Image

സാമൂഹ്യ അദ്ധ്യാത്മീക മേഖലകളില്‍ ജ്വലിച്ചു നിന്ന സൂര്യപ്രഭ അസ്തമിച്ചു- ബിഷപ്പ് ഡോ.സി.വി.മാത്യു

ജീമോന്‍ റാന്നി Published on 05 May, 2021
 സാമൂഹ്യ അദ്ധ്യാത്മീക മേഖലകളില്‍ ജ്വലിച്ചു നിന്ന സൂര്യപ്രഭ  അസ്തമിച്ചു- ബിഷപ്പ് ഡോ.സി.വി.മാത്യു
ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ആകസ്മീക വിയോഗത്തോടെ സാമൂഹ്യ അദ്ധ്യാത്മീക മേഖലകളില്‍ ജ്വലിച്ചു നിന്ന സൂര്യപ്രഭ  അസ്തമിച്ചതായി   സി എസ്  ഐ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ ഡോ സി. വി  മാത്യു പറഞ്ഞു. മെത്രാപ്പോലീത്തക്കു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനു ചേര്‍ന്ന  ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ സമ്മേളനത്തില്‍ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ് മാത്യു.

തന്റെ സ്വന്തം പ്രദേശമായ കുമ്പനാടിന്റെ അഭിമാനമായ തിരുമേനി ലോകപ്രശസ്തനായി മാറിയതില്‍ അഭിമാനം തോന്നുന്നു. ഇന്ത്യയിലെ ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പ്, ലോകത്തില്‍ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന്‍, ഭാരതത്തിലെ ഉന്നത ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ സ്വീകര്‍ത്താവ് തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്ള തിരുമേനിയുടെ വേര്‍പാട് കേരള ക്രൈസ്തവ സഭയുടെയും ഇന്ത്യന്‍ ക്രൈസ്തവ സഭയുടെയും മാത്രമല്ല  ഇന്ത്യാ മഹാരാജ്യത്തിനു തന്നെ തീരാ നഷ്ടമാണ്. വിവിധ റെക്കോര്ഡുകളുടെ ഉടമകൂടിയായ, ആകാരത്തിലും ആശയത്തിലും വ്യത്യസ്തനായിരുന്ന അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ ഇവാന്‍ജലിക്കല്‍  സഭയുടെയും അനുശോചനം അറിയിച്ചു

ഹൂസ്റ്റണ്‍ ആസ്ഥാനമായി വിവിധ രാജ്യങ്ങളിലുള്ളവരെ ഉപ്പെടുത്തി എല്ലാ ചൊവാഴ്ചയിലും സംഘടിപ്പിക്കുന്ന ഐ പി എല്‍ 365-മത് പ്രത്യേക  സമ്മേളനം മെയ് 4 ചൊവാഴ്ച വൈകീട്ട് റവ.സജു പാപ്പച്ചന്റെ  (ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
ഐ. പി എല്‍ .കോര്‍ഡിനേറ്റര്‍ സി വി. സാമുവേല്‍ അനുശോചന സമ്മേളനത്തിലേക് എല്ലാവരെയും സ്വാഗതം ചെയ്തു..ഒരു നൂറ്റാണ്ടിനപ്പുറം  കര്‍മ്മനിരതമായ ജീവിതത്തിനുശേഷം കര്‍ത്തൃസന്നിധിയിലേക്ക് വിളിച്ചു ചേര്‍ക്കപ്പെട്ട, കാലം ചെയ്ത ശ്രേഷ്ഠാചാര്യന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ ദേഹ വിയോഗത്തില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്റെ പ്രത്യേക സമ്മേളനം കണ്ണീര്‍ പ്രണാമം അര്‍പ്പികുന്നതായി ഐ. പി എല്‍ .കോര്‍ഡിനേറ്റര്‍ സി വി. സാമുവേല്‍ (ഡിട്രോയിറ്റ്) ആമുഖ പ്രസംഗത്തില്‍ പറഞ്ഞു .ഏപ്രില്‍ 27 നു ചൊവ്വാഴ്ച ഐ പി എല്‍ കുടുംബമായി തിരുമേനിയുടെ ജന്മദിനം ആഘോഷിക്കുവാന്‍ ഭാഗ്യം ലഭിച്ചുവെന്ന് അദ്ദേഹം ഓര്‍പ്പിച്ചു.  

.നാലു വര്‍ഷക്കാലം തിരുമേനിയുടെ സെക്രട്ടറിയായിരുന്ന അനുഭവങ്ങള്‍  ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയുകയില്ല എന്ന് റവ  സജു പാപ്പച്ചന്‍ പറഞ്ഞു. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായും ക്രിസോസ്റ്റം തിരുമേനിയുമായുള്ള സുദൃഢ ബന്ധവും അച്ചന്‍ അനുസ്മരിച്ചു.                          
 
മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. അജു ഏ ബ്രഹാം ഭദ്രാസനത്തിന്റെ അനുശോചനാവും അറിയിച്ചു. റവ.പി.എം.തോമസ് (ന്യൂയോര്‍ക്ക്), ടോം ളാത്തറ (ഷിക്കാഗോ), ഡോ.ഈപ്പന്‍ ഡാനിയേല്‍ (ഫിലാഡെല്‍ഹിയ)  കുഞ്ഞമ്മ ജോര്‍ജ് (ഹൂസ്റ്റണ്‍), ടി.എ. മാത്യു (ഹൂസ്റ്റണ്‍)  പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ കൂടിയായ പി.പി. ചെറിയാന്‍ (ഡാളസ്), ഷാജി രാമപുരം (ഡാളസ്) തുടങ്ങിയവര്‍ തിരുമേനിയുമായുള്ള ആത്മബന്ധവും അനുഭവങ്ങളും പങ്കിട്ടു.                    
കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു (ഹൂസ്റ്റണ്‍) നന്ദി പ്രകാശിപ്പിച്ചു.  ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍) ടെക്‌നിക്കല്‍ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചു.



 സാമൂഹ്യ അദ്ധ്യാത്മീക മേഖലകളില്‍ ജ്വലിച്ചു നിന്ന സൂര്യപ്രഭ  അസ്തമിച്ചു- ബിഷപ്പ് ഡോ.സി.വി.മാത്യു             സാമൂഹ്യ അദ്ധ്യാത്മീക മേഖലകളില്‍ ജ്വലിച്ചു നിന്ന സൂര്യപ്രഭ  അസ്തമിച്ചു- ബിഷപ്പ് ഡോ.സി.വി.മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക