Image

ചെയ്തത് തെറ്റ്, രാജുവേട്ടന്‍ ക്ഷമിക്കണം; സൂരജിനു മാപ്പ് നല്‍കി പൃഥ്വിരാജ്

ആശ എസ്. പണിക്കര്‍ Published on 10 June, 2021
                            ചെയ്തത് തെറ്റ്, രാജുവേട്ടന്‍ ക്ഷമിക്കണം;                                സൂരജിനു മാപ്പ് നല്‍കി പൃഥ്വിരാജ്
സമൂഹമാധ്യമത്തിലൂടെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച സൂരജ് എന്ന ചെറുപ്പകാരന് മാപ്പ് നല്‍കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഓണ്‍ലൈന്‍ കുറ്റകൃത്യം മാപ്പര്‍ഹിക്കാത്ത  തെറ്റാണെന്നും അത് സൂരജ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.  

കഴിഞ്ഞ ദിവസങ്ങളിലാണ് ക്‌ളബ്ബ് ഹൗസില്‍ പൃഥ്വിയുടെ പ്രൊഫൈലിലില്‍ നിന്നും ക്‌ളബ്ബില്‍ ചില ഇടപെടലുകളുണ്ടായത്. മിമിക്രിക്കാരനായ സൂരജ് എന്ന ചെറുപ്പക്കാരന്‍ പൃഥ്വിരാജിന്റെ ശബ്ദം അനുകരിച്ച് ക്‌ളബ്ബ് ഹൗസില്‍ മീറ്റിങ്ങ് നടത്തിയിരുന്നു. പലരും ഇത് പൃഥ്വി യഥാര്‍ത്ഥത്തില്‍ ചെയ്തതാണെന്ന് വിചാരിച്ചു. സംഭവം വൈറലായതോടെ പൃഥ്വിരാജ് തന്നെ വിശദീകരണവുമായി എത്തി. സൂരജ് എന്ന യുവാവ് ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് പൃഥ്വിരാജ് പറഞ്ഞു. 
സംഭവത്തില്‍ പിന്നീട് മാപ്പു പറഞ്ഞ് സൂരജ് രംഗത്തെത്തി. ആരെയും പറ്റിക്കാന്‍ വേണ്ടി ചെയ്തതല്ലെനന്നും പൃഥ്വിരാജ് മാപ്പ് തരണം എന്നായിരുന്നു സൂരജിന്റെ അപേക്ഷ. 

''പ്രിയപ്പെട്ട സൂരജ്, സാരമില്ല. നിരുപദ്രവകരമായ തമാശയാണ് ഇതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇത്തരം നിസ്സാരമായ തമാശകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും ഞാന്‍ കരുതുന്നു. ഒരു സമയത്ത് ഏകദേശം 2500 ഓളം ആളുകളാണ് നിങ്ങളെ കേട്ടുകൊണ്ടിരുനന്നത്. അവര്‍ മുഴുവന്‍ വിചാരിച്ചത്അത് ഞാനായിരുന്നു എന്നാണ്. സിനിമയ്ക്കകത്തും പുറത്തും നിന്ന് ധാരാളം പേര്‍ ഇതുമായി ബന്ധപ്പെട്ട് കോളുകളും മെസ്സേജുകളും ലഭിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ടതും. '' 

'' നിങ്ങള്‍ തെറ്റു മനസിലാക്കി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മിമിക്രി മനോഹരമായ ഒരു കലയാണ്. മലയാള സിനിമയിലെ പല മികച്ച താരങ്ങളും മിമിക്രിയുടെ ലോകത്തു നിന്നും വനന്നവരാണ്. അതു കൊണ്ട് വലിയ സ്വപ്നം കാണൂ, പരിശ്രമിക്കൂ, നിങ്ങള്‍ക്ക് മനോഹരമായ കരിയര്‍ മുന്നിലുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. എന്നെ സ്‌നേഹിക്കുന്ന ആളുകളോട് ഒരു കാര്യം കൂടി ഓമ്‌ലൈന്‍ കുറ്റകൃത്യങ്ങക്ക് ഞാന്‍ ഒരിക്കലും മാപ്പ് കൊടുക്കില്ല. അതുകൊണ്ട് ദയവായി നിര്‍ത്തൂ. ഒന്നു കൂടി. ഞാന്‍ ക്‌ളബ്ബ് ഹൗസില്‍ ഇല്ല. '' പൃഥ്വിരാജ് പറഞ്ഞു. 

സൂരജിന്റെ വിശദാകരണം ഇങ്ങനെ
'' പ്രിയപ്പെട്ട രാജുവേട്ടാ,
ഞാന്‍ അങ്ങയുട ഒരു കടുത്ത ആരാധകര്‍ ആണ്. ക്‌ളബ് എന്ന പുതിയ പ്‌ളാറ്റ്‌ഫോമില്‍ ഞാന്‍ അങ്ങയുടെ പേരില്‍ ഒരു അക്കൗണ്ട് തുടങ്ങി എന്നത് സത്യമാണ്. പക്ഷേ അതില്‍ പേരും യൂസര്‍ ഐഡിയും മാറ്റാന്‍ കഴിയില്ലെന്ന് മനസിലായത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയതിനു ശേഷമാണ്. അങ്ങ് അഭിനയിച്ച സിനിമയിലെ ഡയലോഗ് ഞാന്‍ കാണാതെ പഠിച്ചു. അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ചു. ക്‌ളബ്ബ് ഹൗസിലെ എല്ലാവരേയും എന്റര്‍ടെയ്# ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനു പുറമേ അങ്ങയുടെ പേരുപയോഗിച്ച് മറ്റൊരു കാര്യത്തിനും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല. 

ജൂണ്‍ 7ന് വൈകുന്നേരം 4 മണിക്ക് ഒരു റൂമുണ്ടാക്കാം. ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു ആ റൂം കൊണ്ട് മോഡറേറ്റര്‍മാര്‍ ഉദ്ദേശിച്ചിരുന്നത്. അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നോ ഞാന്‍ കരുതിയില്ല. ആരെയും പറ്റിക്കാനോ രാജുവേട്ടന്റെ പേരില്‍ എന്തെങ്കിലും നേടിയെടുക്കാനോ അല്ല ഈ ചെയ്തതൊന്നും. ചെയ്തതിന്റെ ഗൗരവം മനസിലാകുന്നു. അതു കൊണ്ടു തന്നെ ക്‌ളബ്ബ് ഹൗസിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു. ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ വേദനിക്കപ്പെട്ട , രാജുവേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നു. 

പേര് മാറ്റാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ക്‌ളബ്ബ് ഹൗസ് ബയോയില്‍ കൊടുത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി. അതിന്റെ കൂടെ ഇന്‍സ്റ്റഗ്രാമും ഉണ്ട്. ഞാന്‍ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും രാജുവേട്ടന്‍ അഭിനയിച്ചു വച്ചിരിക്കുന്ന കുറേ ഡയലോഗുകള്‍ ഇമിറ്റേററ് ചെയ്യാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. കുറച്ചു നേരം മുമ്പു വരെ ഞാനും ഫാന്‍സ് ഗ്രൂപ്പിലെ ഒരു ആക്ടീവ് അംഗമായിരുന്നു. എന്നാല്‍ ഇന്ന്, ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു. പക്ഷേ അതൊന്നും ഞാന്‍  കാര്യമാക്കുന്നില്ല. രാജുവേട്ടന്റെ ഐഡന്‌റിറ്റി യൂസ് ചെയ്തത് തെറ്റു തന്നെയാണ്. ആ റുമില്‍ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റു തന്നെ. നല്ല ബോധ്യമുണ്ട്. ഒരിക്കല്‍ കൂടി ആ റൂമിലുണ്ടായിരുന്നവരോടും  രാജുവേട്ടനോടും ക്ഷമ  അറിയിക്കുന്നു. 

എന്ന്, ഒരു പൃഥ്വിരാജ് ആരാധകന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക