Image

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

Published on 17 May, 2021
മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍


ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എം.എല്‍.എ.യുടെ സുഹൃത്തും അംബാല സ്വദേശിയുമായ 38-കാരിയെയാണ് അദ്ദേഹത്തിന്റെ ഭോപ്പാല്‍ ഷാഹ്പുരയിലെ ബംഗ്ലാവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിങ്കാറിന്റെ ജീവിതത്തില്‍ ഒരിടം കണ്ടെത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നു.


അതിനാല്‍ താന്‍ സ്വയം മരിക്കുകയാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, ഇത് ഏറെ ഹൃദയഭേദകമായ സംഭവമായെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം. 'കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ മണ്ഡലത്തില്‍ ഇല്ല. അവള്‍ എന്റെ നല്ല സുഹൃത്തായിരുന്നു. അവള്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി പോലീസാണ് പറഞ്ഞത്. ഇക്കാര്യം ഞാന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ അവള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നു'- ഉമാങ് സിങ്കാര്‍ പറഞ്ഞു.

മധ്യപ്രദേശിലെ ഗന്ധ്വാനി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് ഉമാങ് സിങ്കാര്‍. എ.ഐ.സി.സി. ദേശീയ സെക്രട്ടറിയുമാണ്. 2019-20 കാലയളവില്‍ സംസ്ഥാന വനംവകുപ്പ്. മന്ത്രിയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക