Image

കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ്‌ തൊട്ടടുത്ത ദിവസം അറസ്റ്റില്‍

Published on 11 December, 2019
കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ്‌ തൊട്ടടുത്ത ദിവസം അറസ്റ്റില്‍

വരന്തരപ്പിള്ളി: കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ്‌ തൊട്ടടുത്ത ദിവസം അറസ്റ്റില്‍. മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച്‌ വിവാഹം ചെയ്‌ത യുവാവ്‌ സദാചാര ഗുണ്ട ചമഞ്ഞ കേസിലാണ്‌ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായത്‌.

വേലൂപ്പാടം എടകണ്ടന്‍ വീട്ടില്‍ ഗഫൂര്‍ (31) ആണ്‌ അറസ്റ്റിലായത്‌. വയനാട്‌ സ്വദേശിയായ 23കാരനെ ഗഫൂറും സംഘവും നഗ്‌നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണമോതിരവും കവര്‍ന്ന കേസിലാണ്‌ അറസ്റ്റിലായത്‌.

ഗഫൂറിനൊപ്പം മേലേപുരയിടത്തില്‍ ഹഫീസ്‌ (30), എടകണ്ടന്‍ വീട്ടില്‍ മുഹമ്മദ്‌ റഫീഖ്‌ (29), കാരികുളം കടവ്‌ നൊച്ചി ശ്രുതീഷ്‌ കുമാര്‍ (25) എന്നിവരും അറസ്റ്റിലായി. ഏപ്രില്‍ ഏഴിന്‌ വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട്‌ സ്വദേശിയെ തടഞ്ഞുനിര്‍ത്തിയാണ്‌ അതിക്രമം നടത്തിയത്‌.

അരപ്പവന്റെ സ്വര്‍ണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാര്‍ഡ്‌ ഉപയോഗിച്ച്‌ 4900 രൂപ പിന്‍വലിച്ചു. പിന്നീട്‌ ബന്ധുവിനെക്കൊണ്ട്‌ 15,000 രൂപ ബാങ്കില്‍ അടപ്പിച്ച്‌ ആ തുകയും പിന്‍വലിച്ചു.

കഴിഞ്ഞ മാസമാണ്‌ യുവാവ്‌ പരാതി നല്‍കിയത്‌. എസ്‌ എച്ച്‌ ഒ ജയകൃഷ്‌ണന്‍, എസ്‌ഐ ഐ സി ചിത്തരഞ്‌ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പ്രണയബന്ധം മുടക്കാന്‍ ബന്ധുക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയെ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ മോചിപ്പിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ ഗഫൂര്‍ വിവാഹം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക