Image

സഞ്ജിത്തിന്റെ കൊലപാതകം ; എട്ട് പ്രതികള്‍ ; എല്ലാവരേയും തിരിച്ചറിഞ്ഞെന്ന് പോലീസ്

ജോബിന്‍സ് Published on 26 November, 2021
സഞ്ജിത്തിന്റെ കൊലപാതകം ; എട്ട് പ്രതികള്‍ ; എല്ലാവരേയും തിരിച്ചറിഞ്ഞെന്ന് പോലീസ്
പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടു പ്രതികളാണുള്ളതെന്ന് പോലീസ്. എട്ടു പ്രതികളേയും തിരിച്ചറിഞ്ഞതായും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
എട്ട് പേരുടെ പേര് വിവരങ്ങള്‍ ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ട്. അഞ്ചംഗ കൊലയാളി സംഘം കാറില്‍ സഞ്ചരിച്ചപ്പോള്‍ മറ്റു മൂന്നുപേര്‍ നിര്‍ദ്ദേശങ്ങളും രക്ഷപെടാനുള്ള വഴിയൊരുക്കിയും പിന്നാലെയെത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ട് പറയുന്നു. പ്രതികളെല്ലാവരും പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. 
 
കഴിഞ്ഞ പതിനഞ്ചിന് രാവിലെ ഏഴുമണിയോടെയാണ് വ്യാജ രജിസ്‌ട്രേഷന്‍ നമ്പരിലുള്ള മാരുതി 800 വാഹനത്തില്‍ ആയുധങ്ങളുമായി കൊലപാതക സ്ഥലത്തേക്ക് പുറപ്പെട്ടത്. 8.45 ഓടെ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തി. 25 ഓളം വെട്ടുകള്‍ സഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു.
 
അതേ കാറില്‍ തന്നെ അഞ്ച് പേര്‍ രക്ഷപെട്ടപ്പോള്‍ മറ്റ് മൂന്നുപോര്‍ വഴിയൊരുക്കി മറ്റൊരു വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനമോടിച്ച പ്രതി ആലത്തൂരിലെ ഒരു കടയിലാണ് ജോലി ചെയ്തിരുന്നത്. ഈ കടയ്ക്ക് സമീപമുള്ള ബേക്കറി ഉടമയുടെ മൊഴിയും പോലീസിന് ലഭിച്ചു. 
 
15 പുലര്‍ച്ചെ ബേക്കറിയിലെത്തിയ പ്രതി തേങ്ങാബന്നും വാങ്ങിപോയി. പ്രതികള്‍ സഞ്ചരിച്ച കാറിലാണ് പ്രതിയെത്തിയത്.  കൃത്യം നടത്തിയശേഷം പത്തരയോടെ വീണ്ടുമെത്തി. പകല്‍ മുഴുവന്‍ യാതൊരു ഭാവഭേദവുമില്ലാതെ ആലത്തൂരില്‍ പ്രതി തുടര്‍ന്നതായും ബേക്കറി ഉടമയുടെ മൊഴിയിലുണ്ട്. കേസില്‍ ഇതുവരെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക