Image

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന്, കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി ജലീല്‍

Published on 04 August, 2021
കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന്, കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി ജലീല്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍. വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നും ജലീല്‍ പറഞ്ഞു. എന്നാല്‍ തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും വ്യക്തത തേടുക മാത്രം ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി മറുപടിയായി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്ബത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മകന് എന്‍.ആര്‍.ഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു. എന്നാല്‍ മകന്‍റെ പണം മുഴുവന്‍ രേഖകള്‍ ഉള്ളതാെണന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഖത്തറില്‍ വ്യവസായിയായ മകന്‍റെ പണമെത്തിയത് എസ്.ബി.ഐ വഴിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരോപണമുന്നയിച്ച കെ.ടി ജലീലിനെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ''ജലീല്‍ ഒരു കാലത്ത് എന്‍റെ പിന്നാലെ തന്നെയായിരുന്നു. എന്‍റെ കാറില്‍ എന്‍റെ ബാക്കിലെ സീറ്റില്‍. കുറ്റിപ്പുറം ഇലക്ഷനില്‍ മത്സരിക്കാന്‍ അനൗണ്‍സ് ചെയ്യാന്‍ വേണ്ടി എന്‍റെ പിന്നാലെയായിരുന്നു. അത് കഴിഞ്ഞ് തിരുവനന്തപുരത്ത് വന്നപ്പോഴും എന്‍റെ പിന്നാലെയായിരുന്നു. ഇപ്പോ ജലീലിന്‍റെ പണി പോയി. പക്ഷേ ഇപ്പോ ആ വേക്കന്‍സി ഒക്കെ ഫില്‍ ചെയ്തുപോയി. ഇവിടെ സ്ഥലല്ല. ഇനിപ്പോ ചോദിച്ചാ പണി കൊടുക്കാന്‍ കഴിയൂല''- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക