Image

വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവത്തിൽ പ്രതികരണവുമായി സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ്

Published on 17 October, 2021
 വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവത്തിൽ  പ്രതികരണവുമായി സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ്
സംസ്ഥാനത്ത് മഴ മൂലം  കഴിഞ്ഞ ദിവസം വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവം ഏറെ വൈറലായിരുന്നു. ഇതിനുപിന്നാലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പൂഞ്ഞാര്‍ പള്ളിയുടെ മുന്നില്‍ വച്ച്‌ ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നു പോയതാണെന്ന് ജയദീപ് വ്യക്തമാക്കുന്നു. വീട്ടുകാര്യങ്ങള്‍ നോക്കി 'ടിഎസ് നം. 50 ല്‍ ഉം പോയി സുഖിച്ച്‌ വിശ്രമിക്കട്ടെ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്ത പങ്കുവച്ച്‌ ഡ്രൈവര്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

അതേസമയം മേലുദ്യോഗസ്ഥര്‍ക്ക് എതിരെയും ശ്കതമായ വിമര്‍ശനമാണ് ഡ്രൈവര്‍ ഉന്നയിക്കുന്നത്. ഒരു അവധി ചോദിച്ചാല്‍ തരാത്തവര്‍ ഇനി വേറെ ആളെ വിളിച്ച്‌ ഓടിക്കട്ടെ. താന്‍ വീട്ടുകാര്യങ്ങള്‍ നോക്കി 'ടിഎസ് നം. 50 ല്‍ ( കള്ള് ഷാപ്പ് നമ്ബര്‍) പോയി സുഖിച്ച്‌ വിശ്രമിക്കട്ടെ എന്നും ജയദീപ് വ്യക്തമാക്കുന്നു.

'പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക .ഞാന്‍ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എന്‍്റെ ലക്ഷ്യം. യാത്രക്കാര്‍ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്. ഞാന്‍ എന്‍്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കില്‍ യാത്രക്കാര്‍ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക.

ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച്‌ ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്ബോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച്‌ അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ts no. 50 ല്‍ ഉം പോയി സുഖിച്ച്‌ വിശ്രമിക്കട്ടെ.', എന്നും ജയദീപ് ഫേസ്ബുക്കില്‍ കുറിച്ചു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക