അറ്റലാന്റ: വടക്കുപടിഞ്ഞാറൻ ജോർജിയയിൽ മൂന്ന് വ്യത്യസ്ത സ്പാകളിൽ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാലുപേർ കൊറിയൻ സ്ത്രീകളാണ്. മറ്റുള്ളവർ ചൈനീസ് വംശജരാണ്
ചൈന, തായിവാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയാണ് ഏഷ്യൻ എന്ന് പറയുന്നത്.
കൊറോണ വൈറസ് ചൈനയിൽ നിന്ന് പടർന്നതാണെന്നതാണ് പെട്ടെന്നുള്ള ആക്രമണങ്ങൾക്കു കാരണം. മുൻ പ്രസിഡന്റ് ട്രംപ് ചൈന വൈറസ് എന്ന് വിശേഷിപ്പിച്ചതും ചൈനക്കാർക്ക് എതിരെ വിരോധം ശക്തമാക്കി.
തല പാതി മൊട്ടയടിച്ച ഒരു യുവാവിന്റെ ചിത്രം ചെറോകീ കൗണ്ടി ഷെറീഫിന്റെ ഓഫീസ് പുറത്തു വിട്ടിട്ടുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അയാൾ തന്നെയാണ് അക്രമി എന്ന് കരുതുന്നു
മസാജ് പാർലറുകൾ തെരഞ്ഞു പിടിച്ചാണ് അക്രമം. മസാജ് പാർലർ മിക്കതും നടത്തുന്നത് ചൈനക്കാരാണ്
അറ്റ്ലാന്റയിലെ ഗോൾഡ് സ്പായിൽ വെടിവയ്പിൽ മൂന്ന് ഏഷ്യൻ സ്ത്രീകളാണ് മരിച്ചത്. നാലാമത്തെ ഏഷ്യൻ വനിത അരോമ തെറാപ്പി സ്പായിൽ കൊല്ലപ്പെട്ടു. രണ്ട് സ്പാകളും സമീപത്തു തന്നെയാണ്.
25 മൈൽ വടക്ക്, അക്വർത്തിൽ മറ്റൊരു ഏഷ്യൻ മസാജ് പാർലറിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു, അക്വർത്ത് വെടിവയ്പിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.