കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പീഡനത്തിന് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് മാനേജര്‍ ജിഷ്ണു. മോന്‍സണ്‍ പറഞ്ഞതനുസരിച്ചാണ് പോക്സോ കേസിലെ ഇരയുടെ വീട്ടില്‍ പോയതെന്നും ജിഷ്ണു പറഞ്ഞു. മോന്‍സണ്‍ മാവുങ്കലിന്റെ പെന്‍ഡ്രൈവ് നശിപ്പിച്ചത് ജിഷ്ണുവാണ്. ഇത് മോന്‍സണ്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നുവെന്നും ജിഷ്ണു പറയുന്നു. ഒളിക്യാമറകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ പെന്‍ഡ്രൈവലുണ്ടായിരുന്നത് ഒളിക്യാമറകള്‍ വഴി ശേഖരിച്ച
ദൃശ്യങ്ങളാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. മോന്‍സണ്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ പറഞ്ഞത്.
ചില ഡോക്യുമെന്റ്്‌സ് മാത്രമാണ് അതിലുള്ളതെന്ന് പറഞ്ഞതുകൊണ്ട് കൂടുതല്‍ പരിശോധിച്ചില്ല. പെന്‍ഡ്രൈവ് കത്തിച്ച ശേഷം തിന്റെ അവശിഷ്ടങ്ങള്‍ പൊടിച്ച് പല സ്ഥലങ്ങളിലായി
ഉപേക്ഷിക്കുകയായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. തന്നെ ഒരു കാരണവശാലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസില്‍ കുടുക്കാന്‍ കഴിയില്ലെന്നും കള്ളപ്പരാതികള്‍ നല്‍കിയവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും മോന്‍സണ്‍ പറഞ്ഞിരുന്നതായി ജിഷ്ണു പറഞ്ഞു.
2016 മുതല്‍ മോന്‍സണ്‍ മാവുങ്കലിന്റെ സ്റ്റാഫാണ് ജിഷ്ണു, ആദ്യം അക്കൗണ്ടന്റായും പിന്നീട് മാനേജറായും ജോലി ചെയ്യുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മോന്‍സണെ കാണാന്‍ വന്നിരുന്നത് ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരുന്നുവെന്നും ഇരുവരും തമ്മില്‍ മറ്റ് ഇടപാടുകളുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും ജിഷ്ണു പറയുന്നു.
ഒളിക്യാമറകളുടെ കാര്യം ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി കണ്ടെത്തിയപ്പോഴാണ് ജീവനക്കാരായ തങ്ങളും അറിഞ്ഞതെന്നും ജിഷ്ണു പറയുന്നു. മോന്‍സന്റെ വീട്ടില്‍ അമ്പതോളം ക്യാമറകളും ഒളിക്യാമറകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.
സുരക്ഷാ ജീവനക്കാര്‍ക്ക് മോന്‍സണ്‍ നല്‍കിയിരുന്നത് കളിത്തോക്കുകളാണെന്നും ഒരു ഷോയ്ക്ക് അത് അവിടെ ഇരിക്കട്ടേയെന്ന് പറഞ്ഞ ശേഷമാണ് നല്‍കിയിരുന്നതെന്നും ജിഷ്ണു പറയുന്നു.അനിത പുല്ലയിലുമായി മോന്‍സണ്‍ നല്ല സുഹൃത്തായിരുന്നു. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയതിന്റെ പണം ചിലവാക്കിയതാണ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്നും മാനേജര്‍ പറയുന്നു.