ലഖ്‌നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സംസ്ഥാനത്ത് വിജയിക്കാന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കഠിനാധ്വാനം ചെയ്യുകയാണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് പിന്നീട് വ്യക്തമാക്കുമെന്നുമാണ് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്.
ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒന്നായിരിക്കും പ്രകടനപത്രിക എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സഖ്യത്തിന് താത്പര്യമുള്ളവരെ ഒപ്പം ചേരാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാകും ബിജെപിയെ നയിക്കുക. 2017ല്‍ മികച്ച വിജയവുമായി സംസ്ഥാനത്ത് ബി.ജെ.പി 403 സീറ്റുകളില്‍ 312 സീറ്റുകൾ നേടിയപ്പോൾ, എസ്.പിക്ക് 47 സീറ്റും ബി.എസ്.പിക്ക് 19 സീറ്റുമാണ് ലഭിച്ചത്. ഏഴിടത്ത് മാത്രമാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചത്