Image

എഴുത്തുകാരന്റെ കടമ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 10 September, 2021
എഴുത്തുകാരന്റെ കടമ (ലേഖനം: സാം നിലമ്പള്ളില്‍)
സാഹിത്യകാരന്‍ വെറുമൊരു കഥാകാരനോ കവിയോ മാത്രമല്ല; സാമൂഹ്യ പരിഷ്കരണമെന്ന വലിയോരു ഉത്തരവാദിത്തംകൂടി അയാള്‍ ഏറ്റെടുക്കുന്നുണ്ട്. ദൗര്‍ഭാഗ്യമെന്നുപറയട്ടെ മലയാളത്തിലെ എഴുത്തുകാര്‍ രണ്ടാമത്തെ ഉത്തരവാദിത്വം മനഃപൂര്‍വ്വം മറക്കുകയാണ് ചെയ്യാറുള്ളത്. അതിന്റെ കാരണം അവരില്‍ പലരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിലെ അംഗങ്ങളോ അത്‌നോട് വിധേയത്വം ഉള്ളവരോ ആണെന്നതാണ്. തീവ്രവാദ മതമൗലികവാദികളെ ഭയന്ന് വിമര്‍ശ്ശനം ഒഴിവാക്കുകയോ മയപ്പെടുത്തുകയോ ചെയ്യുന്നവരുമുണ്ട്.  പ്രൊഫസര്‍ ജോസഫിന്റെ അനുഭവം പലരേയും ഭയപ്പെടുത്തുന്നു.

വായനക്കാരെ മുന്നില്‍ കണ്ടുകൊണ്ടാണ് ഒരാള്‍ എഴുതുന്നത്, അല്ലെങ്കില്‍ എഴുതേണ്ടത്. വായനക്കാരില്ലെങ്കില്‍ എഴുത്തുകാരനുമില്ല. വായനക്കാരെ ബോധവല്‍ക്കരിക്കുയാണ് എഴുത്തുകാരന്റെ കര്‍മ്മം. അവന്‍ എഴുതുന്നതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. അത് യുക്തിപൂര്‍വ്വം തള്ളിക്കളയാന്‍ വായനക്കാരന് സ്വാതന്ത്ര്യമുണ്ട്. ഇതിപ്പോള്‍ പറയുന്നത് അടുത്തകാലത്തായി ഞാനെഴുതിയ ചില ലേഖനങ്ങള്‍ക്ക് പോസിറ്റീവായിട്ടും നെഗറ്റീവായിട്ടുമുള്ള പ്രതികരണങ്ങള്‍ കണ്ടതുകൊണ്ടാണ്.  നെഗറ്റീവായാലും ക്രിയാത്മകമായ വിമര്‍ശ്ശനങ്ങളെ ഞാന്‍ വിലമതിക്കാറുണ്ട്. പൂച്ചെണ്ടുകള്‍ മാത്രം കിട്ടണമെന്ന് ആഗ്രഹിക്കുന്ന എഴുത്തുകരനല്ല ഞാന്‍.

ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമല്ല ഞാനെന്ന് അഭിമാനത്തോടെ പറയട്ടെ.. കേരളത്തിലായിരുന്നപ്പോഴും അമേരിക്കയിലെത്തിയപ്പോഴും വ്യക്തമായ കാഴ്ച്ചപ്പാടോടെ കമ്മ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസ്സിനെയും അമേരിക്കയിലലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയെയും ഡെമോക്രാറ്റ്‌സിനെയും അവരുടെ ചെയ്തികള്‍ നോക്കി വിമര്‍ശ്ശിക്കയും  അനുകൂലിക്കയും ചെയ്തിട്ടുണ്ട്്. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ഡൊണാള്‍ഡ് ട്രമ്പിനെയും അഭിനന്ദിക്കയും വിമര്‍ശ്ശിക്കയും ചെയ്തിട്ടുണ്ട്. പിണറായി വിജയനെ അഭിനന്ദിച്ചതുകൊണ്ട് ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റ്. ബി.ജെ.പി കാരനായതുകൊണ്ടല്ല നരേന്ദ്ര മോദിയെ  വാഴ്ത്തുന്നത്. അങ്ങനെ വായനക്കാരന്‍ വിചാരിക്കുന്നെങ്കില്‍ തെറ്റ്. ട്രംപ് ചെയ്ത നല്ലകാര്യങ്ങള്‍ എനിക്ക് സ്വീകാര്യമാണ്. അദ്ദേഹത്തിന്റെ മുഖം കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ ട്രംപ് ചെയ്തതെല്ലാം തെറ്റാണന്ന് വിശ്യസിക്കുന്നത് തെറ്റ്. അദ്ദേഹത്തിന് തെറ്റുകുറ്റങ്ങള്‍ ധാരാളമായിട്ടുണ്ട്. പക്ഷേ, ഞാന്‍ ശ്രദ്ധിക്കുന്നത് പ്രസിഡണ്ടെന്ന നിലയില്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളാണ്. അത് ബില്‍ ക്‌ളിന്റണായാലും ബൈഡനായാലും  ഞാന്‍ അഭിനന്ദിക്കും.

അടുത്തകാലത്ത് അമരിക്ക ഭരിച്ച നല്ലൊരു പ്രസിഡണ്ടായിരുന്നു ബില്‍ ക്‌ളിന്റണ്‍. അദ്ദേഹത്തിന്റെ ഭരണകാലം അമേരിക്കയുംട ഗോള്‍ഡന്‍ ഏജായിരുന്നു. പക്ഷേ, വ്യക്തിയെന്ന നിലയില്‍ അദ്ദേഹം കാട്ടിക്കൂട്ടിയ കാമകേളികള്‍ അദ്ദേഹത്തെ അപ്രശസ്തനാക്കി.  പിന്നീടുവന്ന ജോര്‍ജ്ജ് ഡബ്‌ളിയു ബുഷ് അനാവശ്യ യുദ്ധങ്ങള്‍ചെയ്ത് രാജ്യം നശിപ്പിച്ചു. ഒബാമ നല്ലൊരു പ്രാസംഗികനായിരുന്നെങ്കിലും നല്ല ഭരണാധികാരി ആയിരുന്നില്ല. അദ്ദേഹം ഒന്നും നശിപ്പിച്ചതുമില്ല നന്നാക്കിയതുമില്ല. ബൈഡന്‍ എന്തായി തീരുമെന്ന് ഭയപ്പെടുകയാണ്. കഴിവുള്ള ഒരു വൈസ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനെങ്കിലും അദ്ദേഹം ശ്രദ്ധിക്കേണ്ടതായിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നല്ലവായനക്കാര്‍ കുറവാണെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഒരു ലേഖനനത്തിന്റെ മുക്കുംമൂലയും വായിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്തുന്നവരുണ്ട്. ചിലര്‍ ഹെഡ്ഡിങ്ങ് മാത്രമെ വായിക്കു. എന്നിട്ടാണ് അഭിപ്രായം വിളമ്പുന്നത്.  അജ്ഞത വെളിപ്പെടുത്താനേ അവരുടെ കമന്റുകള്‍ ഉപകരിക്കുന്നുള്ളു. ഇംഗ്‌ളീഷില്‍ കമന്റെഴുതിയതുകൊണ്ട് ബുദ്ധിമാനാണെന്ന് ധരിക്കരുത്. അവരോട് പറയാനുള്ളത് തെറ്റുകൂടാതെ എഴുതണമെന്നാണ്. സംസാരഭാഷയും എഴുത്തുഭാഷയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സംസാരഭാഷയില്‍ ഗ്രാമ്മര്‍ (Grammar) വേണമെന്നില്ല. പക്ഷേ എഴുത്തുഭാഷയില്‍ നിര്‍ബ്ബന്ധമായും ഗ്രാമ്മര്‍ പാലിക്കണം. ഇല്ലെങ്കില്‍ സംഗതി വികൃതമായിപ്പോകും. അജ്ഞത ഇങ്ങനെ പരസ്യമായിട്ട് വെളിപ്പെടുത്തണോയെന്ന് കമന്റെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരെയുംപറ്റയല്ല പറയുന്നത്. ശുദ്ധമായ ഇംഗ്‌ളീഷില്‍ കറക്ട്ടായിട്ട് (Correct)  എഴുതുന്നവുംമുണ്ട്. അവര്‍ക്ക് അഭിനന്ദനങ്ങള്‍. എഴുത്തുഭാഷയില്‍ സംസാരിച്ചാല്‍ കേള്‍ക്കുന്നവര്‍ കളിയാക്കും. അച്ചടിഭാഷയില്‍ സംസാരിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. നാട്ടില്‍ ഇംഗ്ഷീഷ്  അധ്യാപകനായിരുന്ന എനിക്ക് അച്ചടിഭാഷയിലേ സംസാരിക്കാന്‍ അറിയു. അതുകൊണ്ട്  ഞാന്‍ പറയുന്നത് സാധാരണക്കാരായ അമേരിക്കകാര്‍ക്ക് മനസിലാകാറില്ല. വിയറ്റ്‌നാമികളുടെ ഇംഗ്‌ളീഷേ അവര്‍ക്ക് മനസിലാകു.

ഒരിക്കല്‍കൂടി പറയട്ടെ. വായനക്കാരുടെ ക്രീയത്മകമായ വിമര്‍ശ്ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വിവരക്കേടുകള്‍ എഴുതിയാല്‍ അവജ്ഞയോടെ തള്ളികളായും. ബുദ്ധിയും കഴിവുമുള്ളവരെ ഞാന്‍ ബഹുമാനിക്കും. റൈറ്റര്‍ (Writer) എന്നപേരില്‍ കമന്റ് എഴുതുന്ന ഒരു ദേഹമുണ്ട്. അത് ഞാനാണെന്ന് തെറ്റിദ്ധിക്കരുത്. അദ്ദേഹത്തിന്റെ ഇംഗ്‌ളീഷ് ശുദ്ധമാണന്ന് പ്രത്യേകം പറയട്ടെ. അഭിനന്ദനങ്ങള്‍.

സാം നിലമ്പള്ളില്‍
samnilampallil@gmail.com



Join WhatsApp News
abdul punnayurkulam 2021-09-10 10:29:52
Good expression. Writers must express their thoughts and feeling in a proper way. Whether the readers like it or not.
Writer 2021-09-11 02:07:09
Congratulations once again for a well written article. I am afraid to use the word “Research “ because it is not a well understood term for some people. Your time and energy is well worth the time to explain what is happening under our very nose. Unfortunately you cannot please everybody because not everybody has an open and unbiased mind. The feeble minded has no strong opinion of their own. They literally “Cut and paste” others. Their actions slowly kill their once used to be good brain cells. As in many cases “use it or lose it” theory applies to their brain. Since it is a slow process no one will know the difference. So each person can ultimately define their destiny. All of us have a tendency to act as if we are young. When we come to a critical decision making moment, we will struggle to continue. Can we think of a national leader now? The answer is pretty easy right? This is why we have to train ourselves to be “Sharp”. It is a hard choice. It is easy to be complacent and live our lives whatever road happened to be in front of us. The other side of it takes more effort on our part. I will call the former group “Lazy” for lack of a better term and the latter group “Brave”: The “Brave” people choose their road. They don’t have to depend on a GPS to go to the local Walmart. Thanks again for your valuable contribution to the reading community. By the way you are not the “Writer”. The only people who know the “Who is who” are the editors of Emalayalee. Good luck Mr. Sam Nilampallil. Sent from my iPad
Boby Varghese 2021-09-11 12:40:04
Bill Clinton created the sub-prime problem. He took the oath in Jan 1992 and within 3 months passed the community reinvestment act. His finance secretory was Robert Rubin. That bill allowed any one to buy house without supporting documents. No income verification. That created boom in real estate industry which lifted almost all other industries. After about 15 years, real estate industry went belly up because of sub-prime mortgage. Big investment firms like Lehmann brothers went bankrupt. Ruined our economy. Bush paid the price. Allowed Obama to become our President.
Rafeeq Tharayil 2021-09-12 22:52:54
Excellent. Sir!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക