Image

ഏഴുമാസം ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊന്നു

ജോബിന്‍സ് തോമസ് Published on 23 July, 2021
ഏഴുമാസം ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊന്നു
ഡല്‍ഹിയില്‍ ഏഴ് മാസം ഗര്‍ഭിണിയായ മകളെ മാതാവിന്റെ മുമ്പിലിട്ട് പിതാവ് കുത്തിക്കൊന്നു. മകള്‍ ജാതി മാറി വിവാഹം കഴിച്ചതിലെ അഭിമാനപ്രശ്‌നമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അരുംകൊലയിലേയ്ക്ക് നയിച്ചത്. ഭാര്യയേയും മകളേയും ഒരു സ്ഥം കാണിക്കാനെന്ന പേരില്‍ വീട്ടില്‍ നിന്നും ഓട്ടോയില്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു ഇയാള്‍. 

വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചേയേറിയ ആയുധം ഉപയോഗിച്ച് മകളെ നിരവധി തവണ ഇയാള്‍ കുത്തി. പെണ്‍കുട്ടിയുടെ മാതാവിന്റെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. അപ്പോഴേയ്ക്കും മകള്‍ മരിക്കുകയും മാതാവ് ബോധരഹിതയാവുകയും ചെയ്തിരുന്നു. കൊല നടത്തിയശേഷം ഇയാള്‍ ഓടി രക്ഷപെട്ടു. 

ഇരുവരേയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മകള്‍ ജാതി മാറി വിവാഹം കഴിച്ചതില്‍ തന്റെ ഭര്‍ത്താവിന് കടുത്ത ദേഷ്യമുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് പോലീസിന് മൊഴി നല്‍കി. പ്രതിയെ പിടികൂടാനുളള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക