Image

ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചത് പെറ്റമ്മതന്നെ; സംഭവം ഫേസ്ബുക്ക് കാമുകന്റെ നിര്‍ദ്ദേശപ്രകാരം; പിടികൂടിയത് ഡിഎന്‍എ ടെസ്റ്റിലൂടെ

Published on 22 June, 2021
ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചത് പെറ്റമ്മതന്നെ; സംഭവം ഫേസ്ബുക്ക് കാമുകന്റെ നിര്‍ദ്ദേശപ്രകാരം; പിടികൂടിയത് ഡിഎന്‍എ ടെസ്റ്റിലൂടെ
 
 
കൊല്ലം: പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഊഴായിക്കോട്ട് സ്വദേശി ഇരുപത്തിരണ്ടുകാരി രേഷ്മയാണ് കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചത്. വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമായ രേഷ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. 
 
ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റേയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ഡിഎന്‍എ ടെസ്റ്റിലൂടെ ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്.
 
രണ്ടാമതൊരു കുഞ്ഞിനെ ഗര്‍ഭ ധരിച്ച വിവരം ഭര്‍ത്താവ് വിഷ്ണുവില്‍നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും മറച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടില്ലാത്ത കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിര്‍ദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലര്‍ച്ചെ വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു.  
 
എന്നാല്‍ രേഷ്മ ഗര്‍ഭിണിയാണെന്നോ തുടര്‍ന്ന് പ്രസവിച്ച വിവരമോ ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നും അവിശ്വസനീയമാണ്. ഇക്കാര്യത്തി
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക