image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് അയോവയില്‍ ഇന്ന് പ്രാഥമിക പരീക്ഷണം (അങ്കിള്‍സാം)

AMERICA 03-Jan-2012
AMERICA 03-Jan-2012
Share
image

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മോഹികള്‍ക്ക് ഇന്ന് അയോവയില്‍ പ്രാഥമിക പരീക്ഷണം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ മുന്നൊരുക്കത്തിന് ഇന്ന് തുടക്കം കുറിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചചയിക്കാനായി അയോവയില്‍ ഇന്ന് പ്രൈമറി (caucus) വോട്ടെടുപ്പ് നടക്കും. അയോവയിലെ വോട്ടര്‍മാര്‍ തങ്ങളുടെ പ്രിയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാരാണെന്ന് ഇന്നത്തെ വോട്ടെടുപ്പില്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി മോഹികളായ ഏഴു പേരില്‍ മുന്‍ മാസാചുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയാണ് തന്നെയാണ് ഏറ്റവും അവസാനം നടന്ന അഭിപ്രായ വോട്ടെടുപ്പിലും മുന്നിട്ടു നില്‍ക്കുന്നത്. റോണ്‍ പോള്‍ രണ്ടാമതും പെന്‍സില്‍വാനിയ സെനറ്റര്‍ റിക് സാന്റോറം മൂന്നാമതുമാണ്.

ലോസ് ഏയ്ഞ്ചല്‍സിലെ തീവെയ്പ്പ്; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ലോസ്ഏയ്ഞ്ചല്‍സ്: പുതുവര്‍ഷത്തില്‍ അമേരിക്കയിലെ ലോസഏയ്ഞ്ചല്‍സ് നഗരത്തിലും പരിസരങ്ങളിലുമായി വ്യാപക തീവെയ്പ്പ് നടത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. 25നും 30നും ഇടയ്ക്ക് പ്രായമുള്ള കറുത്ത വര്‍ഗക്കാരനായ ഇയാളെ തീപിടിത്തം നടന്ന സ്ഥലങ്ങളില്‍ പലയിടത്തായി കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അഞ്ചടി എട്ടിഞ്ച് ഉയരം തോന്നിക്കുന്ന ഇയാളെ അവസാനം കാണുമ്പോള്‍ കറുത്ത ജാക്കറ്റും ബേസ് ബോള്‍ ക്യാപ്പും ധരിച്ചിരുന്നു. അക്രമസ്ഥലത്തു നിന്ന് ഇളം നിറത്തിലുള്ള സെഡാന്‍ കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് നിഗമനം. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 12,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 55 കാറുകളാണ് ലോസ്ഏയ്ഞ്ചല്‍സിലെ ക്വീന്‍സിലും പരിസരങ്ങളിലുമായി അഗ്‌നിക്കിരയായത്. തിങ്കളാഴ്ച മാത്രം 12 കാറുകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു വീടുകള്‍ക്കു മുന്‍പില്‍ നിര്‍ത്തിയിട്ട കാറുകളാണ് അഗ്‌നിക്കിരയായവയില്‍ ഏറെയും. രാത്രി എട്ടിനും 10.15നും ഇടയ്ക്കാണ് തീവെയ്പ്പു നടന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലായി. കാറുകള്‍ക്ക് തീപിടിച്ചതിനെത്തുടര്‍ന്ന് ചില കെട്ടിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രശസ്ത ഗായകന്‍ ജിം മോറിസണിന്റെ ഹോളിവുഡ് ഹില്‍സിലെ വീടിനും തീപിടിത്തത്തില്‍ തകരാറുണ്ടായി. ഹോളിവുഡിലും പടിഞ്ഞാറന്‍ ഹോളിവുഡിലുമാണ് സംഭവങ്ങള്‍ ഏറെയും. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല.

തീവെയ്പ്പ് വ്യാപകമായതിനെത്തുടര്‍ന്ന് ഒട്ടേറെ അഗ്‌നിശമന സേനാവാഹനങ്ങള്‍ നഗരത്തില്‍ റോന്തു ചുറ്റുന്നുണ്ട്. കുറ്റാന്വേഷകരെയും പോലീസ് പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളിലും വാഹനങ്ങളിലുമായി പോലീസ് റോന്തുചുറ്റല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒടുവില്‍ മര്‍ഡോക്കും ട്വിറ്ററില്‍

വാഷിംഗ്ടണ്‍: മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക് പുതുവത്സരദിനത്തില്‍ സാമൂഹിക കൂട്ടായ്മ വെബ്‌സൈറ്റായ ട്വിറ്ററില്‍ രംഗപ്രവേശം ചെയ്തു. ഇതു യഥാര്‍ഥ റൂപര്‍ട്ട് മര്‍ഡോക് തന്നെയോ എന്ന സംശയമായിരുന്നു ട്വിറ്റര്‍ അംഗങ്ങള്‍ക്ക് ആദ്യം. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി തന്നെ വിശദീകരണവുമായെത്തിയപ്പോഴാണു സംശയം തീര്‍ന്നത്. അതോടെ ഒരു ദിവസത്തിനകം 26,000 പേര്‍ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് ആയി ചേര്‍ന്നു. മര്‍ഡോക് ആകട്ടെ രണ്ടുപേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഓസ്‌കര്‍ തുടങ്ങി പല കാര്യങ്ങളിലും മര്‍ഡോക് അഭിപ്രായം എഴുതി.

എന്നാല്‍ അദ്ദേഹത്തെ വേട്ടയാടിയ ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം പരാമര്‍ശിച്ചതേയില്ല. ട്വിറ്ററില്‍ മര്‍ഡോക്കിന്റെ രംഗപ്രവേശം ഇഷ്ടപ്പെടാത്തവരുമുണ്ട്. 800ല്‍പരം ആളുകളുടെ ഫോണ്‍ മര്‍ഡോക് ചോര്‍ത്തിയെന്ന പൊലീസ് റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രി പ്രസ്‌കോട്ട് പ്രഭു എഴുതിയത് ഇങ്ങനെയായിരുന്നു 'നിങ്ങള്‍ രണ്ടുപേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളല്ലോ. പൊലീസ് പറഞ്ഞത് 800 പേരെങ്കിലും ഉണെ്ടന്നാണല്ലോ'.

പുതുവര്‍ഷത്തില്‍ വീണ്ടും കറുത്ത പക്ഷികളുടെ കൂട്ടമരണം

ന്യൂയോര്‍ക്ക്:പുതുവര്‍ഷ ദിനത്തില്‍ യുഎസിലെ അര്‍കന്‍സാന്‍സ് നഗരത്തില്‍ കറുത്ത പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷത്തില്‍ 5000ത്തോളം കറുത്ത പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി കണ്‌ടെത്തിയ ബീബി പ്രദേശത്താണ് ഇത്തവണയും ഇരുന്നുറോളം പക്ഷികള്‍ കൂട്ടത്തോടെ മരിച്ചുവീണതായി കണ്‌ടെത്തിയത്. പുതുവര്‍ഷം ആഘോഷിക്കാനായി നടത്തിയ വെടിക്കെട്ടാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് നിഗമനം. വെടിക്കെട്ടിന്റെ ശബ്ദം കേട്ട് പറന്ന പക്ഷികള്‍ വൈദ്യുതി കമ്പികളിലും കെട്ടിടങ്ങളിലും മരങ്ങളിലും ഇടിച്ച് താഴെ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.





image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മാഗ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി ഇരുപത്തിആറിന്
“അമ്മ”യുടെ ആഭിമുഖൃത്തില്‍ ഇന്ത്യന്‍ റിപ്പപ്‌ളിക്ക് ദിനാഘോഷം ജനുവരി 30-ന്
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഗാർഹിക പീഡനം കുറക്കാൻ  ആദ്യം വേണ്ടത് കുറച്ചെങ്കിലും  നിയമ പരിജ്ഞാനം: ഡോ. (അഡ്വ:) തുഷാരാ ജയിംസ്
വെള്ളക്കാരെ ആക്ഷേപിക്കുമ്പോൾ; ഗൃഹാതുരത്വം മണ്ണാങ്കട്ട (അമേരിക്കൻ തരികിട-103, ജനുവരി 23)
കോവിഡിൻ്റെ നേർക്കാഴ്ചയുമായി കേരള യാത്ര....
ഷെയർ കാർ സവാരി:  കോവിഡിന്റെ സാധ്യത കുറക്കാൻ  ഏതു ജനൽ തുറക്കണം?
പ്രശസ്ത ബ്രോഡ്‌കാസ്റ്റർ ലാറി കിംഗ് അന്തരിച്ചു 
കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്‌സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 
ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം
ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി
ട്രംപിന്റെ രണ്ടാം ഇമ്പീച്ച്‌മെന്റ് വിചാരണ ഫെബ്രുവരിയില്‍ തുടങ്ങും
ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള ഖമനേയി
ആർ.എസ്​.എസ്​ ബന്ധമുള്ള ​ഡെമോക്രാറ്റുകളെ സുപ്രധാന പദവികളിൽനിന്ന്​ ഒഴിവാക്കി ബൈഡന്‍ ഭരണകൂടം
സണ്ണിവെയ്ൽ സ്കൂൾ ട്രസ്റ്റി ബോർഡിൽ ലീ മാത്യുവിന് നിയമനം
ഭരണത്തിലേറി രണ്ടാം ദിവസം പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്മെന്റിനു പ്രമേയം
അഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തു
സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍- (ഏബ്രഹാം തോമസ്)
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut