Image

ഒന്നും പറയാനില്ല; സെക്രട്ടറിയോട് ചോദിക്കൂ: മുഖ്യമന്ത്രിയെ കണ്ടശേഷം സുധാകരന്‍

Published on 06 November, 2021
ഒന്നും പറയാനില്ല; സെക്രട്ടറിയോട് ചോദിക്കൂ: മുഖ്യമന്ത്രിയെ കണ്ടശേഷം സുധാകരന്‍


തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതെ സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. എ.കെ.ജി സെന്ററില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന സുധാകരന്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയില്ല. 'ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു'- ഗസ്റ്റ്ഹൗസിലെത്തിയ മാധ്യമങ്ങളോട് ജി. സുധാകരന്‍ പ്രതികരിച്ചത് 
ഇങ്ങനെയായിരുന്നു. 

സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി. സുധാകരന്‍ നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ജി. സുധാകരന്‍ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.


അമ്പലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സി.പി. എം ജി.സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക