Image

വീണ്ടും വിവരക്കേട് വിളമ്പി രാം ദേവിന്റെ സഹായി

ജോബിന്‍സ് തോമസ് Published on 26 May, 2021
വീണ്ടും വിവരക്കേട് വിളമ്പി രാം ദേവിന്റെ സഹായി
അലോപ്പതി ചികിത്സ വിഢിത്തമാണെന്ന ഈ അടുത്തകാലത്തെ ഏറ്റവും വലിയ വിവരക്കേട് പറഞ്ഞത് മറ്റാരുമായിരുന്നില്ല യോഗ ആചാര്യന്‍ എന്നവകാശപ്പെടുന്ന ബാബാ രാംദേവ് ആയിരുന്നു. ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്ത് വരുകയും പരമാര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ രാം ദേവ് പ്രസ്താവന പിന്‍വലിച്ചിരുന്നു. 

എന്നാല്‍ രാം ദേവ് പറഞ്ഞതിലും വലിയ വിവരക്കേടാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹായിയായ ബാലകൃഷ്ണ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശമാകട്ടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജെ എ ജയലാലിനെതിരെയും. 

ഇന്ത്യക്കാരെ മുഴുവന്‍ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഡോ. ജയലാല്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം. അലോപ്പതി വിഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയെ എതിര്‍ത്തതാണ് ഡോ ജയലാലിനോട് ബാലകൃഷ്ണയ്ക്ക് അമര്‍ഷം തോന്നാന്‍ കാരണം.

യോഗയേയും ആയൂര്‍വ്വേദത്തേയും രാം ദേവിനെയും ജയലാല്‍ വിമര്‍ശിക്കുന്നത് ഇൗ ഗൂഢാലോചനയുടെ ഭാഗമാണെന്നും  ബാലകൃഷ്ണ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ രാം ദേവിന്റെ പ്രസ്താവനെയെ മാത്രമായിരുന്നു ഡോ.ജയലാല്‍ എതിര്‍ത്തത് എന്നതാണ് യാഥാര്‍ത്ഥ്യം. പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ മാപ്പ് നല്‍കില്ലെനന്നും ബാലകൃഷ്ണ തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഈ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരും ആരോഗ്യമേഖലയിലെ വിദഗ്ദരുമടക്കം നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തിന് സ്തുത്യര്‍ഹമായ സേവനമാണ് ഐഎംഎ ചെയ്യുന്നത്. നിര്‍ണ്ണായകമായ മുന്നറയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് ഐഎംഎയാണ്. ഈ കാര്യങ്ങള്‍ പോലും പരിഗണിക്കാതെയാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലുള്ള ബാലകൃഷ്ണയുടെ പ്രസ്താവന.

വീണ്ടും വിവരക്കേട് വിളമ്പി രാം ദേവിന്റെ സഹായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക