'മഗ്ദലനയുടെ (എന്റെയും) പെണ്‍സുവിശേഷം' പ്രകാശനം
തിരുവനന്തപുരം: രതീദേവി രചിച്ച 'മഗ്ദലനയുടെ (എന്റെയും) പെണ്‍സുവിശേഷം' പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്തു.
സംസ്‌കാരത്തിന്റെ കേന്ദ്രത്തിലേക്ക് സ്‌ത്രൈണതയെ പ്രതിഷ്ഠിക്കുകയാണ്
രതീദേവിയെന്ന് വി.എസ് പറഞ്ഞു. ആണ്‍കോയ്മയുടെ അധികാരത്തിലേക്ക് നടത്തുന്ന
ചാട്ടുളി പ്രയോഗമാണ് രതീദേവിയുടെ രചനയെന്നും വി.എസ് പറഞ്ഞു. 'ദി ഗോസ്പല്‍
ഓഫ് മേരി മാഗ്ദലിന്‍ ആന്‍ഡ് മീ' എന്ന നോവലിന്റെ ഇംഗ്‌ളീഷ് പതിപ്പിന്റെ
ഇന്ത്യയിലെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
ഡോ. കെ ജയകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി.ടി ശ്രീകുമാര്‍, അഡ്വ. കെ.
രാജന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. വി.സി അഭിലാഷ് സ്വാഗതവും
ഹരിദാസ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാര
പട്ടികയില്‍ ഇടം നേടിയ കൃതിയാണിത്.
മറ്റുള്ളവരെ അനുകരിക്കുക എന്നതാണ് എളുപ്പ വഴി. ഓരോ മനുഷരെയും വളരെ വെത്യസത്തോടെ ആണ് സൃഷ്ടിക്കപെട്ടിരിക്കുന്നത് . എന്നാല്‍ ഞാന്‍ മരിയകുട്ടി ആണ്, കറുത്തമ്മ ആണ് മാദവികുട്ടി ആണ്, മഗ്ദലന ആണ് എന്നൊക്കെ തോന്നുന്നത് .......
A D S { attention deficiency syndrome}
ഒരു പെണ്ണിനെ കൊണ്ട് പ്രമുക്തി കര്മ്മം ആകാമായിരുന്നു,
പ്രത്യേകിച്ചും അമേരിക്കയിൽ ഇരുന്നു ചാട്ടുളി പ്രയോഗം നടത്തുമ്പോൾ