നീയരികിലില്ലാത്ത
ഒരു രാത്രിയുമെന്നെ മോഹിപ്പിക്കുന്നില്ല
ചന്ദ്രനും നക്ഷത്രങ്ങളും നോക്കിച്ചിരിപ്പതു കാണാറില്ല
മഴയുടെയാരവമെന്നെ വികാരാവതിയാക്കാറില്ല..
ഇറ്റു വീഴുന്നയോരോ ജലകണങ്ങളും
നിയെവിടെയെന്നാരായുന്നു...
ഏറെപ്രിയമുളള
ജിലേബിക്കഷണം പോലും
ഇന്നേറെ മധുരമായെനിക്കു തോന്നുന്നില്ല..
ചുറ്റിനും നിറയുന്നതു
നീയുപേക്ഷിച്ചു പോയ സുഗന്ധങ്ങൾ മാത്രം..
എന്നെയെപ്പോഴുമുന്മത്ത-
യാക്കാറുളള സുഗന്ധങ്ങൾ..
വന്മരത്തിൻ്റെ കൊഴിഞ്ഞ ഇലകൾ
പറഞ്ഞതും നിൻ കഥയല്ലേ ?...
ഇനിയുമെത്ര വസന്തം നീയില്ലാതെ പൂക്കേണ്ടൂ
എത്ര മഴക്കാലം നീയില്ലാതെ പെയ്തുതീർക്കേണ്ടു...
വേനലിൽ വിങ്ങി വരണ്ട ഭൂമിയും
വറ്റുന്ന പുഴയും
എന്നേപ്പോൽ പെയ്തേക്കും
മഴക്കായി കാക്കുന്നു ...