Image

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീനെടുക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

Published on 16 April, 2021
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീനെടുക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്സീന്‍ എടുക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇക്കൂട്ടര്‍ വാക്സീന്‍ എടുക്കുന്നതാണ് ഉചിതമെന്ന് ഹെല്‍ത്തി വുമണ്‍ ലീഡിങ് ടു ഹെല്‍ത്തി പ്രെഗ്നന്‍സി ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി മേധാവി ഡോ.നജാത് അല്‍ ഖെനിയാബ് പറഞ്ഞു.

ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും വാക്സീന്‍ സുരക്ഷിതമാണ്. ഗര്‍ഭിണികളില്‍ വാക്സീന്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഫൈസര്‍-ബയോടെക് വാക്സിന്റെ ക്ലിനിക്കല്‍ ഇതര പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയും യുഎസ്എ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളും വിലയിരുത്തുകയും ഗര്‍ഭിണികളിലെ വാക്സീന്‍ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചിട്ടില്ലെന്നും ഡോ.നജാത് വ്യക്തമാക്കി.

കോവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മികച്ച പരിചരണമാണ് നല്‍കുന്നത്. കോവിഡ് പോസിറ്റീവായ അമ്മമാരില്‍ ജനിച്ച  ഭൂരിഭാഗം കുഞ്ഞുങ്ങളും കോവിഡ് നെഗറ്റീവ് ആണ്. രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നതിനാല്‍ ഗര്‍ഭിണികളില്‍ കോവിഡ് പിടിപെടുന്നത് അപകടകരമാണ്.

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന മൊഡേണ, ഫൈസര്‍-ബയോടെക് കോവിഡ് വാക്സീനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സുരക്ഷിതമല്ലെന്ന് ഇതുവരെ തെളിവുകളില്ല.  വാക്സീന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും ഡോ.നജാത് ഓര്‍മപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക