മരണം ജീവിതത്തിൻറെ ഒരു ഭാഗമാണെങ്കിലും, നെടുമുടി വേണുവിന്റെ മരണം, മലയാളികൾക്കും അഭിനയ ലോകത്തിനും ഒരു തീരാനഷ്ടം. എങ്കിലും അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ എല്ലാ മലയാളികളുടെ മനസ്സിലും ജീവിച്ചു കൊണ്ടേയിരിക്കും. കലാകാരന്മാർക്ക് മരണമില്ല- ഫൊക്കാനയുടെ അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് ജേക്കബ് പടവത്തിൽ ചൂണ്ടിക്കാട്ടി.
നെടുമുടി വേണു അദ്ദേഹത്തിൻറെ എല്ലാ കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ടെന്ന് ഓരോ മലയാളിക്കും അറിയാം. സ്നേഹം ഗാംഭീര്യം സരസം, ദയനീയം, ശൃംഗാരം, രൗദ്രം, ബീഭൽസം ഭയാനകം, കാരുണ്യം, സങ്കടം എന്നീ നവരസങ്ങൾ അനായാസം അവതരിപ്പിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അഭിനയത്തിലും മൃദംഗ വായനയിലും, നാടൻ പാട്ടിലും, കവിതാ പാരായണത്തിലും കഥ-തിരക്കഥ എന്നിവയിലും അദ്ദേഹം കഴിവുകൾ തെളിയിച്ചിട്ടുണ്ട് .
അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളുടെയും വിജയത്തിന് പിന്നിൽ അദ്ദേഹത്തിൻറെ സരളമായ അഭിനയശേഷി ഉണ്ടായിരുന്നു.
അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹം മലയാള സിനിമക്ക് നൽകിയ, കേരളത്തിന് നൽകിയ എല്ലാ സംഭാവനകൾക്ക് ഫൊക്കാന നന്ദി അർപ്പിക്കുന്നതായും പടവത്തിൽ പറഞ്ഞു