Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 18 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 9.72 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
******************************
ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കക്കി, ഷോളയാര്‍ ഡാമുകള്‍ തുറന്നു. ഇടുക്കി പമ്പ, ഇടമലയാര്‍ ഡാമുകള്‍ നാളെ തുറക്കാനാണ് നിലവിലെ തീരുമാനം . ഇതേ തുടര്‍ന്ന് ഡാമുകളുമായി ബന്ധപ്പെട്ട നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 11 ന് തുറന്നേക്കും.
*******************************
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ജില്ലാ കോടതി സമുച്ചയത്തിനുള്ളില്‍ വെച്ച് അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. കോടതിയുടെ മൂന്നാം നിലയില്‍ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. സംഭവസമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
*****************************
നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ ഹോമം നടത്തിയ നടപടിക്കെതിരെ കടുത്ത വിമര്‍ശവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ . കൗണ്‍സിലര്‍മാരുടെ ഈ പ്രവര്‍ത്തി കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും കേരളത്തിന്റെ മതേതര സ്വഭാവത്തേയും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മേയര്‍ കുറിച്ചു. ഇത്തരം പ്രവണതകള്‍ പ്രത്യേക ലക്ഷ്യത്തോടെ കേരളത്തെ വര്‍ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന്കൂടി വേണ്ടിയാണെന്നും മേയര്‍ കുറിപ്പില്‍ ആരോപിച്ചു. 
****************************
രാജ്യത്തെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട തല്‍സ്ഥിതി പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലിസ് മേധാവികളുടെ യോഗം വിളിച്ചു. സംസ്ഥാന ഡിജിപിമാര്‍, ഐജിമാര്‍ സിആര്‍പിഎഫ് മേധാവികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആഭ്യന്തര തലത്തിലുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
******************************
ബുധനാഴ്ച മുതല് ശക്തമായ മഴ പ്രവചിച്ചതിനാല് കോളജുകള് തുറക്കുന്നത് ഒക്ടോബര് 25ലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില് ചേര്ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനംതുലാവര്ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല് തുലാവര്‍ഷ കണക്കില് കേരളത്തില് ലഭിക്കേണ്ട 84% മഴയും ഒക്ടോബറില് ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു.
**************************
വടക്കന്‍ കേരളത്തില്‍ പാലക്കാടൊഴികെയുള്ള ജില്ലകളില്‍ മഴ  കുറഞ്ഞു. പാലക്കാട് ജില്ലയില്‍ ഉച്ചക്ക് ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.
***************************
കരിപ്പൂര്‍ വിമാനത്താവളത്തിന് പകരം മറ്റൊരു വിമാനത്താവളമുണ്ടാക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍  നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മന്ത്രിമാര്‍  തള്ളിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുന്ന തരത്തില്‍ റണ്‍വേ വികസിപ്പിക്കാന്‍ 96.5 എക്കര്‍  ഭൂമി വേണ്ടി വരുമെന്നും വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനായി ആകെ  248.75 ഏക്കര്‍ ഭൂമിയും കണ്ടെത്തേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
********************************************
ഉരുള്‍പൊട്ടലില്‍ മരിച്ച കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങള്‍ കണ്ണീര്‍ മഴയില്‍  സംസ്‌കരിച്ചു . ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനിന്നവര്‍ക്കു സങ്കടം നിയന്ത്രിക്കാനായില്ല. കാവാലി സെന്റ് മേരീസ് പള്ളിയുടെ സെമിത്തേരിയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയായിരുന്നു പൊതു ദര്‍ശനം.
*********************************
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല. നാശമുണ്ടായ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക