Image

ആ കുട്ടിക്ക് എന്നെയൊന്ന് വിളിച്ചു കൂടായിരുന്നോ? അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ വിളിച്ചോണ്ട് വന്നേനെയെന്ന് സുരേഷ് ഗോപി

Published on 24 June, 2021
ആ കുട്ടിക്ക് എന്നെയൊന്ന് വിളിച്ചു കൂടായിരുന്നോ? അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ വിളിച്ചോണ്ട് വന്നേനെയെന്ന് സുരേഷ് ഗോപി
വിസ്മയയുടെ മരണത്തില്‍ വൈകാരിക പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിസ്മയ അത്തരമൊരു തീരുമാനം എടുക്കുന്നതിനുമുമ്ബ് തന്നെയൊന്ന് വിളിച്ചിരുന്നെങ്കില്‍ ആ വീട്ടിലെത്തി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിനുശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനെയെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസ് ചര്‍ച്ചയിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടക്കുകയാണ്. എത്രയോ പേര്‍ തന്റെ നമ്ബര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോയെന്ന് വിജിത്തിനോട് ചോദിച്ചു പോയി. ഇത്തരമൊരു തീരുമാനം എടുക്കുന്നതിനുമുമ്ബ് തന്നെയൊന്ന് വിളിച്ച്‌, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ വിളിച്ചോണ്ട് വന്നേനെ. അതിനുശേഷം വരുന്നതൊക്കെ താന്‍ നോക്കിയേനേയെന്ന് സുരേഷ് ഗോപി പറഞ്ഞു.

നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍. നിയമം നിര്‍മിച്ചുവരുന്നതില്‍ ഇനിയും ശക്തി കൈവരിക്കണം. സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല. സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നു. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിസ്മയയെ പിന്തുണച്ച്‌ കമന്റ് ചെയ്ത ജയറാം നേരിട്ട സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അതിന് അവകാശമില്ലേ? അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ? വിപണന ഉല്‍പന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ? കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക