Image

സര്‍ക്കാരിനെതിരേ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി

Published on 19 October, 2021
സര്‍ക്കാരിനെതിരേ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി
കോട്ടയം : കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു ജീവിതം പ്രതിസന്ധിയിലായ വ്യാപാരി, സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത നിലയില്‍. ചങ്ങനാശ്ശേരി കുറിച്ചിയിലെ ഹോട്ടല്‍ ഉടമ കനകക്കുന്ന് ഗുരുദേവ ഭവനില്‍ സരിന്‍ മോഹനാണ് (42) ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ കുറിച്ചി ലെവല്‍ക്രോസിനു സമീപം കോട്ടയം തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചായിരുന്നു മരണം.

അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തുവെന്നു പറയുന്ന ഫെയ്‌സ്ബുക് കുറിപ്പില്‍, തന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തുന്നു. ഭാര്യയെയും രണ്ടു കുട്ടികളെയും സഹായിക്കണമെന്നും കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഹോട്ടല്‍ ആവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടാതായതോടെ സരിന്‍ ദുഃഖിതനായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക