Image

ഇ ഡി ഹൈക്കോടതിയില്‍ മൊഴികള്‍ ഹാജരാക്കിയത് ഗൂഢലക്ഷ്യത്തോടെയെന്ന് സര്‍ക്കാര്‍

Published on 08 April, 2021
ഇ ഡി ഹൈക്കോടതിയില്‍ മൊഴികള്‍ ഹാജരാക്കിയത് ഗൂഢലക്ഷ്യത്തോടെയെന്ന് സര്‍ക്കാര്‍
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കളളപ്പണ കേസിലെ മൊഴികള്‍ ഹര്‍ജികള്‍ക്കൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇ ഡി ഹാജരാക്കിയ മൊഴികള്‍ക്ക് ഈ കേസില്‍ യാതൊരു പ്രസക്തിയുമില്ലെന്നും സ്വകാര്യ അഭിഭാഷകന്‍ വഴി നല്‍കിയ ഹര്‍ജിയില്‍ മൊഴികള്‍ ഉള്‍പ്പെടുത്തിയത് കുറ്റകരമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു.

സന്ദീപ് നായരുടെ മൊഴിയില്‍ നിന്നും മറ്റൊരു ഗൂഢാലോചനയാണ് പുറത്ത് വന്നിരിക്കുന്നത്. സ്വപ്‌നസുരേഷിന്റെ പുറത്ത് വന്ന ശബ്‌ദരേഖയുമായി ബന്ധപ്പെട്ട് നേരത്തെ എടുത്ത എഫ് ഐ ആറും പിന്നീട് സന്ദീപ് നായര്‍ക്കെതിരെ എടുത്ത കേസും വ്യത്യസ്‌തമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്‌ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അതില്‍ ഇടപെടാന്‍ കോടതിക്ക് നിയമപരമായി കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അതോടൊപ്പം സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം കൂടി കോടതിയില്‍ വന്നിട്ടുണ്ട്.

ഇ ഡി സമര്‍പ്പിച്ച രണ്ട് ഹര്‍ജികളേയും എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ വാദം ഉന്നയിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക