image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

യാഥാസ്ഥികതയുടെ നാളുകള്‍ - ജോണ്‍മാത്യു

AMERICA 15-Jun-2015 ജോണ്‍മാത്യു
AMERICA 15-Jun-2015
ജോണ്‍മാത്യു
Share
image
യാഥാസ്ഥികതയാണ് പുരോഗതി കൊണ്ടുവരുന്നതെന്ന് യാഥാസ്ഥികരും, അല്ല തങ്ങളാണെന്ന് ലിബറല്‍ ചിന്താഗതിക്കാരും വിശ്വസിക്കുന്നു. ഇരുകൂട്ടര്‍ക്കും വേണ്ടത്ര ന്യായങ്ങളുമുണ്ട്.
കച്ചവടക്കാരെ സംരക്ഷിക്കുകയും തീറ്റകൊടുക്കുകയും ചെയ്യുന്നതാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് യാഥാസ്ഥികര്‍ കരുതുന്നു. ''കുതിരയ്ക്ക് വൈയ്‌ക്കോല്‍ കൊടുത്താല്‍പ്പോരേ, ഈച്ചകള്‍ ചുറ്റിപ്പറ്റി ജീവിക്കാന്‍ വിധിക്കപ്പെട്ടവരും.'' കച്ചവടക്കാര്‍ക്ക് നികുതി കുറയ്ക്കുന്നതിലൂടെ രാഷ്ട്രത്തിന്റെതന്നെ സാമ്പത്തീകത സുരക്ഷിതമാകുമത്രേ. എന്നാല്‍ അതുവേണ്ട കര്‍ഷകരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് മറുപക്ഷക്കാരും.
മുതിര്‍ന്ന ജനാധിപത്യരാജ്യങ്ങളിലെല്ലാം മാറിമാറി ഇരുകൂട്ടര്‍ക്കും ഭരണം നല്കി പരീക്ഷിച്ച് പരിക്ഷീണിതരാവുകയാണ് സാധാരണ ജനം. കൃത്യമായി ഇതൊന്നും ശരിയല്ലെങ്കിലും ഇതാണ് ഇന്നത്തെ കഥ. അല്ലെങ്കില്‍ ഒരു വശം മാത്രം. സ്റ്റോക്ക് മാര്‍ക്കറ്റ് വളര്‍ത്തുന്നതും സമൃദ്ധി കൊണ്ടുവരുന്നതും യാഥാസ്ഥികതയാണെന്നാണ് പറയപ്പെടുന്നത്, പക്ഷേ കണ്ടുവരുന്നത് നേരേ മറിച്ചും.

പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രവണതയാണ് ഒരേ ചിന്താഗതിയുടെ തുടര്‍ച്ചയായ വിജയം. ഡോമിനോ തീയറി! അതുകൊണ്ട് ഇനിയും വരാന്‍ പോകുന്നത് യാഥാസ്ഥികതയുടെ കാലമാണോ?
കാനഡ, ആസ്‌ട്രേലിയ, ഇന്ത്യ, ഇസ്രായേല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം യാഥാസ്ഥികരാണ് അടുത്തകാലത്ത് അധികാരം പിടിച്ചെടുത്തത്. ഈ യാഥാസ്ഥിക തേരോട്ടം തുടരുകയാണെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ഇത് ആവര്‍ത്തിക്കാനുള്ള സാദ്ധ്യത ഏറെയാണ്. പ്രത്യേകിച്ചും എട്ടുവര്‍ഷം കഴിയുമ്പോള്‍ ഭരണം ഒന്ന് വെച്ചുമാറുന്ന പാരമ്പര്യം ഉള്ളതുകൊണ്ടും. ഇതിന് അപവാദങ്ങള്‍ ഇല്ലെന്നില്ല. കിട്ടിയ അവസരം കളഞ്ഞുകുളിക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ടല്ലോ.
അമ്പതുകള്‍ മുതല്‍ ഒരു പത്തുനാല്പതു വര്‍ഷക്കാലം മൂന്നാം ലോകരാജ്യങ്ങളില്‍ സമ്പൂര്‍ണ്ണ ദാരിദ്ര്യമായിരുന്നു. ഇതില്‍നിന്ന് ഒരു പുരോഗതി ഒരിക്കലും സാദ്ധ്യമല്ലെന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നതും. പാശ്ചാത്യ ജനാധിപത്യരാജ്യങ്ങള്‍ യുദ്ധകാലത്തിന്റെ കെടുതികളെ തികച്ചും മുതലെടുത്ത് സമ്പത്തുകൂട്ടി. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉത്പാദനച്ചെലവ് കൂടുകയും അവരുടെ ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയും ചെയ്തുതുടങ്ങി. ഈ അവസരത്തിലാണ് കിഴക്കും തെക്കുകിഴക്കുമുള്ള ഏഷ്യന്‍രാജ്യങ്ങളിലെ കുറഞ്ഞവേതനങ്ങളിലേക്ക് തൊഴിലവസരങ്ങള്‍ മാറ്റപ്പെട്ടത്. ഇതിനോടൊപ്പമാണ് സാങ്കേതികമേഖലയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഈ അവസരങ്ങള്‍ മുതലെടുത്ത് ഒരു വിഭാഗം, അതായത് ഉപരിമദ്ധ്യവര്‍ഗ്ഗം അങ്ങ് വളര്‍ന്ന് കയറി. ഇത് രാജ്യത്തിന്റെ മൊത്തം വളര്‍ച്ചയായിട്ടാണ് രാഷ്ട്രീയക്കാര്‍ പറഞ്ഞുകൊണ്ട് നടക്കുന്നത്. ആരാണീ നേട്ടങ്ങള്‍ക്ക് കാരണമെന്ന് മാത്രമാണ് ഇടതും വലതും തമ്മിലുള്ള തര്‍ക്കം.

image
image
ലിബറല്‍ പ്രസ്ഥാനങ്ങള്‍ക്ക് എന്നും പരാതീനതയാണ്. അദ്ധ്വാനിച്ച്, സമരം ചെയ്ത്, മുദ്രാവാക്ക്യം വിളിച്ച്, പോലീസിന്റെ തല്ലുകൊണ്ട് ഉദ്ധരിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ പിന്‍തലമുറകള്‍ മെച്ചമായ വിദ്യാഭ്യാസവും വെള്ളക്കോളര്‍ ജോലിയും നേടിക്കഴിയുമ്പോള്‍ മൂടു മറക്കുകയായി. അവര്‍ തങ്ങളുടെ വര്‍ത്തമാനകാലത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താനാണ് പിന്നീട് വലതുപക്ഷത്തേക്ക് ചേക്കേറുന്നത്.

വലതുപക്ഷത്തിന്റെ പിശുക്കും ഇടതിന്റെ ധാരാളിത്തവും എന്നും പ്രചരണവിഷയമാണ് പരസ്പരം പഴിചാരാന്‍, പ്രചരണത്തിന്‍ എന്നാല്‍ യാഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നില്ലതന്നെ. പിശുക്ക് ക്ഷേമരാഷ്ട്രസ്വഭാവപ്രകടനത്തില്‍ മാത്രമാണ്, ധാരാളിത്തം എല്ലാവര്‍ക്കും ഒരുപോലെയും. ഇതിനോട് ചേര്‍ത്ത്  കൂട്ടിവായിക്കേണ്ടതാണ് സാമ്പത്തീകരംഗത്ത് സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന യാഥാസ്ഥികര്‍ അതേസ്വരത്തില്‍ പറയുന്നു സാമൂഹിക മതരംഗങ്ങളില്‍ 'ക്രൈസ്തവ ഷാരിയനിയമം' തന്നെ നടപ്പാക്കണമെന്ന്. ലിബറല്‍സ് ഇതിന് നേരെ വിപരീതവും!

ഇന്ന്, ഇത് ഇന്ത്യയിലായാലും അമേരിക്കയിലായാലും ഭരണം പിടിക്കാന്‍ പ്രത്യേകിച്ച് വലതുപക്ഷവും ഒരു പരിധിവരെ ഇടതും ഉപയോഗിക്കുന്ന തന്ത്രമാണ് മതവികാരങ്ങള്‍ ഇളക്കിവിടുന്നത്. രാഷ്ട്രീയക്കാരും മതപ്രതീകങ്ങള്‍ നിര്‍ലോഭം അണിഞ്ഞുകൊണ്ടാണ് നടപ്പ്, വിശ്വാസിയാണെന്ന മുദ്രപോലും.

രാഷ്ട്രീയക്കാര്‍ക്കറിയാം സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമല്ലെങ്കില്‍ സാമ്പത്തീക യാഥാസ്ഥികതയില്‍ അവര്‍ക്ക് താല്പര്യമില്ലെന്ന്. മെച്ചമായ സാമ്പത്തീകവളര്‍ച്ചയുള്ളപ്പോള്‍ യാഥാസ്ഥികര്‍ക്ക് മതം അപകടത്തില്‍ എന്ന മുദ്രാവാക്ക്യം മത്രമല്ലേ കരണീയം. പലപ്പോഴും അത് ഫലിക്കുകയും ചെയ്യും...

സോഷ്യലിസ്റ്റുകള്‍ക്കും, തൊഴിലാളികക്ഷികള്‍ക്കും ലിബറലുകള്‍ക്കും ഒന്നിനുപിന്നാലെ ഒന്നായി ഭരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്ത ഒരു ദശാബ്ദക്കാലം വലതിന്റെ നാളുകളാണോ, കണ്ടിരുന്നുകാണാം.

-0-



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
കോശി തോമസ് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു; ടാക്സ് ഇളവ് വാഗ്ദാനം 
കമലയുടെ ബൈബിൾ; ബിജെ.പി-ക്രിസ്ത്യാനി (അമേരിക്കൻ തരികിട-100, ജനുവരി 19)
ബൈഡന്റെ ആദ്യ ദിന ഉത്തരവുകൾ ഇവ; ട്രംപിന്റെ നടപടികൾ തുടച്ചു നീക്കും 
കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 
ഫോമാ ഭാരവാഹികൾ ഷിക്കാഗോ കോൺസൽ ജനറൽ അമിത് കുമാറിനെ സന്ദർശിച്ചു
യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  
വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)
സംവിധാനം കേരളത്തില്‍; അഭിനയം അമേരിക്കയില്‍; നായകന്‍ നായക്കുട്ടി; ' നീയും ഞാനും'
മേയർ റോബിൻ ഇലക്കാടിന് കോട്ടയം ക്ലബ്ബിന്റെ സ്വീകരണം
മകളെയും ഭാര്യാ മാതാവിനെയും കൊന്ന് ഇന്ത്യൻ വ്യവസായി ആത്മഹത്യ ചെയ്തു
പുതിയ മാഗ് ഭാരവാഹികള്‍ ചുമതലയേറ്റു.
ആന്‍ ഇനാഗുരേഷന്‍ ലൈക്ക് നോ അദര്‍- (ഏബ്രഹാം തോമസ്)
ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പുതുവത്സരാഘോഷം
മറിയാമ്മ തോമസ് ഡാലസില്‍ നിര്യാതയായി.
മലങ്കര ഓര്‍ത്തഡോക്‌സ് മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ:കെ.പി.ജോണി അന്തരിച്ചു
ന്യൂജേഴ്സിയില്‍ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്‌കാരം വ്യാഴാഴ്ച
അന്നമ്മ മാത്യു (ലില്ലിക്കുട്ടി, 75) ന്യൂയോര്‍ക്കില്‍ നിര്യാതയായി
പുതിയ മാഗ് ഭാരവാഹികള്‍ ചുമതലയേറ്റു
സെൻറ് മേരീസ് ജാക്ക്സൺ ഹൈട്സ് ദേവാലയത്തിൽ മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut