മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘമാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത് . ഒരു ഓഫിസര്‍, രണ്ട് ജെസിഒമാര്‍, 30 സൈനികരുമടങ്ങിയ സംഘമാണ് എത്തിയത്. ഇതിന് പുറമെ എം.ഐ-17, സാരംഗ് ഹെലികോപ്റ്ററുകള്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ സജ്ജമാണ്. അടിയന്തര സാഹചര്യത്തില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തും.
മഴ തുടരുന്നതിനാല്‍ രാത്രിയില്‍ രക്ഷാ ദൗത്യം ദുഷ്‌കരമാവും.