ഫോമയുടെ ജനറൽബോഡി ശനിയാഴ്ച കഴിഞ്ഞു. പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി വ്യക്തമായ ഒരു റണ്ണിങ് കമെന്ററി പങ്കെടുത്തവരിൽ നിന്നും അറിയാൻ കഴിഞ്ഞു. എന്റെ വ്യക്തമായ കാഴ്ചപ്പാടുകൾ എപ്പോഴു൦ ഞാൻ രേഖപെടുത്താറും, രേഖപെടുത്തിയിട്ടും ഉണ്ട്. ഏതു ജനറൽ ബോഡികളിലും അജണ്ടകൾ ഉണ്ട്. പ്രസിഡന്റിനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉചിതമെന്നു തോന്നുന്നുവെങ്കിൽ ഫ്ലോറിൽ നിന്നും വരുന്ന അപേക്ഷകൾക്ക് തീരുമാനം എടുക്കാവുന്നതുമാണ്. ഇതാണ് എവിടെയും കീഴ് വഴക്കം
അജണ്ടയിലില്ലാത്ത ഒരു പ്രധാന വിഷയമായിരുന്നു സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുള്ള ജോസ് അബ്‌റാഹിമിന്റെത്. മുൻപ് ജോസ് അബ്രാഹമിനോടൊപ്പം പ്രത്യക്ഷത്തിൽ നിന്നിട്ടുള്ളത് ഞാനും ഫ്രെഡ് കൊച്ചിനും മാത്രം. ഇതുമായി ബന്ധപെട്ടു ഫോമയിലെ എക്സിക്യൂട്ടീവിലുള്ള പലരുമായി ഞാൻ സംസാരിക്കയും ജോസിന് വേണ്ടി ഓൺലൈൻ മാധ്യമത്തിൽ എഴുതുകയും ചെയ്തു. ജോസുമായി തന്നെ പല ദിനങ്ങളിലും ഞാൻ നേരിട്ട് സംസാരിച്ചിട്ടുള്ളതും ആണ്. പലരും ചിലപ്പോൾ മൗനമായി അദ്ദേഹത്തെ അനുകൂലിച്ചിട്ടുണ്ടാകാം. നാട്ടിലെ ചില സ്ഥാനാർത്ഥികൾ പരാജപ്പെട്ടതു സഹിതം ജോസിന്റെ തലയിൽ വന്നതും പലരും പറഞ്ഞു ഞാനും കേട്ടു.
ജോസിനനുകൂലമായി അന്ന് കൈപൊക്കാതിരുന്ന വ്യക്തികൾ ഇന്നെങ്കിലും അനുകൂലമായി വന്നതിൽ സന്തോഷം. ജനറൽ ബോഡിയിൽ അമെന്റു ചെയ്യാനിരുന്ന ഭേദഗതികൾ പലതും ചർച്ചചെയ്യാൻ ആകാതെ പോയി. ബെലോ കമ്മിറ്റിയുടെ ഇലെക്ഷൻ നടക്കാതെ പോവുക, അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾക്കു മുൻതൂക്കം കൊടുത്തു കാര്യങ്ങൾ മുന്പോട്ടുപോകുക, ക്രെഡൻഷ്യൽ കമ്മിറ്റിയുടെ തീരുമാനങ്ങൾ നടക്കാതെ പോകുക ഇതൊക്കെ ഒരു പുതു ചിന്തക്ക് സമയമായി എന്ന് നമ്മെ ഓർമിപ്പിക്കുന്നു.
മറ്റൊരു കാര്യം ചൂണ്ടികാണിക്കപ്പെടാൻ ആഗ്രഹിക്കുന്നത് ജുഡീഷ്യറി ഒരാളെ സസ്‌പെൻഡ് ചെയ്താൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ആൾക്ക് തന്റെ നിരപരാധിത്യ൦ തെളിയിക്കാൻ ജനറൽ ബോഡിയെ സമീപിക്കാവുന്നതാണ്. അതിനുള്ള അംഗീകാരം മുൻകൂട്ടി വാങ്ങിയിരിക്കണം. അജണ്ടയിൽ വന്നില്ലെങ്കിൽ, സസ്പെന്ഡുചെയ്യപെട്ട ആൾക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിന് തടസമാകില്ലേ?
സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടു വന്നപ്പോൾ ആറു മാസം തീരുമാനം അകത്തെ പോയതും നാം കണ്ടു. ഇതിനൊക്കെ ഇനിയെങ്കിലും ഒരു നിയമ ഭേദഗതി വരുത്തേണ്ടതല്ലേ? അതുപോലെ തന്നെ, ഒരസോസിയേഷൻ ഫോമയിൽ അംഗമാകാൻ അപേക്ഷ കൊടുത്താൽ അവരുടെ അപേക്ഷ നിരസിച്ചാൽ എന്ത് കൊണ്ട് നിരസിച്ചു എന്ന് അവരെ കാര്യ കാരണങ്ങൾ സഹിതം അറിയിക്കേണ്ടതല്ലേ? അങ്ങനെ വന്നാൽ തീരുമാനം, അഡ്വൈസറി ബോർഡ്, കംപ്ലയൻസ്, ജുഡീഷ്യറി മുതലായ കമ്മിറ്റികൾ പുനർപരിശോധിക്കേണ്ടതല്ലേ? ഏരിയയിലുള്ള ഭൂരിപക്ഷവും ശബ്ദകോലാഹലങ്ങളും നോക്കിയല്ല തീരുമാനം എടുക്കേണ്ടത്! അതിനൊരു അറുതി വരുത്തേണ്ടതാണ്.
ഒരനുബന്ധം
ഞാൻ 4-)൦ ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ പിതാവ് പോലീസ് ഓഫീസർ ആയിരിക്കെ മേലുദോഗസ്ഥനുമായി ഇടഞ്ഞു 6 മാസം സസ്‌പെൻഷനിൽ കഴയേണ്ടി വന്നു. അച്ചായനു സുഹൃത് ബന്ധമുണ്ടായിരുന്ന, പിന്നീട് ഡിജിപി ആയി റിട്ടയർ ചെയ്ത മധുസൂദനൻ നായർ, അന്ന് പ്രൊബേഷനറിയായി അച്ചായനോടൊപ്പമുള്ള ആൾ. അനേഷണം നടത്തി അച്ചായൻ ജോലിയിൽ തിരികെ ജോലിയിൽ പ്രവേശിക്കയും ചെയ്തു. 5 വർഷത്തിന് ശേഷം അധികാരത്തിൽ വന്ന എഡിജിപി രാജൻ ഫയൽ കാണാൻ ഇടയാകുകയും മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന കാരണ൦ കണ്ടെത്തി സർവീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. അച്ചായന്റെ അങ്കിൾ ആയിരുന്ന ഹൈ കോർട്ട് സീനിയർ അഡ്വക്കേറ്റ് കെ സി ജോൺ ഹൈ കോർട്ടിൽ കേസ് ഫയൽ ചെയുകയും സിംഗിൾ ബെഞ്ച് ജഡ്ജ് കേസ് തള്ളുകയും ഉണ്ടായി. ശേഷം സീനിയർ ലോയേർ ആയിരുന്ന ഈശ്വരയ്യർ കേസ് ഏറ്റെടുക്കയും ഡിവിഷൻ ബെഞ്ചിൽ നിന്നും അനുകൂലമായ വിധി, രണ്ടു വർഷത്തിന് ശേഷം നേടുകയും ഉണ്ടായി. വിധിയിൽ രണ്ടു വർഷത്തെ ശമ്പളവും അതിന്റെ പലിശയും അടക്കിആയിരുന്നു വിധി. ഒരു കേസിനു രണ്ടു ശിക്ഷ പാടില്ല എന്നതായിരുന്നു വിധി ന്യായത്തിൽ പറഞ്ഞിരുന്നത്.
പറയുവാൻ കാരണം, സസ്പെന്ഷനിൽ അല്ലെങ്കിൽ ഡിസ്മിസ്സലിൽ ഉണ്ടായിരുന്ന വ്യക്തി കോടതിയിൽ നിന്നുമാണ് വിധി നേടിയത് . അതിനു പകരം അദ്ദേഹം പോലീസ് ആസ്ഥാനത്തു പോയി ബഹളം ഉണ്ടാക്കിയാലുള്ള ശിക്ഷ ചിന്തിക്കാവുന്നതു മാത്രം. ജൂഡിഷ്യറിയാണ് പരമ പ്രധാനം. വ്യക്തികൾ, എത്ര വലിയവൻ ആയാലും നിയമം ബാധകം തന്നെ. അവിടെ വ്യക്തി ബന്ധങ്ങൾക്ക് സ്ഥാനമില്ല. എല്ലാവരും നിയമത്തിനു മുൻപിൽ തുല്യർ. അതുകൊണ്ടാണ് നീതി ദേവിയുടെ കണ്ണ് മൂടി കെട്ടപ്പെട്ടിട്ടുള്ളത്.
ഫോമാ സംഘടനയിൽ 85 അസോസിയേഷൻ ആണുള്ളത്. ഡെലിഗേറ്റ്സ് 7 വെച്ച് കുട്ടിയാൽ 595. അതിനോടൊപ്പം 48 മറ്റു ഡെലിഗേറ്റസും കൂടിയാകുമ്പോൾ 643. ഇതാണ് ജനറൽ ബോഡിയിൽ പങ്കെടുക്കാനുള്ളവരുടെ എണ്ണം. ജനറൽ ബോഡിയിൽ പങ്കെടുത്തത് 124 പേര് മാത്രം. കോറം തികയണമെങ്കിൽ 214 പേർ വേണം. കോറം തികയാതെ ജനറൽ ബോഡി കൂടാം, എന്നാൽ എടുത്ത തീരുമാനങ്ങൾ അസാധുവാകും. അതിനു പ്രസക്തി ഇല്ല.
അതൊരു കാര്യ൦. രണ്ടാമത്, സസ്പെന്ഷനിൽ ഉള്ള ഒരാൾക്ക് എങ്ങനെ ജനറൽ ബോഡിയിൽ പക്കെടുക്കാനാകും. പങ്കെടുത്താൽ തന്നെ അജണ്ടയിൽ ഇല്ലാത്ത വിഷയം മുഖ്യ അജണ്ടയിൽ വരുന്നതെങ്ങനെ?.
ബൈലോ കൗണ്സിലിന്റെ പുതിയ നിർദേശങ്ങൾ അവിടെ ചർച്ചക്ക് വരാതിരിക്കുക, കംപ്ലൈൻസ് കൗൺസിലിന്റെ എലെക്ഷൻ നടക്കാത പോവുക. ജനറൽ ബോഡി തെറ്റായ സന്ദേശമല്ലേ നൽകുന്നത്? അച്ചടക്ക നടപടി നേരിടുന്ന ഒരാൾക്ക് ജുഡീഷറിയെ സമീപിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. തനിക്കു പറയാനുള്ളതും, നിരപരാധിത്വം തെളിയിക്കുവാനുള്ള അവസരവും അവർ നൽകില്ലേ? ഏതു രാജ്യത്തും പ്രസ്ഥാനത്തിലും ജുഡീഷറിയാണ് പരമോന്നതം എന്ന് കരുതുന്ന ഒരാളാണ് ഞാൻ. ജനറൽ ബോഡിയിൽ നിയമ സാധുതയില്ലാതെ എടുത്തിട്ടുള്ള തീരുമാനങ്ങൾ ജുഡീഷറി വിലയിരുത്തട്ടെ?
ഫോമയുടെ കിഴിൽ പല കൗണ്സിലുകളും രൂപം കൊണ്ടിട്ടുണ്ട്. സുഗമമായ നടത്തിപ്പിന് അത് പരമപ്രധാനവും ആണ്. എന്നാൽ അവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നത് ജനാധിപത്യ മര്യാദയാണെന്നു കാണാനാകില്ല. ഞാൻ പറഞ്ഞു വരുന്നത് ക്രെഡൻഷ്യൽ കമ്മിറ്റി എടുത്ത ചില തീരുമാനങ്ങളും അതിനെതിരായി ഉണ്ടായ ചില തീരുമാനങ്ങളും ആണ്. ക്രഡൻഷ്യൽ കമ്മിറ്റിയെടുത്ത തീരുമാനങ്ങളിൽ തീർപ്പുണ്ടാകാതെ ഒച്ചയും ബഹളവും ഉണ്ടാക്കി അവസരങ്ങൾ നിഷേധിക്കുക സാമാന്യ മര്യാദയ്ക്കു യോജിച്ചതായി കാണാൻ ആകില്ല. അവസര൦ നിഷേധിക്കപ്പെട്ട സംഘടന, അവരുടെ അർഹത കാണിച്ചു ജുഡീഷറിയെ സമീപിക്കുന്നതിൽ എന്ത് തെറ്റ്?
മനസ്സിൽ തെറ്റെന്നു തോന്നുന്ന ചില വസ്തുതകൾ തുറന്നു പറഞ്ഞെന്നു മാത്രം. എക്സിക്യൂട്ടീവ് ഓഫീസെഴ്‌സിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും, ജനറൽ ബോഡിക്കും, ജനറൽ കമ്മിറ്റിക്കും മുകളിൽ തന്നെയാണ് ജുഡിഷ്യറി. ജനറൽ ബോഡി എല്ലാത്തിനും മുകളിൽ എന്ന് വാദിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഒരു അച്ചടക്കനടപടി ഉണ്ടായാൽ ജുഡീഷറിയിൽ ആണ് തീരുമാനം ഉണ്ടാകേണ്ടത്. വോട്ടവകാശം ഉപയോഗിക്കേണ്ടടത്തു കൈ പൊക്കി സപ്പോർട്ട് കൊടുക്കുന്നതിനോട് യോജിക്കാൻ ആകില്ല. അത് വോട്ടവകാശക്കാരുടെ സ്വാതന്ത്ര്യത്തിൽ മേലുള്ള കടന്നുകയറ്റം ആകില്ലേ?
വോട്ടുകൾ എപ്പോഴു൦ രഹസ്യ സ്വഭാവ൦ സൂഷിക്കുന്നതാകണം. ഫോമയുടെ മയൂഖം പോലെയുള്ള പ്രോഗ്രാം നടത്തുന്നതിന് പോലും എതിർപ്പുകൾ വന്നാൽ സ്ത്രീകൾ എങ്ങനെ പ്രോഗ്രാമുകളിൽ പങ്കെടുക്കും.