Image

ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ആക്രമിച്ചു; ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റില്‍

Published on 19 April, 2021
ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ആക്രമിച്ചു; ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റില്‍


കൊല്ലം : ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ വനിതാ കണ്ടക്ടറെ ആക്രമിച്ചു. പരിക്കേറ്റ കണ്ടക്ടര്‍ കല്ലമ്പലം പി.പി.കോട്ടേജില്‍ വി.റോഷ്‌നി(45)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരനായ രാജസ്ഥാന്‍ സ്വദേശി ഓംപ്രകാശി(30)നെ ബസിലെ മറ്റ് യാത്രക്കാര്‍ തടഞ്ഞുവെച്ച് ബസ് സ്റ്റാന്‍ഡിലെത്തിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചര്‍ ബസില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറ്റിങ്ങലില്‍നിന്ന് കയറിയ യാത്രക്കാരന്‍ പിന്നില്‍ ലഗേജ് വെച്ച് മുന്നില്‍ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയപ്പോള്‍ ലഗേജ് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ഉടമസ്ഥനെ തിരക്കിയിയെങ്കിലും മറുപടി കിട്ടിയില്ല. ചിന്നക്കടയിലെത്തി ഇയാള്‍ ലഗേജുമായി ഇറങ്ങാന്‍ നോക്കുമ്പോള്‍ ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടര്‍ തൊഴിയേറ്റ് നിലത്തുവീണശേഷവും അക്രമം തുടര്‍ന്നു. ബസില്‍ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടര്‍ പറഞ്ഞു. അവരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാന്‍ഡിലേക്ക് വിടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക