Image

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 08 April, 2021
ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍  കൊല്ലപ്പെട്ട കേസില്‍ പ്രതി  അറസ്റ്റില്‍

മിസോറി : ഇന്ത്യന്‍ അമേരിക്കന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഷെറിഫ് റഹ്‌മാന്‍ ഖാന്‍ (32) വെടിയേറ്റു മരിച്ച കേസില്‍ പ്രതി കോള്‍ ജെ മില്ലര്‍ (23) അറസ്റ്റിലായി. മാര്‍ച്ച് 31 നായിരുന്നു സംഭവം . ഖാന്റെ പെണ്‍സുഹൃത്ത് താമസിച്ചിരുന്ന യൂണിവേഴ്‌സിറ്റി സിറ്റി അപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അതേ സമയം പെണ്‍ സുഹൃത്തിന്റെ  മറ്റൊരു സുഹൃത്ത് മില്ലറും അവിടെ ഉണ്ടായിരുന്നു.

ഖാനും, മില്ലറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഖാന്‍ മില്ലറെ മര്‍ദ്ദിക്കുകയും, സെല്‍ഫോണ്‍ തട്ടിയിടുകയും ചെയ്തു. ഇതില്‍ കുപിതനായ മില്ലര്‍ കൈവശം ഉണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ചു മൂന്നുതവണ റഹ്‌മാന്‍ ഖാനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. റഹ്‌മാന്‍ ഖാന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാല്‍ ഖാനു നേരെ നടന്നതു വംശീയ ആക്രമണമാണെന്നാണു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ഭോപ്പാലിലെ സുഭാഷ് നഗറില്‍ നിന്നാണു ഖാന്‍ അമേരിക്കയില്‍ എത്തിയത്.
കോവിഡ് മഹാമാരിയുടെ സാഹര്യത്തില്‍  ഖാന്റെ സംസ്‌കാരം നടത്തി. ഖാന്റെ പേരില്‍ ഗോ ഫണ്ട് മീ എകൗണ്ട്  ആരംഭിച്ചു . ഇതിനകം 25,000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട് .

യൂണിവേഴ്‌സിറ്റി പൊലീസ് മില്ലര്‍ക്കെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. മില്ലര്‍ക്കെതിരെ തോക്കുമായി ബന്ധപ്പെട്ടു സെന്റ് ലൂയിസ് കൗണ്ടിയില്‍ കേസ് നിലവിലുണ്ട്. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചു. ഭോപ്പാലിലുള്ള കുടുംബാംഗങ്ങള്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് 
ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍  കൊല്ലപ്പെട്ട കേസില്‍ പ്രതി  അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക