Image

മോന്‍സന്റെ അടുത്ത് പോയത് ഡോക്ടറായതില്‍ ചികിത്സയ്ക്ക്: കെ. സുധാകരന്‍

Published on 27 September, 2021
മോന്‍സന്റെ അടുത്ത് പോയത് ഡോക്ടറായതില്‍ ചികിത്സയ്ക്ക്: കെ. സുധാകരന്‍
കണ്ണൂര്‍: തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ അറിയാമെന്ന് കെപിസിസി അധ്യക്ഷന്‍  കെ. സുധാകരന്‍. അഞ്ചോ ആറോ തവണ വീട്ടില്‍പോയിട്ടുണ്ട്. ഡോക്ടറെന്ന നിലയ്ക്കു ചികിത്സയ്ക്കാണു പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ കോടികള്‍ വിലമതിക്കുന്ന പുരാതന വസ്തുക്കള്‍ ഉണ്ട്.

അന്ന് മോന്‍സണിനെക്കുറിച്ചു സംശയമൊന്നും ഉണ്ടായിരുന്നില്ല. മറ്റ് ഒരു കാര്യത്തിലും പങ്കില്ല. പണമിടപാടിനെക്കുറിച്ച് ഒരു ചര്‍ച്ചയും തന്റെ സാന്നിധ്യത്തില്‍ നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ദുരൂഹമാണ്. ഇതു കെട്ടിച്ചമച്ച കഥയാണ്. തന്നെ മനഃപൂര്‍വം കുടുക്കാനാണു ശ്രമം.

പരാതിയില്‍ പറയുന്നതുപോലെ 2018ല്‍ താന്‍ എംപിയല്ല, ഒരു കമ്മിറ്റിയിലും അംഗമായിട്ടുമില്ല. ആരോപിക്കപ്പെട്ട തീയതിയില്‍ എം.ഐ.ഷാനവാസിന്റെ കബറടക്കത്തിലാണു പങ്കെടുത്തത്  പുരാവസ്തു ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക