Image

ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)

Published on 06 March, 2021
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
പച്ചമനുക്ഷ്യരുടെ..,കാലത്തിലൂടെ ഉള്ളയാത്ര.  അവ്യക്തതയിൽനിന്ന്പുറപ്പെട്ടു.... അനിശ്ചിതത്തിലൂടെ സഞ്ചരിച്ചു.... അവ്യക്തതയിലേക്ക്തിരിച്ചുപോകുന്ന .... യാത്ര.       അന്ധനുംബധിരനുംആയ,‘കാലം’….നിർവിഘ്നംഒഴുകികൊണ്ടേഇരിക്കുന്നു....നിർവികാരനായി.   
ഒന്നിച്ചുനട്ട, ആല്മരവും പിച്ചകവള്ളിയുംപോലെ,  വാക്കുംഅർത്ഥവുംപോലെ,  രണ്ടുജീവിതങ്ങൾ, ഒന്നിന്മറ്റൊന്ന്... തുണയായി..

തണലായി.., പൂത്തു... വളർന്നുകായ്ച്ചു.. തലമുറയ്ക്ക്നൈരന്തര്യം നൽകി  കാറ്റിലുംമഴയിലുംതണുപ്പിലുംചൂടിലുംഅവർഒന്നിച്ചുനിന്ന്
പ്രതികൂലങ്ങളെഅതിജീവിച്ചു.      എന്നാൽജീവിതംഒന്നിച്ചു, ആടിതീർക്കാനാവില്ലല്ലോ, ഈശ്വരനിശ്ചയമില്ലാതെ.      പലപ്പോഴും, ഒരാൾമറ്റെയാളെപിന്നിൽവിട്ടിട്ടുകടന്നുപോകും,  ഈജീവിതത്തിൽനിന്നും.      എന്റെപിതാവിനെ, ‘വിധുരനായി’വിട്ടിട്ടു, എന്റെമാതാവ്,  ഇവിടെ,  ഈശ്മശാനഭൂമിയിൽ ..., അന്ത്യവിശ്രമംകൊള്ളുന്നു.       മകനുംകുടുംബവുമോ....., ചർച്ചക്കാരോ..., വേലക്കാരോ..., ആരൊക്കെഉണ്ടെങ്കിലും
'ഏകാന്തപഥികൻ’ ആയി,  ജീവിതം...ജീവിച്ചുതീർക്കാൻ വിധിക്കപെട്ടവൻ...,   അത്എന്റെപിതാവിന്റെജീവിതം.

പള്ളിയിലെആരാധനകഴിഞ്ഞു,  ആൾകൂട്ടത്തിൽനിന്നൊഴിഞ്ഞുമാറി,  സാവധാനംശവക്കോട്ടയിലേക്കുള്ളപടികൾക്കടുത്തെത്തും.   ഒരുനിമിഷം,ഒന്ന്ദീർഘമായിനിശ്വസിച്ചു, ഉടുമുണ്ടുംമടക്കികുത്തി, ഊന്നുവടിയുടെസഹായത്തോടെ, പതുക്കെ, പടികൾഓരോന്നായിചവിട്ടിതാഴേക്ക്ഇറങ്ങുകയായി.       ആരെയുംസഹായത്തിനുകൂട്ടില്ല.     താങ്ങുംതണലുമായിഅരനൂറ്റാണ്ടിലധികംകൂടെഉണ്ടായിരുന്നവളെ,  "സന്ധിക്കുക", അതൊന്നുമാത്രമേമനസ്സിലുള്ളു.          ഉള്ളിലെപൊള്ളുന്നഓർമ്മകൾ, ദീർഘനിശ്വാസങ്ങളായിഇടയ്ക്കിടെപുറത്തേക്കുവരുന്നു.    പ്രീയയുടെകുഴിമാടത്തോട്അടുക്കുംതോറും...,  മുള്ളുകൾക്കുമുകളിലൂടെനടക്കും പോലെ... കുത്തിനോവിക്കുന്നു.., മനസ്സിനെ.            കൈത്താങ്ങുംമനക്കരുത്തുംനല്കി, ആശ്വസിപ്പിച്ചുകൂടെനിന്നവൾ....., ഇതാ.... ഇവിടെ...,  കുറ്റിച്ചെടികൾക്കുംസിമിന്റുകട്ടകൾക്കുംഅടിയിൽ... നിത്യവിശ്രമംകൊള്ളുന്നു.    ഒരുവെണ്ണക്കല്ലിൽ,  പേരുവിവരങ്ങൾരേഖപ്പെടുത്തി,  തലക്കൽഉയർത്തിയിരിക്കുന്നു,   പൊയ്‌പ്പോയകാലത്തിന്റെ,  നേർത്തസാക്ഷിയായി.

എല്ലാഞായറാഴ്ചയും,  ശരീരാസ്വാസ്ഥ്യങ്ങളെപോലുംഅവഗണിച്ചു,  എന്റെപിതാവ്, അമ്മയുടെ കല്ലറക്കുചുറ്റുമായികുറേസമയം ചിലവിടും.തനിക്കുമുൻപേകടന്നു, കാലയവനിക്കുള്ളിൽമറഞ്ഞഭാര്യയുമായി....,വേർപാടിന്റെവേദനയും, കഴിഞ്ഞകാലസംഭവങ്ങളുടെഅയവിറക്കലും, വർത്തമാനസംഭവങ്ങളുടെസംവേദനവുംഒക്കെനടക്കുന്നസന്ദര്ഭങ്ങളാണ്, ആനിമിഷങ്ങൾ.    
ഓർമ്മകൾ...,പരിഭവവുംനർമ്മവുംഒക്കെആയി...,ആമുഖത്ത്ഭാവഭേദങ്ങളെസൃഷ്ടിക്കുന്നു.     കണ്ണുനീർതുള്ളികളുടെഅലങ്കാരമില്ലാതെ, വേര്പാടിന്റെയുംദുഃഖത്തിന്റെയും തീവ്രവേദനഅയവിറക്കുകആണ്.        ശരീരത്തിൽനിന്ന്തുടങ്ങി..., ശരീരാതീതമാവുന്നസാമീപ്യമാണല്ലോ..., സ്നേഹബന്ധം.    അതിനാൽശരീരമില്ലാതെയും, നിശ്ശബ്ദരായി,  ആത്മാക്കൾസംവേദനംനടത്തുകയാണ്.    അനേകവർഷങ്ങൾ, മുറതെറ്റാതെ,  ഈശ്മശാനകൂടികാഴ്ചകൾതുടർന്ന്പോയി....,  അവർവീണ്ടും..., അതെശ്മശാനത്തിലെ..,  അതെകല്ലറയ്ക്കുള്ളിൽ..., ഒന്നിച്ചുഒത്തുചേരുംവരെ.
സമൃദ്ധമായഒരുനല്ലകാലത്തിന്റെ മദ്ധ്യത്തിൽആണ്,അമ്മയുടെമരണം.   ആവേർപാട്എന്റെപിതാവിനെആകെതളർത്തികളഞ്ഞു.       നടക്കാനായിഒരു 'ഊന്നുവടിയെ'  ആശ്രയിക്കേണ്ടഗതികേടിലായി.     

നാട്ടിലെത്തുമ്പോഴൊക്കെഅപ്പന്റെയുംഅമ്മയുടെയുംധാരാളംഫോട്ടോകൾഎടുക്കാറുണ്ടായിരുന്നു.   എന്നാൽഅവരെഎന്നോടൊപ്പംചേർത്ത്പിടിച്ചുള്ളഒരുപടംപോലുംഎടുത്തിട്ടില്ല, എന്നത്, ഇന്ന്കുറ്റബോധത്തോടെഓർക്കുന്നു.      ഒരേഒരുമകനായഞാൻആയിരുന്നിരിക്കാം,  മാതാപിതാക്കളുടെജീവിത്തിലെഏറ്റവുംവലിയഭാരം,  പ്രത്യേകിച്ചും സാമ്പത്തീകം പരിമിതമായിരുന്നകുടുംബത്തിൽ.    "മകൻവഴിതെറ്റിപോകാതെസൂക്ഷിക്കുക", "ആരോഗ്യത്തോടെവളർത്തുക", "വിദ്യാഭ്യാസംനൽകുക", "അല്ലലില്ലാതെ ജീവിക്കുന്നഒരുസാഹചര്യത്തിൽഎത്തിക്കുക", പിന്നീട്, "സന്തോഷകരമായഒരുകുടുംബജീവിതത്തിനുഉടമയാകുക".    ഈസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന്വേണ്ടിഅവർജീവിച്ചു.    അവർക്കുവേണ്ടിഅല്ലാഅവർജീവിച്ചത്.    സ്വപ്‌നങ്ങൾകൂടുംതോറുംഭാരങ്ങളുംകൂടികൂടിവരും.     സ്വപ്‌നങ്ങൾനൽകുന്നഭാരങ്ങൾക്കുആസ്വാദ്യതഏറിയിരിക്കും,  എങ്കിലുംഭാരങ്ങൾജീവിതത്തെതളർത്തികളയും.
ഇന്ന്...., ഈ'ഛായാപടത്തിനു' മുന്നിൽഇരുന്നുകൊണ്ട്, എന്റെജീവിതത്തിലേക്കുംഒരുതിരിഞ്ഞുനോട്ടംനടത്തുകയാണ്.    അന്ന്, എന്റെജീവിതത്തെവേർതിരിക്കാനാവാതെ,  അതിൽനിറഞ്ഞുനിന്നതു, എന്റെഅച്ഛനമ്മമാർആയിരുന്നു.കാലംമുൻപോട്ടുഒഴുകുംതോറും...,ഞാൻഅവരിൽനിന്ന്അല്പമായെങ്കിലും....വഴുതിപൊയ്ക്കൊണ്ടിരുന്നു..,  പ്രകൃതിനൽകിയസ്വാതന്ത്ര്യബോധത്തിന്റെചുവടുപിടിച്ചു... .അവർഎനിക്കായ്തീർത്തസ്വപ്നപക്ഷികളുടെചിറകുകളിൽഎത്തിപിടിക്കാനായി...,ഞാനുംആഞ്ഞു...പറന്നു.. മാറികൊണ്ടിരുന്നു..., എനിക്കുവേണ്ടി.    അതിനാൽ,  പകരമായിഅവർക്കു...ഒരുനന്ദിപ്രകടനംനടത്താനോ, ഒരുപരിരംഭണത്തിനുപോലുമോകഴിഞ്ഞില്ലാ.     പകരമായിനൽകിയസമ്മാനങ്ങളുംകാഴ്ചകളുംതാൽക്കാലികവസ്തുക്കളായിശരീരത്തിന്പുറത്തുമാത്രംനിൽക്കുമ്പോൾ....,കൊടുക്കേണ്ടിയിരുന്നതു... “ചേർത്ത്പിടിച്ചുഓരോചുംബനമായിരുന്നു”.    എങ്കിൽ…,അതിന്റെ അനുരണങ്ങൾഅവരുടെശരീരത്തിനുള്ളിൽ... പ്രവേശിച്ചു,  ഹൃത്തിൽപുഷ്പവൃഷ്ടിനടത്തിയേനെ.    അതിന്റെഅനുഭൂതികൾ... വാർദ്ധക്യത്തെമന്ദമാക്കി... വസന്തങ്ങളെവിരിയിച്ചേനെ..... . തിരികെട്ടുപോയനിലവിളക്കിനുചുറ്റും ...... ഞാൻ,എന്റെനഷ്ടങ്ങളെതിരയുകയാണ്.....ഇരുട്ട്പരന്നമുറ്റത്തെ“മുത്തശ്ശിമാവിന്റെ”കൊമ്പത്തിരുന്നു... ഒരുകൂമൻ, 'ഇരുത്തിമൂളി' കൊണ്ടിരിക്കുന്നു,  എന്നെകളിയാക്കുംപോലെ.     എന്റെഅസ്ഥാനത്തായചിന്തകളെപരിഹസിക്കയാവാം.      
പിന്നിൽനിന്ന്രണ്ടുചെറിയകൈകൾഎന്നെചുറ്റിപിടിച്ചുകൊണ്ട്,  കൂകിവിളിച്ചു...., "അപ്പച്ചനെ...  പേടിപ്പിച്ചേ!".    കോട്ടയത്തെവീട്ടിൽനിന്നും...., ടെക്സസ്സിലെവീട്ടിൽ, ...എന്നെതിരികെഎത്തിക്കാൻ...ഒരുനിമിഷമേവേണ്ടിവന്നുള്ളൂ..., ആകുസൃതികുട്ടന്മാർക്കു.    പുറത്തുമഞ്ഞുപെയ്യുന്നുണ്ട്.      "ഫയർപ്ലേസിൽ" ആളുന്നതീനാമ്പുകൾ....നൃത്തംചെയ്തുകൊണ്ട്...  ഒരുമുന്നറിയിപ്പ്തരുംപോലെ തോന്നി.... " നീയുംഒരുകൊച്ചുവെളിച്ചവുമായിനടക്കുന്ന 'മൺചിരാത്'.... .ഒരു ചെറുകാറ്റൂതിയാൽ........."

Join WhatsApp News
G. Puthenkurish 2021-03-06 15:24:33
ജീവിതാനുഭവങ്ങളിൽ നിന്ന് കൊറിയെടുത്ത, മിടിക്കുന്ന ഹൃദയമുള്ള ഈ സൃഷ്ടിയ്ക് അഭിനന്ദനം
Sudhir Panikkaveetil 2021-03-07 18:11:37
ജീവിതഗന്ധി ..ഹൃദയസ്പർശിയായ വിവരണം. ഒരു മകന്റെ ഓർമോ ഉപഹാരം. നന്നായി. കണ്ണുനീരിന്റെ നനവോടെ മുഴുവൻ വായിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക