Image

നായാട്ടിനെ പ്രശംസിച്ച് നടി മഞ്ജു സുനിച്ചന്‍

ആശ എസ് പണിക്കര്‍ Published on 17 May, 2021
     നായാട്ടിനെ പ്രശംസിച്ച് നടി മഞ്ജു സുനിച്ചന്‍
നായാട്ട് സിനിമയെ പ്രശംസിച്ച് നടിമഞ്ജു  സുനിച്ചന്‍ എഴുതിയപോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സിനിമ കണ്ടതിനു ശേഷം നെഞ്ചത്ത് ഒരു കരിങ്കല്ല് കയറ്റി വച്ച അവസ്ഥയായിരുന്നുവെന്ന് നടി പറയുന്നു. അഭിനയിക്കുന്ന സിനിമകളില്‍ മേക്കപ്പ് ഇടാറില്ല എന്ന് നിമിഷ സജയനു നേരെ ഉയരുന്ന വിമര്‍ശനങ്ങളോടും മഞ്ജു സുനി പ്രതികരിക്കുന്നുണ്ട്. 

മഞ്ജു സുനിച്ചന്റെ വാക്കുകള്‍:- 
''മിസ്റ്റര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, എന്താണ് നിങ്ങള്‍ ഈ ചെയ്തു വച്ചിരിക്കുന്നത്. 
എവിടെ നിന്നു കിട്ടി നിങ്ങള്‍ക്കീ ആര്‍ട്ടിസ്റ്റുകളെ? എവിടെ നിന്നു കിട്ടി ഈ കഥ? 
ഇന്നലെ രാത്രി അറിയാതെ അറിയാതെ ഒന്ന് കണ്ടു  പോയി. പിന്നെ ഉറങ്ങാന്‍ കഴിയണ്ടേ. നിങ്ങള്‍ ഒരു കരിങ്കല്ല് നെഞ്ചത്ത് കയറ്റി വച്ചിട്ട് നിങ്ങള്‍ അങ്ങ് പോയി. ജോജൂ ചേട്ടാ നിങ്ങള്‍ എന്തൊരു അച്ഛനാണ് നിങ്ങള്‍. ഏറ്റവും ചിരി വന്നത് മകളുടെ മോണോ ആക്ട് വീട്ടില്‍ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്. മണിയന്‍ ഇപ്പോഴും മനസില്‍ നിന്നും പോകുന്നില്ല. നിങ്ങള്‍ തൂങ്ങിയാടിയപ്പോള്‍ ഞങ്ങള്‍ ആകെ അനിശ്ചിതത്വത്തിലായിപ്പോയല്ലോ. ആ മകള്‍ ഇനിയെന്തു ചെയ്യും? 
മിസ്റ്റര്‍ ചാക്കോച്ചന്‍, നിങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും പ്രവീണ്‍ മൈക്കിള്‍.  പറഞ്ഞും എഴുതിയും വയ്ക്കാന്‍ പറ്റുന്ന പ്രകടനമല്ല നിങ്ങളുടേത്. എന്തൊക്കെയോ ഉളളിലൊതുക്കി പ്രേക്ഷകനെ കണ്‍ഫ്യൂഷടിപ്പിച്ചിട്ടാണ് നിങ്ങള്‍ ഇടിവണ്ടിയില്‍ കയറി പോയത്. 

നിമിഷ സജയന്‍ മേക്കപ്പ് ഇടത്തില്ലയോ? എന്ന് ആരോ എന്തരോ ഇച്ചിരി നാള്‍ക്കു മുമ്പ് കൊച്ചിനോട് പറയുന്നതു കേട്ടു. അതിനെയെല്ലാം പൊളിച്ചടുക്കി കൊടുത്തു  മോളേ നീ. സ്‌നേഹം മാത്രം. പിന്നെ മോനേ ബിജു, (ദിനീഷ് ആലപ്പുഴ) എന്തൊരഹങ്കാരമായിരുന്നു നിന്റെ മുഖത്ത്. അടിച്ച് താഴത്തിടാന്‍ തോന്നി. കുറച്ച് പാവങ്ങളെ ഇട്ടോടിച്ചപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ. ഇതൊക്കെ സിനിമകണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയ ആവലാതികളാണ്. 

അഭ്രപാളിയില്‍ ഇനിയും ഒരുപാട്  പോലീസ് വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്ന ശ്രീ.അനില്‍ നെടുമങ്ങാടിന്റെ മറ്റൊരു പോലീസ് വേഷം. അല്‍പ്പം വിഷമത്തോടെയാണ് കണ്ടിരുന്നത്. കൂടെ യമയുടെ എസ്.പി അനുരാധ കിടുക്കി. മനോഹരമായോരു സിനിമ ഞങ്ങള്‍ക്ക് നല്‍കിയതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. 
ഡയറക്ഷന്‍, സിനിമാട്ടോഗ്രാഫി, കാസ്റ്റ്, കോസ്റ്റ്യൂം എല്ലാം പൊളിച്ചടുക്കി. വലുതും ചെറുതുമായ എല്ലാ വേഷങ്ങളില്‍ വന്നവരും ആടിത്തിമിര്‍ത്തിട്ട് പോയി. ഇരയെ വേട്ടയാടാന്‍ നായാട്ടിനു വരുന്നവന്‍ മറ്റൊരുവനാല്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക