Image

പാലക്കാട് കൊലപാതകം ; പ്രതിയുടെ മൊഴി പുറത്ത്

ജോബിന്‍സ് Published on 23 November, 2021
പാലക്കാട് കൊലപാതകം ; പ്രതിയുടെ മൊഴി പുറത്ത്
പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭാര്യയുടെ കണ്‍മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി പോലീസിന് നല്‍കിയ മൊഴി പുറത്ത്. വെട്ടേറ്റ് വീണിട്ടും കുതറി മാറിയ സഞ്ജിത്തിനെ വീണ്ടും വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. 

പ്രതികള്‍ പല വഴിക്ക് പോയത് കുഴല്‍മന്ദത്ത് നിന്നെണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്. കൃത്യം നടത്തി മമ്പറത്തുനിന്ന് കാറില്‍ കുഴല്‍മന്ദത്തെത്തി. കുഴല്‍മന്ദം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപമാണ് കാര്‍ നിര്‍ത്തിയത്. കാറ് കേടായതിനെത്തുടര്‍ന്ന് മറ്റ് വാഹനങ്ങളില്‍ പല സ്ഥലങ്ങളിലേക്ക് പോയി. പിന്നീടാണ് കാറ് മാറ്റിയത്. ഒരു മാസം മുമ്പ് അണക്കപ്പാറയിലെ ഒരു വീട്ടില്‍ കാറുണ്ടായിരുന്നതായും പ്രതി മൊഴി നല്‍കി.

അറസ്റ്റിലായ ഇയാള്‍ തീവ്രമുസ്ലിം സംഘടനയായ എസിഡിപിഐയുടെ നേതാവാണ്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. 

സംഭവം നടന്ന് എട്ടുദിവസമായ ഇന്നലെയാണ് നിര്‍ണ്ണായകമായ അറസ്റ്റ് ഉണ്ടായത്. വിഷയത്തില്‍ ബിജെപി പരസ്യപ്രക്ഷോഭത്തിലേയ്ക്ക് പോകാനൊരുങ്ങവേയാണ് ആദ്യ അറസ്റ്റ് നടന്നതെന്നതും ശ്രദ്ധേയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക