Image

വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനായി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നു .

പി.പി.ചെറിയാൻ Published on 05 February, 2021
വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനായി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നു .
ഒക്കലഹോമ ∙ ഒക്കലഹോമ മസ്കോശിയിലെ വീട്ടിൽ  കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനും മറ്റു ചിലവുകൾക്കുമായി ചിലവുകൾക്കുമായി പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബ്രിട്ടണിയുടെ സഹോദരിയാണ് ഇവർക്കു വേണ്ടി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നിരിക്കുന്നത്.
ചൊവ്വാഴ്ച മസ്കോശിയിലെ വീട്ടിൽ വെടിവയ്പ്പ് നടക്കുന്നു എന്ന വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുമ്പോൾ കൈയ്യിൽ തോക്കുമായി നിൽക്കുന്ന ജറോണെയാണ് (25) കണ്ടത്. ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് പിടികൂടി.
വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അഞ്ചു കുട്ടികളും ഒരു യുവാവും ബ്രിട്ടണിയും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. ഇതിൽ നാലു കുട്ടികളും യുവാവും മരിച്ചിരുന്നു. പരുക്കേറ്റ ബ്രിട്ടണിയെയും മറ്റൊരു കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
രിച്ച യുവാവ് വെടിവയ്പ്പ് നടത്തിയ ജറോണെയുടെ സഹോദരനും, മരിച്ച മൂന്നു കുട്ടികൾ ജറോണെയുടെ മക്കളുമായിരുന്നുവെന്നും പൊലീസ് പറയുന്നു. വെടിവയ്ക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. വെടിയേറ്റു മരിച്ച കുട്ടികളുടെ സംസ്കാര ചെലവുകൾക്കാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടണിയുടെ സഹോദരി റാവെൻ ഗോഫണ്ട് അക്കൗണ്ട് തുടങ്ങിയത്.
വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനായി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നു .വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനായി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നു .വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനായി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നു .വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനായി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക