നോക്സവില്ല :- ടെന്നിസിയിൽ നിന്നുള്ള 34 വയസുകാരൻ ഡാനി ഫ്രേയ്സന്റെ അമ്മൂമ്മയെ ഉയർപ്പിന്നതിനുള്ള ശ്രമത്തിൽ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിൾബറി സ്പ്രിംഗ്സ് സെമിത്തേയിരിയായിരുന്നു. അമ്മൂമ്മയോടുള്ള അതിരറ്റ സ്നേഹം അവരെ കല്ലറയിൽ നിന്നും ഉയിർപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് കൊച്ചുമകനെ നയിച്ചു. സെമിത്തേരിയിൽ നാട്ടിയിരുന്ന ഹെഡ് സ്റ്റോൺ നീക്കം ചെയ്തും കല്ലറയിലെ മണ്ണ് നീക്കം ചെയ്തും ഏകദേശം 30000 ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
സെമിത്തേരിയിൽ അക്രമം അരങ്ങേറുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് എത്തിച്ചേർന്ന പോലീസ് ഡാനിയെ പിടികൂടി. എതിർപ്പു നിൽപ്പിനൊന്നും ശ്രമിക്കാതെ ഡാനി പോലീസിന് കീഴടങ്ങി,
തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതൊക്കെ ചെയ്യുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡാനി പോലീസിനോട് സമ്മതിച്ചു.
സെമിത്തേരിയിൽ അതിക്രമിച്ചു കയറിയതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും ഡാനിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.