Image

സിപിഎം സമ്മേളന പ്രതിനിധിയെ കാണാനില്ലെന്ന പരാതിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കും

Published on 29 November, 2021
 സിപിഎം സമ്മേളന പ്രതിനിധിയെ കാണാനില്ലെന്ന പരാതിയില്‍  എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കും

കൊച്ചി: സിപിഎം ബ്രാഞ്ച് സമ്മേളന പ്രതിനിധിയായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ് ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

 സെപ്റ്റംബര്‍ 29നു കടലില്‍ പോയ സജീവന്‍ തിരികെ വന്നില്ലെന്നും അന്നുതന്നെ അമ്പലപ്പുഴ പോലീസിലും ഒക്ടോബര്‍ ആറിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തോട്ടപ്പള്ളി മേഖലയില്‍ സിപിഎമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും സെപ്റ്റംബര്‍ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ തലേദിവസം സജീവനെ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയമുണ്ടെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക