Image

നല്ല വിളവ് ലഭിക്കാന്‍ ബാലികയെ ബലികൊടുത്തു; രണ്ടു കര്‍ഷകര്‍ അറസ്റ്റില്‍

Published on 03 January, 2012
നല്ല വിളവ് ലഭിക്കാന്‍ ബാലികയെ ബലികൊടുത്തു; രണ്ടു കര്‍ഷകര്‍ അറസ്റ്റില്‍
റായ്പൂര്‍: നല്ല വിള ലഭിക്കാനായി ഏഴു വയസുകാരിയെ കൊന്ന് കരള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതിന് രണ്ടു കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്തു. ബീജാപ്പൂര്‍ ജില്ലക്കാരായ പദം സുക്കു, പിഗ്നേഷ് കുജൂര്‍ എന്നിവരാണ് ലളിത എന്ന എട്ടുവയസ്സുകാരിയെ കൊന്നതിന് അറസ്റ്റിലായത്. 

കഴിഞ്ഞ ഒക്‌ടോബര്‍ 21 മുതല്‍ ലളിതയെ കാണാതായിരുന്നു. തുടര്‍ന്ന് ലളിതയുടെ പിതാവ് ബുദ്ധ്‌റാം തട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒക്‌ടോബര്‍ 27ന് പൊലീസ് ലളിതയുടെ മൃതദേഹം കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരണത്തില്‍ പദം സുക്കു, പിഗ്നേഷ് എന്നിവരുടെ പങ്ക് പോലീസിനു വ്യക്തമായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്ന ശേഷം കരള്‍ എടുത്ത് തുര്‍നാര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദൈവത്തിനു സമര്‍പ്പിക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ പൊലീസിനോടു സമ്മതിച്ചു. സമര്‍പ്പണത്തിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കൃഷിസ്ഥലത്തു കുഴിച്ചിടുകയും ചെയ്തു. എന്നാല്‍ ചില മൃഗങ്ങള്‍ മൃതദേഹം മണ്ണിനടിയില്‍ നിന്നു പുറത്തിട്ടതോടെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക