Image

ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

Published on 27 October, 2021
ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍  ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈകോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. ആര്യന്‍ ഖാന്‍, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേള്‍ക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്. ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. മറ്റ് പ്രതികളുടെ അപേക്ഷയില്‍ ഇന്നാണ് വാദം നടന്നത്.

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തന്‍റെ വാട്സ്ആപ് ചാറ്റുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യന്‍ പറഞ്ഞു.

ആര്യന്‍ ഖാന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.

ആര്യന്‍റെ സുഹൃത്തായ ബോളിവുഡ് താരം അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളില്‍ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക