എവിടെയും ന്യായം നിരത്തിവെച്ച്
കൂരമ്പുകൾ പോലെ നെഞ്ചിൽ കുത്തിയിറക്കുകയാണ്
സ്നേഹത്തോടെ തന്നെ ;
വിഡ്ഢി വേഷം കെട്ടിയ കോമാളി
എപ്പോഴും വേദിയിൽ ഒറ്റയ്ക്ക് .
ചിരിച്ചാൽ ഭ്രാന്ത് , കരഞ്ഞാൽ ഭ്രാന്ത്
അങ്ങനെ ഭ്രാന്തിന്റെ പല തലങ്ങളിൽ സ്വയം കുരുക്കിയ ചങ്ങലക്കൂട്ടിൽ ....
എന്തിന്റെ പേരിലും
ഒരാൾക്ക് മുന്നിൽ നിരത്തിവെച്ച ന്യായങ്ങൾ
കടിച്ച് പിടിച്ച് ജീവിക്കുക എന്നത്
വിധിയായി പോയി എന്ന് തോന്നുന്നില്ല
ഒരിക്കൽ ഇതേ വിധിയെ ഞാൻ തന്നെ വിധിച്ചു
മനസ്സിന്റെ താളം തെറ്റാതെ
ഒറ്റയാനെ പോലെ നടക്കുന്നു
നിരുപദ്രവകാരിയായ ഒറ്റയാൻ ..
ആ വിധി ഞാൻ കല്പിച്ചതു കൊണ്ടാവാം
പാലിക്കാൻ കഴിയാതെ വീണ്ടും ശാരിക പൈങ്കിളി ..
ദോ ഇപ്പോൾ പൂർണ്ണമായും ഒറ്റയ്ക്ക് ,
ചിറകുകുകൾ അറ്റു
- മറ്റുള്ളവരുടെ വിധിക്കു മുന്നിൽ കീഴടങ്ങുന്നു ..
ഇനിയുമെന്നിൽ ഒന്നും അവശേഷിക്കുന്നില്ല ...
ഒരു തുണ്ട് മാത്രം ....
അത് ഇനി സ്രഷ്ടാവിനു മാത്രം സ്വന്തം ..