അറ്റ്ലാൻ്റാ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിൻ്റെ (ഫോമാ) 2022-24 ഭരണ സമിതിയിലേക്ക് വനിതാ പ്രതിനിധിയായി അമ്പിളി സജിമോൻ മത്സരിക്കുന്നു.
അറ്റ്ലാൻ്റാ മെട്രോ മലയാളി അസ്സോസിയേഷനെ (അമ്മ) പ്രതിനിധീകരിച്ചാണ് അമ്പിളി മത്സരിക്കുന്നത്. 2011-ൽ ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയൻ്റെ പ്രഥമ ആർ. വി. പി. യായിരുന്ന റജി ചെറിയാനാണ് അമ്പിളി സജിമോന് അമ്മയുടെ അംഗത്വം നൽകിയത്. തുടർന്ന് സംഘടനയുടെ വൈസ് പ്രസിഡൻ്റ്, കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനാ പ്രവർത്തനത്തിൽ സജീവമായി.
ഇംഗ്ലണ്ടിൽ നിന്നും 2011-ലാണ് അമേരിക്കൻ ഐക്യ നാടുകളിലേക്ക് കുടിയേറുന്നത്. ഇംഗ്ലണ്ടിലേ വെസ്റ്റേൺ സുപ്പർമയർ മലയാളി അസ്സോയിയേഷൻ്റെ സജീവ പ്രവർത്തകയായിരുന്നു അമ്പിളി.
ഫോമാ വനിതാ പ്രതിനിധിയായാൽ, കൂടുതൽ വനിതകളെ അംഗങ്ങളാക്കി, ഫോമായുടെ പ്രതിഛായ മാറ്റിയെടുക്കുക എന്നതാണ് തൻ്റെ ലക്ഷ്യം എന്ന് അമ്പിളി പറഞ്ഞു. കോട്ടയമാണ് സ്വദേശം.
ഈ കോവിഡ് കാലഘട്ടത്തിൽ ഐ.സി.യുവിൽ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന അമ്പിളി, ഭർത്താവ് സജിമോൻ സി. ജോൺ, മക്കൾ സാന്ദ്ര, നേഹ, സാം എന്നിവർക്കൊപ്പം അറ്റ്ലാൻ്റായ്ക്കടുത്തു താമസിക്കുന്നു.