Image

ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി

Published on 13 May, 2021
ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്സിജന്‍ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി കുറയുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

' ഓക്സിജന്റെ ആവശ്യകത കുറയുകയും ആശുപത്രി കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. 15 ദിവസം മുമ്പ് ഞങ്ങള്‍ക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ ഓക്സിജന്‍ ആവശ്യകത പ്രതിദിനം 582 മെട്രിക് ടണ്ണായി കുറഞ്ഞു' - മനീഷ് സിസോദിയ പറഞ്ഞു. 

പ്രതിദിനം 582 മെട്രിക് ടണ്‍ ഓക്സിജന്‍കൊണ്ട് തങ്ങളുടെ ആവശ്യം നടക്കുന്നുണ്ടെന്നും ഡല്‍ഹിയുടെ ക്വാട്ടയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മിച്ച ഓക്സിജന്‍ നല്‍കാമെന്ന് അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തെഴുതിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ദുരിതത്തിലായ ഡല്‍ഹിയിലെ ജനങ്ങളെ സഹായിച്ച കേന്ദ്രത്തിനും ഡല്‍ഹി ഹൈക്കോടതിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്നലെ 10,400 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കുകളെക്കാള്‍ 21 ശതമാനം കുറവ്. പോസിറ്റീവ് നിരക്കും 14 ശതമാനമായി കുറഞ്ഞുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. നേരത്തെ, കൂടുതല്‍ ഉത്തരവ് വരുന്നതുവരെ എല്ലാ ദിവസവും 700 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഡല്‍ഹിക്ക് വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക