അക്രമ പ്രവണത മനോരോഗം ആണ്. മറ്റുള്ളവരോട് ബഹുമാനം, സഹാനുഭൂതി ഇല്ലായ്മ്മ ആണ് ഇത്തരം മനോരോഗികൾക്കുള്ളത്. മറ്റു സഹജീവികളോട് നിർവികാരത കാണിക്കുന്നവർ ആയിരിക്കും ഇവർ. ഇത്തരക്കാരെ ഭൂഗോളത്തിൻറ്റെ എല്ലാ ഭാഗങ്ങളിലും എല്ലാ മനുഷ്യവിഭാഗങ്ങളിലും കാണാം. എന്നാൽ ഇവരെ തിരിച്ചറിയുക എന്നത് എളുപ്പം അല്ല. കാരണം സമൂഹത്തിൻറ്റെ പൊതുഒഴുക്കിൽ അവർ ഇഴുകിച്ചേർന്നു പോകുന്നവർ ആണ്. എന്നാൽ തക്ക അവസരം ലഭിക്കുമ്പോൾ അവർ പെട്ടെന്ന് അക്രമികൾ ആയിമാറും. ചവറുകൾക്കിടയിൽ പതിയിരിക്കുന്നവിഷപാമ്പുകളെപ്പോലെ.
ഇത്തരം മനോരോഗികൾ വളരെ നിഷ്ക്കളങ്കർ എന്നേ സാധാരണ തോന്നുകയുള്ളൂ. പലസീരിയൽ കൊലപാതകികളെപ്പോലെ. ഇവർ അക്രമികൾ എന്നോ കുറ്റ വാസന ഉള്ളവർ എന്നോ കണ്ടാൽ തോന്നുകയില്ല. വളരെ ആകർഷണീയമായി പെരുമാറുവാനും സംസാരിക്കുവാനുംഇവർക്ക് സാധിക്കും. മറ്റുള്ളവരെ എളുപ്പം തെറ്റിദ്ധരിപ്പിക്കാനും ഇവർക്ക്സാധിക്കും. അതാണല്ലോ കണ്ടാൽ സുമുഖൻ സൽസ്വഭാവി എന്നൊക്കെ തോന്നി പലരും ഇവരുമായി വിവാഹത്തിൽ ഏർപ്പെട്ടു ചതികുഴിയിൽ വീഴുന്നത്.
ഇവരിലെ അക്രമവാസന മറച്ചുവെക്കുവാൻ അവർ വളരെ സമർത്ഥർ ആണ്. ഇവർ പലരും നമ്മുടെ സ്വന്തക്കാരും സുഹൃത്തുക്കളും, സമൂഹത്തിലെ നേതാക്കളും ഒക്കെ
ആവാം. എന്നാൽ ആദ്യ അക്രമം കാണിക്കുന്നതുവരെ ഇവരെ നമ്മൾ ഒരിക്കലും
സംശയിക്കുകയില്ല. എന്നാൽ ഇവരുടെ ഉള്ളിൽ മനോവിഷമങ്ങളുടെയും ആകാംക്ഷയുടെയും ഒരു അഗ്നിപർവതം എപ്പോഴും തിളച്ചുമറിയുന്നുണ്ടാവും.
ചെറുപ്പത്തിലെ ഇവരെ തിരിച്ചറിയുവാൻ സാധിച്ചാൽ ചികത്സ കൊണ്ട് ഇവരെ
ഒതുക്കി നിർത്തുവാൻ സാധിക്കും. ഇവരിലെ അക്രമവാസന കൂടുതൽ വികസിക്കുവാനുള്ള അവസരം കുറക്കുക എന്ന പ്രക്രിയയിലൂടെ. എന്നാൽ കൂടുതൽ പ്രായം ചെല്ലുതോറും ഇവരെ ഇപ്പോൾ ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ചു ചികിത്സകൊണ്ട് മെരുക്കുവാൻ സാധിക്കില്ല. കാരണം ഇവരുടെ മസ്തിഷ്ക കോശങ്ങൾ തിരികെ വരാത്ത അവസ്ഥയിൽ രൂപാന്തരപ്പെട്ടു കഴിഞ്ഞു. റെബീസ് ബാധിച്ച മസ്തിഷ്ക കോശങ്ങൾപോലെ.
ഇത്തരം മനോരോഗികളാണ് ഐ എസ്, മാവോയിസം, നക്സലിസം, മത തീവ്ര കൾട്ടുകൾ, വംശ വെറിയരുടെ കൾട്ടുകൾ എന്നിവയിൽ ചേരുന്നത്. മസ്തിഷ്ക കോശങ്ങളിൽ വന്ന രാസമാറ്റം, ജനിതക മാറ്റങ്ങൾ, ജീവിക്കുന്ന പരിസരങ്ങൾ ഇവയൊക്കെ ഇത്തരം സാമൂഹ്യ തീവ്രവാദികളെ രൂപാന്തരപ്പെടുത്തുന്നു. ഇവർ സാമൂഹ്യ വിരുദ്ധ മനോരോഗികൾ ആകുവാൻ അനേകം കാരണങ്ങൾ വേറെയുമുണ്ട്. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന മാതാപിതാക്കൾ, പാരമ്പര്യ ജനിതക വ്യതിയായനങ്ങൾ, സ്വയം ഉപയോഗിക്കുന്ന രാസവസ്തുക്കൾ, വളരുന്ന ചുറ്റുപാടുകൾ, കൂട്ടുകെട്ട് അങ്ങനെ അനേകം ഘടകങ്ങൾ ഇത്തരം സാമൂഹ്യ വിരുദ്ധരെ വാർത്തെടുക്കുന്നു.
വികാര ശൂന്യത ഇവരിൽ നിറയുമ്പോൾ ഏതുതരം അക്രമവും യാതൊരു കുറ്റബോധവും ഇല്ലാതെ പ്രവർത്തിക്കുവാൻ ഇവർക്ക് കഴിയുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കും തോറും അവർ കൂടുതൽ അക്രമം പ്രവർത്തിക്കുകയും ചെയ്യും. ഏതെങ്കിലും തീവ്രവാദി ഗ്രുപ്പിൽ ഇവർ ചേർന്നാലും ഇവരുടെ ഇര ആരും ആകാം. ആരെ അക്രമിക്കണം എന്നതിൽ അവർ വിവേചനം കാണിക്കാറില്ല.
ഇത്തരം സാമൂഹ്യ വിരുദ്ധ തീവ്രവാദി അക്രമികളെ മുൻകൂട്ടി തിരിച്ചറിയുവാൻ
ഇപ്പോൾ മാർഗങ്ങൾ ഇല്ല. ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പിൽ ചേരാത്തവർ അനേകർ
ഉണ്ട്. ഇപ്പോൾ ലഭ്യമായ കണക്കുകൾ അനുസരിച്ചു പൊതു ജനസംഖ്യയിൽ ഒരു ശതമാനം പുരുഷൻമാരും, നേരിയ ശതമാനം സ്ത്രീകളും
മാത്രമേ ഇത്തരം അക്രമികൾ ആയി കരുതുന്നുള്ളു. എന്നാൽ സമൂഹത്തിൽ
വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്/ രാസവസ്തുക്കളുടെ ഉപയോഗം, തകരുന്ന
കുടുംബബന്ധങ്ങൾ, മത, രാഷ്ട്രീയ, വംശ വെറി, വ്യജ കുപ്രചരണം നടത്തുന്ന
വ്യക്തികളും മാദ്ധ്യമങ്ങളും എന്നിവ ഇത്തരം സാമൂഹ്യ വിരുദ്ധ അക്രമികളുടെ
എണ്ണം കൂട്ടുന്നു.
അതിനാൽ കണക്കുകളിൽ കാര്യമില്ല. അവസരം കിട്ടിയാൽ അനേകർ തനിനിറം കാട്ടി പുറത്തുവരും. ഉദാഹരണം ആണ് ക്യാപ്പിറ്റൽ ആക്രമിക്കുവാൻ അത്രയുംപേർ
കൂടിവന്നത്. ഒരു വ്യക്തിക്ക് അനേകരെ ചുരു ങ്ങിയ കാലംകൊണ്ടു അക്രമികൾ
ആക്കുവാൻ സാധിക്കും. ഇവർ അനേകർ ഇല്ലെങ്കിൽപോലും നിസ്സഹായരായി മാറും
പൊതുജനവും. മനുഷ ചരിത്രത്തിലെ അനേകം സംഭവങ്ങൾ ഇത് സാക്ഷിക്കുന്നു.
സാമൂഹ്യവിരുദ്ധ അക്രമിക്കു വെക്തമായ നിർവചനം ഇല്ല. ആരെയെങ്കിലും
ആക്രമിക്കുക എന്നതാണ് അവരുടെ പ്രവണത, അവരുടെ ഇര ഏതുസമയത്തും ആരും ആകാം. സ്വന്തം മാതാപിതാക്കളോ, പങ്കാളിയോ, കുട്ടികളോ, സുഹൃത്തുക്കളോ, ബന്ധുക്കളോ, വിദ്യാർത്ഥികളോ, ഇടവകയിലെ കുഞ്ഞാടുകളോ പെണ്ണാടുകളോ ഒക്കെ ഇരകൾ തന്നെ. ആരും സുരഷിതർ അല്ല എന്ന് മുൻ സംഭവങ്ങൾ കാണിക്കുന്നു.
ആയിരക്കണക്കിന് സാമൂഹ്യവിരുദ്ധ അക്രമി ഗ്രുപ്പുകൾ അമേരിക്കയിലും
കാനഡയിലും ഉണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഇവരുടെ എണ്ണം കുറഞ്ഞു
വന്നിരുന്നു. എന്നാൽ അടുത്ത കാലങ്ങളിലിൽ ഇവരുടെ എണ്ണം കൂടുന്നു.
ഇന്ത്യയിലും ഇവർ ഒട്ടും കുറവല്ല, കണക്കുകൾ ഇല്ല എന്നേ ഉള്ളു. അമേരിക്കയിൽ
വെള്ളക്കാർ കൂടുതൽ ആണെങ്കിലും അവരിലെ ഭൂരിഭാഗവും അക്രമത്തിനു എതിർ ആണ്. ഭൂരിപക്ഷം ഏതെങ്കിലും ഒരു പ്രത്യേക ജനതക്കെതിരെ തിരിയുവാനുള്ള
സാദ്ധ്യതയും ഇല്ല. ഉയർന്ന സാംസ്ക്കാരിക വിദ്യാഭ്യാസ നിലവാരം ആണ് കാരണം.
എന്നാൽ ഇവിടെ വർദ്ധിച്ചുവരുന്ന പ്രവണതകൾ അവരുടെ മനോഭാവത്തിന് മാറ്റങ്ങൾ വരുത്താം. അതാണ് യൂറോപ്പിൽ ഇപ്പോൾ കാണുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ജന വിഭാഗം അവരുടെ സംഖ്യ ശക്തി പ്രകടനം ചെറിയ പ്രദേശങ്ങളിൽ
പ്രദർശിപ്പിച്ചാൽ മറ്റുള്ളവർ അവർക്കെതിരെ തിരിയുവാൻ സാദ്ധ്യത കൂടുതലാണ്.
ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഒക്കെ മുക്കിനുമുക്കിന് മലയാളി
പള്ളികളും അമ്പലങ്ങളും മോസ്‌കും ഉണ്ടാക്കിയാൽ ലോക്കൽ നിവാസികളെ ശല്യം
ചെയുന്നു എന്ന് മനസ്സിലാക്കുക. അതുപോലെയാണ് മലയാളികളുടെ തമ്പേർ അടിയും.
എന്നാൽ ഇന്ത്യയുടെ അവസ്ഥ വെത്യസ്തമാണ്. ഭൂരിഭാഗം ജനങ്ങളും ശിലായുഗ
സംസ്ക്കാരത്തിൽ ഇന്നും ജീവിക്കുന്നവർ ആണ്, വിദ്യാഭ്യാസ നിലവാരവും വളരെ
കുറവ് ആണ്, പ്രതേകിച്ചും വടക്കേ ഇന്ത്യൻ ജനതയിൽ. ശക്തനായ ഒരു വ്യക്തി,
രാഷ്ട്രീയ പാർട്ടി, മതം; ഇ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന്മതി അനേകരെ
സാമൂഹ്യവിരുദ്ധ അക്രമികൾ ആക്കി മാറ്റുവാൻ. ഇവ മൂന്നും കൂടിയ
ത്രിമൂർത്തിയാണ് ആർ എസ് എസ്സ്. ഇന്ത്യയിൽ ആർ എസ് എസ്സ് ശക്തി
പ്രാപിക്കുംതോറും പുകയുന്ന അഗ്ന്നി പർവതം ആയി മാറുന്നു ഇന്ത്യ.
മത, രാഷ്ട്രീയ, വംശ, സാമൂഹ്യവിരുദ്ധ അക്രമങ്ങൾ പൂർണ്ണമായി
നിയന്ത്രിക്കുവാനും ഇല്ലായ്മ്മ ചെയ്യുവാനും സാധിക്കില്ല, അതാണ് വസ്തുത;
എന്നാൽ അവയുടെ വളർച്ച നിയന്തിക്കാൻ സാധിക്കും. അവക്കെതിരെ ശക്തമായ
നിയമങ്ങളും അവയെ നടപ്പിലാക്കാനുള്ള സംവിധാനങ്ങളും വേണം. കുട്ടികൾക്ക്
മനസ്സിലാകുന്ന നിലവാരത്തിൽ സാമൂഹ്യ ശാസ്ത്രം, നരവംശ ശാസ്ത്രം, ലൈംഗിക
വിദ്യാഭ്യാസം, പരിസര സംരക്ഷണ ശാസ്ത്രം എന്നിവ പഠിപ്പിക്കണം. മത പഠനം
സ്‌കൂളുകളിൽനിന്നും പൂർണ്ണമായി നിരോധിക്കണം. ശാസ്ത്ര പുരോഗതിയെ
അടിസ്ഥാനമാക്കിയുള്ളതു ആയിരിക്കണം പാഠ്യ പദ്ധതി. മയക്കുമരുന്നുകളുടെ
വിതരണം പൂർണ്ണമായി നിയന്ത്രിക്കണം. മനുഷർക്ക് അവരുടെ ഇണയെ
തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം ഉണ്ടായിരിക്കണം. അങ്ങനെയുള്ള
സാംസ്‌കാരിക പുരോഗമനത്തിലൂടെ സാമൂഹ്യ അക്രമികളുടെ വളർച്ചയെ
നിയന്ത്രിക്കുവാൻ സാധിക്കും.
എല്ലാറ്റിലും ഉപരി; ഏതെങ്കിലും ഇസങ്ങളിലും മതങ്ങളിലും രാഷ്ട്രീയ
പാർട്ടികളിലും, മറ്റുള്ളവരെ വിധിക്കുന്നതിലും അവരെ ' ഇന്നാർ' എന്ന്
മുദ്രകുത്തി അവർക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്ന പ്രവണതകളിൽനിന്നും
മോചിതർ ആകുക. സ്വയം വളരുക!
നിങ്ങളിൽനിന്നും വെറുപ്പ്, വിദ്വെഷം, അസൂയ, വംശവെറി, ക്രൂരത എന്നിവ
ഇല്ലാതാവട്ടെ. പകരം അവിടെ സ്നേഹം, സഹാനുഭൂതി, ദയ, പരസ്പ്പരബഹുമാനം എന്നിവയുടെ പുതിയ ജീവൻ ഉയർത്തെഴുന്നേൽക്കട്ടെ!
- ആൻഡ്രു