Image

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

Published on 27 July, 2021
 ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം  നട്ടെല്ല് ചവുട്ടിയൊടിച്ചു

ചേര്‍ത്തല : സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ നഴ്‌സിനെ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണമായത് യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സഹോദരീഭര്‍ത്താവിന്റെ സംശയം. അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുന്നതിന് മുമ്പ് യുവതിയെ പീഡിപ്പിക്കുകയും മൃതദേഹം മറവുചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

ഭാര്യയുടെ സഹോദരിയാണെങ്കിലും രണ്ടു വര്‍ഷമായി സഹോദരീഭര്‍ത്താവ്  കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍  രതീഷ് യുവതിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സായ യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയിരുന്നത് രതീഷായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തിയ യുവതിയെ രാത്രിയില്‍ തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. 

വീട്ടില്‍ വെച്ച് ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യുവതി ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടത്. രാത്രി വൈകിയും യുവതി എത്താത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് മറുപടി നല്‍കി.

പിന്നെയും വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതായി. താമസിച്ചു വരുമ്പോള്‍ വിളിച്ചു? കൊണ്ടുവരാറുള്ള രതീഷിനെ വിളിച്ച?പ്പോള്‍ ആഫോണും കിട്ടാതെ വന്നതോടെയാണ് വീട്ടുകാര്‍ തേടിയിറങ്ങിയത്. രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. വീട്ടില്‍ ആരേയും കാണാതെ വന്നപ്പോഴാണ് രാത്രി വൈകി പൊലീസിനെ വിവരം അറിയിച്ചത്.  

പൊലീസ് എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് തറയില്‍ കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകള്‍ കണ്ടില്ല. ദേഹത്തു മണല്‍ പറ്റിയിട്ടുണ്ടായിരുന്നു. സംഭവശേഷം കാണാതായ രതീഷിനെ, ശനിയാഴ്ച രാത്രി ഏഴോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി പിന്നീട് കുറ്റം സമ്മതിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക