Image

അവസാന നാളുകളിലും വിസ്മയമായി മാര്‍ ക്രിസോസ്റ്റം

ജോബിന്‍സ് തോമസ് Published on 07 May, 2021
അവസാന നാളുകളിലും വിസ്മയമായി മാര്‍ ക്രിസോസ്റ്റം


ജീവിച്ചിരുന്നപ്പോള്‍ സ്‌നേഹം കൊണ്ടും നര്‍മ്മം കൊണ്ടും അത്ഭുതം തീര്‍ത്ത ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ അവസാന നാളുകളും വിസ്മയിപ്പിക്കുന്നതായിരുന്നു. മാര്‍ത്തോമാ സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് സഭയുടെ അനുശോചന സന്ദേശത്തില്‍ പങ്കുവച്ച കാര്യങ്ങളാണ് തിരുമേനിയെ സ്‌നേഹിച്ചിരുന്നവരെ വീണ്ടും ആ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്നത്. 

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞപ്പോള്‍ പോലും തന്റെ സംഭാഷത്തില്‍ സ്വതസിദ്ധമായ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്താണ് തിരുമേനി സംസാരിച്ചിരുന്നതെന്നാണ് റവ. കെ.ജി ജോസഫ് പറയുന്നത്. അദ്ദേഹത്തെ പരിശോധിച്ചിരുന്ന ഡോക്ടര്‍ ജോംസി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നു ചോദിച്ചപ്പോള്‍ ബുദ്ധിയുണ്ടായിട്ടു വേണ്ടേ മുട്ടാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മാത്രമല്ല അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്റെ മരണദിവസത്തെക്കുറിച്ച് മാര്‍ ക്രിസോസ്റ്റം നേരത്തെ മനസ്സിലാക്കിയിരുന്നു എന്നതാണ്. ബിലിവേഴ്‌സ് മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കു ശേഷം തിരികെ വരുമ്പോള്‍ സഹായി എബ്രഹാമിനോട് തന്റെ കബറടക്ക ശുശ്രൂഷയ്ക്ക് മേയ് അഞ്ചിന് ഒരുക്കം നടത്തണമെന്ന് തിരുമേനി ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക