വെള്ളക്കാർ മാത്രം ആസ്വദിക്കുന്ന പരിഗണനകൾ.
വെള്ളക്കാർ അല്ലാത്തവർ പല സാമൂഹ്യ അനീതികൾക്കിരയാണ്. കറുത്തവരുടെ മാത്രം ഉന്നതിയും നീതിയും അവകാശങ്ങളും മാത്രമല്ല വിമർശനാത്മക വംശീയ സിദ്ധാന്തം ലഷ്യമാക്കിയിരിക്കുന്നതു. സ്ത്രീകളുടെയും, കുട്ടികളുടെയും, വെള്ളക്കാർ അല്ലാത്ത എല്ലാ മറ്റുള്ളവരുടെയും, എൽ ജി ബി റ്റി ക്യൂ, ഭിന്നശേഷിക്കാർ എന്നിങ്ങനെ പല വിവേചനങ്ങൾ സഹിക്കുന്ന, സമൂഹത്തിലെ വേർതിരിക്കപ്പെട്ടിരിക്കുന്ന എല്ലാ മറ്റുള്ളവരുടെയും അവകാശങ്ങൾ നേടിയെടുക്കുക എന്ന ഉദ്യമം ആണ് വിമർശനാത്മക വംശീയ സിദ്ധാന്തം ഉദ്ദേശിക്കുന്നത്.
വെള്ളക്കാർ അല്ലാത്തവരെ വേർതിരിക്കുന്ന പ്രവണത തുടക്കത്തിൽത്തന്നെ ഇല്ലാതാവണം. വെള്ളക്കാർ അല്ലാത്തവർക്ക് പല പ്രദേശങ്ങളിലും വീട് വാങ്ങുവാൻ സാധിക്കില്ല, ലോൺ ലഭിക്കില്ല, ഈ പ്രവർണത വംശീയ വേർതിരിവിൻറെ ഉദാഹരണമാണ്. കറുത്തവരും മറ്റുള്ളവരും പൊതുവെ ക്രിമിനലുകളാണ് എന്ന മനോഭാവം സമൂഹത്തിലെ ജനങ്ങളിലെ പല വിഭാഗങ്ങളിലും നിലനിൽക്കുന്നു. സാമ്പത്തിക വേർതിരിവാണ് ഈ മനോഭാവത്തിന് കാരണം. വെള്ളക്കാർ അല്ലാത്തവർതന്നെ വെറുപ്പും വേർതിരിവും അനുഭവിച്ചിട്ടുണ്ടെങ്കിൽതന്നെയും സാമ്പത്തികമായി ഉന്നമനം ഉണ്ടാകുമ്പോൾ അവർ അനുഭവിച്ച അതേ വെറുപ്പും വേർതിരിവും വെള്ളക്കാർ അല്ലാത്തവരോട് കാണിക്കുന്നു എന്നത് ഒരു സാമൂഹ്യ സത്യമാണ്.
നമ്മളിൽത്തന്നെ പതിയിരുന്ന വംശീയ വെറുപ്പ് അവസരം ലഭിച്ചപ്പോൾ പുറത്തുവരുന്നു എന്നതാണ് സത്യം. വംശീയ വെറുപ്പിനും വേർതിരിവിനും നമ്മൾ ഇരകളും അടിമകളും ആയിരുന്നപ്പോൾപ്പോലും നമ്മൾ വംശീയ വെറുപ്പും വേർതിരിവും ഉള്ളവർ ആയിരിക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക നിലവാരം അനുസരിച്ചു താഴേക്ക് വംശീയ വെറുപ്പും വേർതിരിവും നമ്മൾ ഒഴുക്കുന്നു. നമ്മൾ ജനിച്ചു വളർന്ന കുടുംബങ്ങളിൽനിന്നും ആർജിച്ച വംശീയ വെറുപ്പും വിവേചനവും നമ്മൾ അവസരം ലഭിച്ചപ്പോൾ ഉപയോഗിക്കുന്നു, നമ്മൾ ഒരിക്കലും വർണ്ണ വംശീയ വെറുപ്പ് ഇല്ലാത്തവർ ആയിരുന്നില്ല എന്ന സത്യം ഇവിടെ വെളിവാകുന്നു. ആധുനിക തലമുറ ഇത്തരം പ്രവണത കുടുംബസ്വത്തായി ഏറ്റുവാങ്ങുന്നില്ല എന്നത് വിമർശനാത്മക വംശീയ സിദ്ധാന്തം നടത്തിയ ബോധവൽക്കരണം നിമിത്തമാണ്.
വെള്ളക്കാരായ വംശീയ വെറുപ്പുകാരും വിവേചകരും ഉയർത്തിയ മതിലുകളും വേലികളും തകരണം, തകർക്കണം. വെള്ളക്കാർ അല്ലാത്തവർക്ക് പോലീസിനെ ഭയക്കാതെ പുറത്തിറങ്ങാനുള്ള സാമൂഹ്യ അന്തരീഷം എല്ലാ പ്രദേശങ്ങളിലും എല്ലാ സമയത്തും ഉണ്ടാവണം. വംശീയ വെറുപ്പിൻറ്റെയും വർണ്ണ വിവേചനത്തിൻറ്റെയും 'ഗുണങ്ങൾ' വെള്ളക്കാരുടെ മേശക്കടിയിൽനിന്നും നക്കിയെടുക്കുന്നവരാണ് വെള്ളക്കാരായ വർണ്ണവെറിയരേക്കാൾ അപകടക്കാരും മാനുഷിക നൻമ്മകൾ ഇല്ലാത്തവരും അധമരും സാമൂഹ്യദ്രോഹികളും.
ഇവരിൽ ഏറിയപങ്കും ഏതോ 'കാരുണ്യവാനായ ദൈവത്തിൻറ്റെ' ആരാധകർ ആണെന്നതാണ് മറ്റൊരു രസം. റേസിസത്തിൻറ്റെ 'ഗുണങ്ങൾ' നിങ്ങൾ ആസ്വദിക്കുന്നു എങ്കിൽ നിങ്ങൾക്ക് ഒരിക്കലും റേസിസം എന്താണെന്നോ, അതിൻറ്റെ ഭവിഷ്യത്തു എന്താണെന്നോ മനസ്സിലാക്കാനുള്ള കഴിവും മനോഭാവവും ഉണ്ടാകില്ല. റേസിസത്തെ എതിർക്കാത്ത ഏതെങ്കിലും മതത്തിൽ നിങ്ങൾ അഭയം തേടുന്നു എങ്കിലും നിങ്ങൾക്ക് റേസിസം എന്താണെന്നു ഗ്രഹിക്കുവാനുള്ള കഴിവും പ്രവണതയും മനോഭാവവും ഉണ്ടാകുകയില്ല.
അടിസ്ഥാനപരമായി, പ്രാഥമികമായി എല്ലാ മനുഷ്യരും സ്വാർത്ഥർ ആണെന്നതാണ് സത്യം.
സാമൂഹ്യ നീതികളുടെ മാർഗങ്ങളെക്കുറിച്ചു ബോധവൽക്കരിക്കപ്പെടുകയും അതിനനുസരണമായി ആന്തരിക മാറ്റങ്ങളും മനോഭാവവും ഉണ്ടായവർ മാത്രമേ സ്വാർത്ഥത കൺട്രോൾ ചെയ്യുവാനുള്ള കഴിവ് നേടുകയുള്ളു. സ്വാർത്ഥത കൺട്രോൾ ചെയ്യുവാൻ കഴിവുള്ളവർ മാത്രമേ റേസിസം നിലനിക്കുന്നു എന്ന വസ്തുത തിരിച്ചറിയുവാനുള്ള കഴിവ് ആർജിക്കുകയുള്ളു.
റേസിസം ഇവിടെ നിലനിക്കുന്നു എന്നത് അംഗീകരിച്ചാൽ നമ്മൾ റേസിസ്റ്റ് ആണ് എന്ന തെറ്റിദ്ധാരണ സാമൂഹ്യ സത്യമായി തെറ്റിദ്ധരിപ്പിക്കാൻ റേസിസ്റ്റുകൾക്കു സാധിച്ചു. കുടിയേറ്റക്കാർപോലും, ''ഒ എല്ലായിടത്തും റേസിസം ഇല്ലേ!' എന്ന വിഡ്ഢി ന്യായികരണവും അർത്ഥശൂന്യമായി ആവർത്തിച്ചു. വ്യവസ്ഥാപിതപരമായ വംശീയത -സിസ്റ്റമിക് വംശീയത- നിലനിക്കുന്നു എന്നത് അംഗീകരിക്കുക എന്നത് റേസിസം ആണെന്ന് തെറ്റിദ്ധരിക്കരുത്. അത്തരം മനോഭാവവും പ്രവണതയും സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും റേസിസ്റ്റുകൾ ആണ്. റേസിസ്റ്റുകളെ അംഗീകരിക്കുന്നതല്ല വിമർശനാത്മക വംശീയ സിദ്ധാന്തം, പകരം റേസിസം നിലനിക്കുന്നു എന്ന സത്യത്തെ വെളിവാക്കുകയാണ് വിമർശനാത്മക വംശീയ സിദ്ധാന്തം.
സിസ്റ്റമിക് റേസിസം എന്നതിനെ അംഗീകരിക്കുക എന്നത് നിങ്ങൾ റേസിസ്റ്റ് എന്നത് അംഗീകരിക്കലല്ല. സിസ്റ്റമിക്ക് റേസിസം എന്നാൽ, ഇവിടെ അമേരിക്കയിൽ ഇപ്പോൾ സമൂഹത്തിൻറ്റെ എല്ലാ മണ്ഡലങ്ങളിലും വംശീയ വെറുപ്പും വിവേചനവും നിലനിൽക്കുന്നു എന്നതു മനസ്സിലാക്കുകയും അംഗീകരിക്കുക്കയും ചെയ്യുക എന്ന നഗ്ന്ന സത്യം മാത്രമാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്നാൽ കറുത്തവരുടെ ജീവൻ മാത്രമേ പ്രാധാന്യം അർഹിക്കുന്നുള്ളു എന്ന് കരുതരുത്. വെള്ളക്കാരുടെ ജീവനെ പോലെതന്നെ കറുത്തവരുടെയും മറ്റു വെള്ളക്കാർ അല്ലാത്തവരുടെയും ജീവൻ തുല്ല്യത അർഹിക്കുന്നു എന്നാണ്. കറുത്തവരാണ് വർണ്ണ വിവേചനത്തിൻറ്റെ കൂടുതൽ പീഡനങ്ങൾ അനുഭവിച്ചതും അനുഭവിക്കുന്നതും. അതുകൊണ്ട് അവരിലെ ആക്റ്റിവിസ്റ്റുകൾ കറുത്തവരെ സംരക്ഷിക്കാൻ ബ്ലാക് ലൈവ്സ് മാറ്റർ പ്രസ്ഥാനം തുടങ്ങിയതും എന്നുമാത്രം.
ഹിസ്പാനിക്കിനിടയിലും ഏഷ്യക്കാരുടെ ഇടയിലും ഇത്തരം പ്രസ്ഥാനങ്ങൾ ഉണ്ട്, ബ്ലാക് ലൈവ്സ് മാറ്റർ പോലെ ശ്രദ്ധ ആകർഷിച്ചില്ല എന്നുമാത്രം. കാരണം ആഫ്രിക്കൻ കറുത്തവരെപ്പോലെ നൂറ്റാണ്ടുകൾ അടിമത്തം സഹിച്ചവരും പീഢിക്കപ്പെട്ടവരും അല്ല മറ്റു കുടിയേറ്റക്കാർ. കുടിയേറ്റക്കാർ എന്നത് ആഫ്രിക്കൻ വംശജർക്ക് യോജിച്ചതുമല്ല, അവർ കുടിയേറ്റക്കാർ അല്ലായിരുന്നു. കന്നുകാലികളെ വളഞ്ഞു പിടിച്ചു കയറിട്ടു കുരുക്കുന്നതു പോലെയാണ് ആഫ്രിക്കൻ കറുമ്പരെ വളഞ്ഞുകൂടി കഴുത്തിലും കാലിലും അരയിലും ചങ്ങലയിട്ടു പൂട്ടി അമേരിക്കയിൽ കൊണ്ടുവന്നത്. വഴിയിൽ തന്നെ അനേകർ മരിച്ചു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. ഇവരിൽ ശേഷിച്ചവർ അമേരിക്കയിൽ തലമുറകളോളം അടിമകൾ ആയി തുടരുന്നു.
അടിമത്തം അനുഭവിച്ചവർക്കുമാത്രമേ അടിമത്തത്തിൻറ്റെ വേദന അറിയൂ. ഇന്ന് അമേരിക്കയിലുള്ള ഭൂരിഭാഗം ആഫ്രിക്കൻ വംശജരും വെള്ളക്കാർ ബലാൽസംഗം ചെയ്തവരുടെ സന്തതികളുടെ പരമ്പര തുടരുന്നവരാണ്. വെള്ളക്കാരുടെ വംശീയ- ജനിതക വംശാവലി തുടരുന്ന ആഫ്രിക്കൻ അമേരിക്കൻസ് വെള്ളക്കാരുടെ മക്കൾ തന്നെയാണ്. എന്നാൽ ആഫ്രിക്കയിൽനിന്നും ഇവരുടെ പൂർവികരെ മൃഗങ്ങളെപ്പോലെ വേട്ടയാടിപിടിച്ച വെള്ളക്കാർ ഒരിക്കലും ഇവരെ ആധുനിക ഹോമോസാപ്പിയൻസ് എന്ന് കരുതിയില്ല. മനുഷരുടെയും മൃഗങ്ങളുടുയും ഇടയിലുള്ള ''മിസ്സിംഗ് ലിങ്ക്'' ജീവികളാണെന്നാണ് കരുതിയത്.
ഇതേ വിശ്വാസം ഇപ്പോഴും പുലർത്തുന്നവരാണ് വെള്ളക്കാരിലെ വർഗീയ വാദികൾ. ഇത്തരം മനോഭാവം ഉള്ളത് വെളുമ്പരുടെയിടയിൽ മാത്രമല്ല. കാക്കക്കറുപ്പുള്ള മലയാളികൾപോലും ഒബാമയെ കറുത്ത കുരങ്ങൻ എന്ന് വിളിച്ചിരുന്നു. അജ്ഞതയും വിദ്യാഭ്യാസരാഹിത്യവുമാണ് ഇത്തരം മലയാളി വർഗീയ വാദികളുടെ കുടുംബമഹിമ. അവരുടെ മതവും വർഗീയത പ്രോൽസാഹിപ്പിക്കുന്നു. ഒരിക്കലും നന്നാവാൻ മടിയുള്ള മൂരാച്ചികളാണ് മലയാളികൾ എന്ന് നമ്മൾതന്നെ പ്രൂവ് ചെയ്യുന്നു എന്നതും മറ്റൊരു ആഗോളസത്യം.
ആധുനിക ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം ഇന്ന് അമേരിക്കയിൽ നിലവിലുള്ള അനേകം വംശീയ വിവേചനങ്ങൾ വേർതിരിച്ചു അവയെ എല്ലാ മാനുഷരുടെയും തുല്ല്യ അവകാശങ്ങളുടെയും തുല്ല്യ നീതിയുടെയും മാനദണ്ഡങ്ങൾ ഉപയോഗിച്ചു പരിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നു. വൈധ്യാല്മക വിമർശനാത്മക വംശീയ സിദ്ധാന്തതിൻറ്റെ നേട്ടങ്ങളിൽ ഒരു തൂവൽകൂടിയാണിത്. ഇന്ന് അമേരിക്കയിൽ നിലവിലുള്ള ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിൻറ്റെ ലൂപ്‌ഹോളുകളിൽ അഭയംതേടി കുറഞ്ഞ ശിക്ഷ അനുഭവിക്കുന്നു വെളുത്തവംശീയർ.
അപ്പോൾ വംശീയ മേൽക്കോയ്‌മ്മയുടെ എല്ലാ ശക്തിയും സമൂഹത്തിൻറ്റെ എല്ലാ മണ്ഡലങ്ങളും ഇന്നും അദൃശ്യ ശക്തിയായി നിലനിക്കുന്നു. ഈ വ്യവസ്ഥ മാറണം, മാറ്റണം. എന്നാൽ അടുത്തകാലത്തൊന്നും വെള്ളക്കാരുടെ മേൽക്കോയ്മ്മക്ക് കടിഞ്ഞാണിടാൻ സാധിക്കയില്ല. അമേരിക്കൻ ജനാധിപത്യ ഭരണ സിസ്റ്റത്തിൽ ജുഡീഷ്യറിക്ക് വളരെ നിർണ്ണായക പങ്ക് ഉണ്ട്. ഫെഡറൽ കോർട്ടുകളിൽ ഇന്ന് ഇരിക്കുന്ന ജഡ്ജസ് മിക്കവാറും റിപ്പപ്ലിക്കൻ മനോഭാവം ഉള്ളവരാണ്. ഡെമോക്രറ്റുകളുടെ പ്രസിഡണ്ടുമാർക്കു ജൂഡിഷ്യറിയിൽ മാറ്റങ്ങൾ ചെയ്യുവാനുള്ള അവസരങ്ങളും ലഭിച്ചില്ല. വെളുത്ത പോലീസ്‌കാരൻ, ഫ്ലോയിഡിനെ കൊന്നു എന്നത് കോർട്ട് അംഗീകരിച്ചു, അവൻ ശിക്ഷിക്കപ്പെട്ടു എന്നത് ഒറ്റപ്പെട്ട അവസ്ഥയാണ്. നാഷണൽ ലെവലിൽ പ്രസക്തിയും ഇല്ല; കാരണം പോലീസ് ബ്രൂട്ടാലിറ്റി ഇന്നും പഴയമട്ടിൽ തുടരുന്നു. .
വളരെ സങ്കീർണ്ണമായ അമേരിക്കൻ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിൽ ആര് രക്ഷപെടും, ആർ കുറ്റവാളികളാവും എന്നതൊക്കെ മുൻവിധിക്കാൻ സാധിക്കില്ല. പണം ഉള്ളവർക്ക് രക്ഷപെടാൻ പഴുതുകൾ ഉണ്ട്. എന്നാൽ പണം ഇല്ലാത്ത ഒരുവന് ശിക്ഷയിൽനിന്നു രക്ഷപെടാനുള്ള സാദ്ധ്യത വളരെകുറവാണ്. ഭൂഗോള അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർ ജയിലിൽ കഴിയുന്നത് അമേരിക്കയിൽ മാത്രമാണ്. അതായത് ജനസംഖ്യയുടെ 10 ശതമാനം ഇന്ന് ജയിലിലാണ്. അമേരിക്കയിലെ പ്രൈവറ്റ് പ്രിസൺ നിറക്കുവാനാണോ ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം നിലനിൽക്കുന്നത് എന്നുപോലും തോന്നും.
ഒരു വസ്തുത വ്യക്തം. ജയിലിൽ കിടക്കുന്ന വെള്ളക്കാർ അല്ലാത്തവർ ജയിലിൽ കിടക്കുന്ന വെള്ളക്കാരേക്കാൾ വളരെ ലഘുവായ കുറ്റങ്ങൾ ചെയ്തവരാണ്. അതുകൊണ്ടാണ് ക്രിമിനൽ ജസ്റ്റീസ് സിസ്റ്റത്തിൽ മാറ്റങ്ങൾ ഉണ്ടാവണം എന്ന് വിമർശനാത്മക റേസ് സിദ്ധാന്ത ആക്റ്റിവിസ്റ്റുകൾ ആവശ്യപ്പെടുന്നത്.
''വെള്ളക്കാരൻ ഓടുന്നത് വ്യായാമം, മെക്സിക്കൻ ഓടുന്നത് ബസ് പിടിക്കാൻ, കറുമ്പൻ ഓടുന്നത് മോഷ്ടിച്ചതിനു ശേഷം'' എന്ന തോന്നൽ മലയാളിക്ക് മാത്രമല്ല, അമേരിക്കൻ ജനതയുടെ സാമൂഹ്യ മനോഭാവം കൂടിയാണ്. കറുമ്പർ ക്രിമിനലുകൾ ആയതിൻറ്റെ കാരണം നൂറ്റാണ്ടുകളായി നിലവിൽ ഉണ്ടായിരുന്ന ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം നിമിത്തമാണ്. നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ച ഒരു ജനത, അവരുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ധാർമ്മിക പൗരത്വ മണ്ഡലങ്ങളിലും മനോഭാവത്തിലും പെരുമാറ്റങ്ങളിലും ഒക്കെ പുരോഗതി ഉണ്ടാവാൻ അനേകം നൂറ്റാണ്ടുകൾ തന്നെ വേണം. അത്രമാത്രം ശക്തമാണ് അടിമത്തത്തിൻറ്റെ ദുർശക്തി. അത് മനസിലാക്കാൻ കൂടുതൽ മനുഷ്യത്വും വിശാലതയും വേണം.
ഇന്നുകാണുന്ന പരിഷ്‌കൃത സമൂഹങ്ങളുടെ ചരിത്രം നോക്കിയാൽ അവയൊന്നും ക്രിമിനൽ പ്രവണത കൂടുതലുള്ള സമൂഹത്തെക്കാൾ കൂടുതൽ ഒന്നും മെച്ചപ്പെട്ടതായിരുന്നില്ല എന്നും കാണാം. കസേരയുടെ ''കാൽ'' കണ്ടാൽ ലൈംഗിക വികാരം ഉണ്ടാകുന്നവരായിരുന്നു 'പ്യൂരിറ്റൻസ്' എന്നറിയപ്പെടുന്ന ആദിമ യൂറോപ്യൻ കുടിയേറ്റക്കാർ എന്നതും മറക്കരുത്, അതുകൊണ്ടാണ് അവർ കസേരക്ക് പാവാട കെട്ടിയത്. ആദിമ കുടിയേറ്റക്കാർ എന്ന പ്രിവിലേജ് ഇന്നും വെള്ളക്കാർ അവകാശപ്പെടുന്നു, അതുതന്നെയല്ലേ വംശീയ വെറുപ്പിനും വിവേചനത്തിനും കാരണം?, അ വികാരമങ്ങു മാറ്റിയാൽ തീരാൻ ഉള്ളതേയുള്ളു അമേരിക്കൻ വംശീയ വെറുപ്പും വിവേചനവും.
വെള്ളക്കാർ ഏതോ പ്രിവിലേജിഡ് വംശമാണ് എന്നുകരുതി വെള്ളക്കാർ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതൽ പ്രിവിലേജ് കൊടുത്തതും ആഫിക്കനും ഇന്ത്യനുമൊക്കെയാണ്. അതാണല്ലോ സായിപ്പിനെക്കണ്ടാൽ കവാത്തു മറക്കുന്ന മലയാളിയുടെ വംശീയ പാരമ്പര്യവും. തെക്കേ അമേരിക്കയിൽ ആക്രമിച്ചു കയറിയ വെള്ളക്കാരനെക്കണ്ടു ദൈവമാണെന്ന് കരുതി വന്ദിച്ച തെക്കേ അമേരിക്കനും, വെള്ളക്കാരൻറ്റെ യേശുവിൻറ്റെ വ്യജ സുവിശേഷം കേട്ടു ഭ്രമിച്ചു സ്വന്തം കിടപ്പാടം കൊടുത്തു ബൈബിൾ വാങ്ങിയ ആഫ്രിക്കനും സായിപ്പിനെക്കണ്ടു വാപൊത്തി കുനിഞ്ഞുനിന്ന മലയാളിയും -ഒക്കെയാണ് സായിപ്പിന് പ്രിവിലേജ് കൊടുത്തു സംരക്ഷിച്ചത്- അതല്ലേ സത്യം.
അതൊക്കെ നമ്മുടെ പൂർവികർക്കു പറ്റിയ മണ്ടത്തരവും അറിവില്ലായ്മ്മയും. എന്നാൽ ആധുനിക ഭൂഗോളത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ പൂർവികരുടെ വിഡ്ഢിത്തം ആവർത്തിക്കണമോ? . ഇത്തരം വിഡ്ഢിത്തരങ്ങളിൽനിന്നും നിങ്ങളെ മോചിക്കാനാണ് വിമർശനാത്മക റേസ് സിദ്ധാന്തം ശ്രമിക്കുന്നത്.
അമേരിക്കയിലെ വെള്ളക്കാർ, വെള്ളക്കാർ അല്ലാത്തവരെക്കാൾ വലിയ സാമൂഹ്യ സാമ്പത്തിക സുരക്ഷിത വലയത്തിൽ ആണ്. എന്നാൽ അമേരിക്കയിൽ റേസിസം ഉണ്ട് എന്ന് പറഞ്ഞാൽ അവർ പെട്ടെന്ന് അസ്വസ്ഥർ ആകുന്നു. വംശീയതയെക്കുറിച്ചു പറഞ്ഞാൽ ഇവിടെ വംശീയ കലാപം ഉണ്ടാകുമെന്നു ഭയക്കുന്നതും വംശീയ വെറുപ്പ് സൂഷിക്കുന്നവർ തന്നെയാണ്. വംശീയ വെറുപ്പ് നിലനിക്കുന്നു എന്ന് വെള്ളക്കാർ അംഗീകരിച്ചാൽ മാത്രമേ വംശീയ വെറുപ്പ് പരിഹരിക്കാനുള്ള പ്രഥമ നടപടിയാവുകയുള്ളു.
അമേരിക്കയിൽ പണം അടിഞ്ഞുകൂടുന്നത് വളരെനേരിയ ഒരു ശതമാനത്തിൽമാത്രമാണ്. സാമ്പത്തിക അസമത്വം നിലനിൽക്കുന്ന കാലത്തോളം വംശീയ വെറുപ്പ് നിലനിൽക്കും. തൊഴിൽ അവസരങ്ങളുടെയും സമ്പത്തിൻറ്റെയും ഉറവിടവും കുത്തകയും വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ്. സമ്പത്തു കുമിഞ്ഞുകൂടുന്നതിനെ തടയുന്നതും പുരോഗമനപരമല്ല. മിഡിൽക്ലാസിൻറ്റെ എണ്ണം വർദ്ധിച്ചാൽ സാമ്പത്തിക അസമത്വം കുറയുന്നു. വംശീയ വെറുപ്പിൻറ്റെ ശക്തി കുറക്കുവാൻ മിഡിൽക്ലാസ്സ് ജനങ്ങളുടെ എണ്ണം വർദ്ധിക്കണം.
വിമർശനാത്മക റേസ് സിദ്ധാന്തം അമേരിക്കൻ ജനതയെ കൂടുതൽ അടുപ്പിക്കും.റേസിസത്തിൻറ്റെ ഭവിഷ്യത്തുകൾ കൂടുതൽ പേർക്കു മനസ്സിലാകുംതോറും റേസിസം കുറയും. എല്ലാവരും വർഗ വർണ്ണ വംശത്തിനു ഉപരിയായി മനുഷരെയെല്ലാം ഒരുപോലെ കാണുവാൻ സാധിക്കുമ്പോൾ സാമൂഹ്യഐക്യം വളരും. അപ്പോൾ എല്ലാവരും രാജ്യത്തിൻറ്റെ ഭാഗം ആണെന്നുള്ള രാജ്യസ്നേഹം വളരും. പൗരൻമ്മാർക്ക് രാജ്യസ്നേഹം വളരുമ്പോൾ റേസിസത്തിന്റെ ശക്തി കുറയും.
റേസിസം വളർത്തുന്ന ഘടകങ്ങൾ ക്രമേണ സമൂഹത്തിൽനിന്നും മാറ്റണം. രാഷ്ട്രീയക്കാരും കുറെ കോർപ്പറേഷനുകളുമാണ് റേസിസം നില നിന്നുകാണുവാൻ പരിശ്രമിക്കുന്നതും പണം മുടക്കുന്നതും. ഇന്ന് ടിവി, റേഡിയോ, മറ്റു സോഷ്യൽ മീഡിയ ഉപയോഗിച്ചു വിമർശനാൽമ്മക വംശീയ സിദ്ധാന്തത്തിനെതിരെ വർഗീയ വാദികൾ കുപ്രചരണത്തിലൂടെ പടപൊരുതുന്നു. ഇത്തരം കുപ്രചരണം രാജ്യ ഭദ്രതക്കും ജനാധിപത്യത്തിനും അപകടകരമാണ്. ഫാസിസത്തിൻറ്റെ പടയാളികളാണ് വംശീയ വെറുപ്പ് പ്രചരിപ്പിക്കുന്ന വർഗീയവാദികൾ.