്ലാം ക്രമംതെറ്റാതെയുള്ള ശീലങ്ങളാക്കിയതു മനസും കര്‍മവും ശുദ്ധമാക്കി നിര്‍ത്താനായിരുന്നു. അന്ത്യനിമിഷംവരെ ആ ചര്യകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌തു.

ഒരുഘട്ടത്തില്‍ സവര്‍ണഹിന്ദുവെന്നു വിമര്‍ശിക്കപ്പെട്ടപ്പോഴും പിന്നീട്‌, തികഞ്ഞ മുസ്‌്‌ലിംപക്ഷപാതിയെന്നു മുദ്രകുത്തിയപ്പോഴും പ്രകോപിതനാകാതെ തന്റെ കര്‍മപഥത്തില്‍ അടിയുറച്ചുനിന്നു. ഗീതാവാക്യങ്ങളും ഖുര്‍ആന്‍ വചനങ്ങളും ബൈബിള്‍ സൂക്തങ്ങളും അദ്ദേഹത്തിന്‌ ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു. അവയിലെല്ലാമുള്ള ഉദ്‌ബോധനങ്ങള്‍ മനുഷ്യന്റെ നന്മ ലാക്കാക്കിയുള്ളതാണെന്നു അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും അതിനനുസരിച്ചു നല്ല മനുഷ്യനായി ജീവിക്കുകയും നന്മയിലേക്കു മനുഷ്യരെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തു.

ഇന്നു ഗാന്ധിജിയുടെ സന്ദേശങ്ങള്‍ക്കു പ്രസക്തി വര്‍ധിക്കുന്നു. മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കിടയിലേക്കു മനുഷ്യസമൂഹത്തിന്റെ മാനസിക വിളനിലം ചുരുങ്ങുകയും പകയുടെയും വിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ വിതയ്‌ക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരിക്കല്‍ക്കൂടി 'ഗാന്ധിജി' തിരികെ വന്നെങ്കില്‍ എന്നു മനുഷ്യസ്‌നേഹികള്‍ വൃഥാപറഞ്ഞുപോകും.

മഹാത്മജിയുടെ നാട്ടില്‍ ഗോദ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്നിടത്തേക്കും ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനെതിരായി ശബ്ദിക്കാന്‍ കഴിയുന്നില്ലെന്നത്‌ നമ്മുടെ നിര്‍ഭാഗ്യമെന്നല്ലാതെ മറ്റെന്തു പറയാന്‍. ?
ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കുമോ ? (അനില്‍ പെണ്ണുക്കര )
Join WhatsApp News
വിദ്യാധരൻ 2015-10-19 20:11:33
  നാഥൂറാം ഗോട്സേയെന്ന  കൊലപാതകിക്ക് വിശുദ്ധ പദവി നല്കി ഗാന്ധിജി എന്ന മനുഷ്യ സ്നേഹിയ അവമാനിക്കാൻ ഇന്ത്യ തയാറാവുമ്പോൾ നാം ഇന്നേവരെ യഥാർത്ഥ സ്വാതന്ത്യം അനുഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്.  വയാലർ എന്ന ഭാവനാ സമ്പന്നനായ കവി ഗോട്സേയെ കുറ്റബോധത്തോടെ സമനിലവിട്ടവനായി  രാജഘ്ട്ടിലേക്ക്  തിരികെ കൊണ്ടുവരുമ്പോൾ  ഇന്ന് ഭാരതത്തിലുടെ തിളച്ചുമറിയുന്ന അസഹിഷ്ണതയിൽ നമ്മൾക്ക് ലജ്ജതോന്നുന്നു.  രാഷ്ടംപിതാവിന്റെ ചിത്രം മാറ്റി ഗോഡ്സേയുടെ ചിത്രം വച്ച് ആ മഹാതമാവിനെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാൻ ശ്രമിക്കുന്നവർ അവർ തൊടുത്തു വിടുന്ന വർഗ്ഗീയതയുടെ വിഷ അമ്പുകൾ അവരുടെ നേരെ വലിയ കാലതാമസം ഇല്ലാതെ തിരിച്ചു വരും. ഗാന്ധിജിയെ ഭാരത ജനത എത്ര ഒതുക്കിയാലും, ഒരു പോറലുപോലും ഏല്ക്കാതെ ആ മഹാതമാവു, ലോകം എമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ മന്നസ്സിൽ മായാതെ നിൽക്കുമെന്നതിനു സംശയം ഇല്ല  

 ആ രാജഘട്ടിൽ (വയലാർ )

നീതികേടിന്റെ കഥകൾ പാടി 
നീലയമുന പുളഞ്ഞൊഴുകി 
അന്തിച്ചുകപ്പിൻ ഗഗനതയിൽ 
ചിന്തകൾകേറികുഴഞ്ഞിരുന്നു 

"ആ രജഘട്ടിലെ' വെണ്മണലിൽ 
ആറേഴു കമ്പി വലകൾ കാണാം 
ഭാഗധേയങ്ങൾ വളഞ്ഞുകൂടി 
ലോകഗുരുവിൻ ചിതക്കുചുറ്റും

ആരോവരുന്നുണ്ടലെനിന്നു-
മാമണൽത്തിട്ടിലെക്കൊടിയോടി   
അന്തിവെയിലിൻ നിറപകിട്ടിൽ 
അമ്പെരെന്നെങ്ങും പകച്ചു നോക്കി 

ചെമ്പൻ തലമുടി കാറ്റിലാടി-
ചെങ്കനൽക്കണ്ണുകൾ കത്തിയാളി 
അങ്ങോട്ട്‌ നോക്കിയാൽ ഞെട്ടിവീഴും 
നിങ്ങളെക്കണ്ടയാൾ തെറ്റിമാറും 

ഓടിക്കിതച്ചു തളർന്നുവാടി 
ആടിക്കുഴഞ്ഞു വിറച്ചുതുള്ളി 
കാലുറക്കാതയാൾ വീണുപോയി 
കാലിടകൊണ്ടാ മണൽപ്പരപ്പിൽ

മൂകഗംഭീരമാമന്തരീക്ഷം 
ശോകപരവശമായിരുന്നു 
അന്തിക്കു കണ്ട നിഴലുകൾ വ -
ന്നന്തസ്സിലങ്ങനെ നാടടക്കി !

നാളുകൾതോറും വളർന്നു വന്ന 
നാടിന്റെ ശാപഗരിമപോലെ 
ചാടിയെഴുന്നേറ്റലറുകയാ-
ണാടിമറിഞ്ഞോരാ മർത്ത്യ രൂപം 

"...എവിടെയാണ് ഞാൻ? മാനവത്വത്തിന്റെ 
ശവകുടീരത്തിൽ ഏകനായി ഭ്രാന്തനായി 
എവിടെയാണ് ഞാൻ ? പാരതന്ത്ര്യത്തിന്റെ 
കടപുഴക്കിയ ദേശികൻ ഭസ്മമായി !"

ഒരു കുലദ്രോഹിയാണ് ഞാൻ നാടിന്റെ 
പെരുമയൊക്കെത്തകർത്തവനാണ് ഞാൻ 
മഹിതമാനവ സംസ്കാര കേന്ദ്രമേ 
മറിവ്കാട്ടി ഞാൻ നിന്നെ തുലച്ചുവോ?
തലമുറകളിൽ തീവിഷം തേക്കുവാൻ 
തലമുറിച്ചുവോ ഭാരതത്തിന്റെ ഞാൻ?
ശരണമില്ലെനിക്കെങ്ങും വലഞ്ഞുഞാൻ 
മരണ, -മപ്പുറം നാരകത്തീക്കളം !

മതമെനിക്കെത്ര വെള്ളി നാണ്യങ്ങൾതൻ 
മണിമലരുകൾ നല്കി മയക്കിയോ 
മത -മതിന്റെ മുടി വാഴ്ച നീളുവാൻ 
മഹിതമാനവ രക്തം കൊടുത്ത് ഞാൻ 

മതി മതി മതഭ്രാന്തരെ, നിങ്ങൾതൻ 
വിധി നടത്തലാണയ്യോ നശിച്ചു ഞാൻ 
മരണ; മില്ല മരിക്കേണ്ട നാഥന്റെ 
മധുരഗാനങ്ങൾ കേട്ട് നില്ക്കട്ടെ ഞാൻ !

അവിടെ രക്തം തിരിക്കുകയാണതാ 
ഭവുകകേന്ദ്രമെ ഞാൻ നിന്റെ ഘാതകൻ 
തലതിരിഞ്ഞ മുഴുഭ്രാന്തനായി ഞാൻ 
തലമുറകൾക്ക് മുഴു പാഠമായിത്തീർന്നു ഞാൻ 
ഇവനെയൊന്നു തലോടുമോ - ജീവിത 
ഭവുകഗായകാ നീയുണർന്നൊന്നിനി?...."

കണ്ണ് തുറന്നു ഞാൻ കണ്ടെതേതോ 
വർണ്ണം പിടിച്ച കിനാവുമാത്രം  



Anthappan 2015-10-20 08:42:07
Thank you Vidyaadharan for posting that poem.  Vayalaar Kavitha shows how he was connected with the current events and used his talents to take a great message to the readers.  He used the character Naadoram Godse as a repenting person who realized the mistake he did and went back seeking peace in his heart first and forgave himself for the grave crime he did.  The problem with the modern writers are that they are disconnected from the events unfolding around them and even fail to take a message out of it and bring it to the public.  Some poems and writings are bizarre and drive the readers nuts.  (And, there are idiots out there to promote this kind of crazy writers).  It looks like the readers are supposed to suffer the Schizophrenic writers.)  The poem make people to think and probable see things differently.  It also helps to see that many people those go out and commit these type of terrible crimes are the puppets of the leaders who preach peace on earth.  These poisonous snakes must be crushed without mercy.  India is getting violent day by day and people are driven crazy to  chop the head of the fellow beings next door in the name of religion .  Look at in India how the religion and the government work hand in hand to instigate people to do the crime which affects the humanity?  Ordinary people must know that they they are instruments of these people and writers can make them aware about  it if they use their talents appropriately.  

 
andrew 2015-10-20 19:13:18
Thank you, both of you പ്രിയ വിധ്യദര & Athappan.
My mind and heart are stunned but exploding to see all that stupidity in India. We are still in the primitive ages. I stayed away due to all the foolishness that is spreading around in the name of religion and politics. India will  be never free and Indians will never get civilized.
Anthappan 2015-10-21 06:56:37

I understand the Indians especially Malayalees living there to do this kind of things and not expected to pull out of it easy, because, most of their brain has been eaten away by the politicians and Religious gurus.  But, what I don’t understand is that the politicians and religious leaders who exploited the laymen’s of  India is now landing in America just like the swarms  of bees and pouncing on Majority of Malayalees in USA .  People should understand the motives of the organizers who line up with their suites and coats on at airports to receive the vultures (Politicians & Religious gurus) landing on a daily basis with their eyes on the brain of their hostesses in America.  The more these vultures eat the brain of their hostess the fatter they get.   I understand your frustration Mr. Andrew for staying away from this type of hollow and shameless drama some of the creeps are staging here on daily basis .   But one thing is for sure and that is that the people who made changes in the world were all in the beginning standing alone and fighting.  It is a joy to note that you and Vidyaadharan are there in the forefront, standing alone, and fighting against the onslaught on humanity by these poisonous snakes. 

First they ignore you, then they laugh at you, then they fight you, then you win.

Mahatma Gandhi

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക