Image

വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം: ഒളിവിലായിരുന്ന പ്രതി ജീവനൊടുക്കി

Published on 23 April, 2021
വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം: ഒളിവിലായിരുന്ന പ്രതി ജീവനൊടുക്കി
കൊച്ചി: തൃശൂര്‍ കുട്ടനെല്ലൂരില്‍ സുഹൃത്തായ വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂര്‍ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വി.െക. മഹേഷിനെ (41) ചോറ്റാനിക്കരയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2 ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ മഹേഷ് 20നാണു ചോറ്റാനിക്കരയില്‍ മുറിയെടുത്തത്. ചോറ്റാനിക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഡോ.സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. 2020 സെപ്റ്റംബര്‍ 29നാണു സോനയ്ക്കു കുത്തേറ്റത്. ഒക്ടോബര്‍ 4നാണു മരിച്ചത്. മഹേഷുമായി സാമ്പത്തിക തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സോന പരാതി നല്‍കിയിരുന്നു. തുടര്‍ന്നു മഹേഷ് സോനയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക