Image

ചുവരുകള്‍ക്കുള്ളിലെ ഐക്യദാര്‍ഢ്യം? (ജോയ്‌സ് തോന്നിയാമല)

Published on 21 October, 2017
ചുവരുകള്‍ക്കുള്ളിലെ ഐക്യദാര്‍ഢ്യം? (ജോയ്‌സ് തോന്നിയാമല)
ഷെറിന്‍ മാത്യൂനെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പിഞ്ചു കുഞ്ഞിന്റെ തിരോധാനം ഇന്നും ദൂരൂഹതയായി, മനുഷ്യഹൃദയങ്ങളില്‍ തേങ്ങലായി മാറുകയാണ്.ശരിക്കും നടക്കാന്‍ പോലും പഠിച്ചൂ വരുന്ന കുഞ്ഞിനെ വെളിയില്‍, അതും നട്ട പാതിരാത്രിയില്‍ വീടിനു പുറത്തു നിര്‍ത്തുന്നത് എത്ര ക്രൂരമാണ്?നമുക്ക് ചുറ്റും, നമ്മള്‍ക്കൊപ്പം, പഠിച്ചു വളര്‍ന്നു ശോഭനമായ ഒരു ജീവിതം നയിക്കേണ്ടിയിരുന്ന ഷെറിന്റെ മടങ്ങി വരവിനായി നമുക്ക് കാതോര്‍ക്കാം... അവളുടെ നിഷ്‌കളങ്കമായ, പനീര്‍ പൂ പോലെ വിടര്‍ന്നനറു പുഞ്ചിരി വീണ്ടും കാണാന്‍ നമുക്ക് കഴിയട്ടെ എന്ന് ആത്മാര്‍ദ്ധമായി ആഗഹിക്കാം....

ശക്തമായ ശാസ്ത്രിയകുറ്റാന്വഷണ രീതികളിലൂടെ അന്വേഷണം നടത്തുന്ന എഫ്.ബി.ഐ അതിവിദൂരമല്ലാത്ത ദിനങ്ങളില്‍ ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരും.

അതിനു ടെലിഫോണ്‍ കോണ്‍ഫറന്‍സുകളിലൂടെ നാട്ടു വിശേഷം പറയുന്നവരുടെ, മലയാളി അച്ചായന്മാരുടെ ആവശ്യം ഉണ്ടോ ?

എന്നാല്‍, കേരളത്തില്‍ കുറ്റങ്ങള്‍ തെളിയിക്കപ്പെടാന്‍ കാലതാമസം നേരിടുമ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് 'ആക്ഷന്‍ കൗണ്‍സില്‍' രൂപികരിച്ചു പ്രക്ഷോഭം ആരംഭിക്കുന്നത് കണ്ടിട്ടുള്ളതു കൊണ്ടാവാം ഇവിടെ എന്തിനും ഏതിനുംടെലിഫോണ്‍ കോണ്‍ഫറന്‍സ്‌കള്‍ നടത്തി ശ്രദ്ധ നേടാന്‍ ഇവര്‍ ശ്രമിക്കുന്നത്... പ്രയോജന രഹിതമായ ഇത്തരം ' ഐക്യദാര്‍ഢ്യങ്ങള്‍'ക്കുഎന്തു ഫലം ? എന്തു പ്രയോജനം ? തൊഴിലില്ലാതെ വീട്ടില്‍ ഇരിക്കുന്ന കുറെ പുങ്കന്മാരുടെ ' അധരചര്‍വണം' എന്നതില്‍ കൂടുതല്‍ എന്താ ഇതിനെ വിശേഷിപ്പിക്കുക ???

മൂക്കിന് താഴെ ആയിരകണക്കിന് ആളുകള്‍ ഹാര്‍വിയുടെ തിക്താനുഭവം മൂലം നരകയാതനയിലൂടെ പോകുമ്പോള്‍ ഒരു ചെറു വിരല്‍ അനക്കാത്ത ഈ സ്വയം ഭൂ ' നേതാക്കന്മാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെങ്കില്‍ അത് എന്റെ തെറ്റായി കണ്ടു മാപ്പാക്കണം

ഷെറിന്‍ മാത്യൂസ്നിനക്ക് വേണ്ടി എന്റെ ഹൃദയം കേഴുന്നു... നിന്റെ തുടിക്കുന്ന ഹൃദയശ്വാസവും, ഞരമ്പിലെ നിണമൊഴുക്കും ഇനിയും നിലച്ചിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കട്ടെ .....
ചുവരുകള്‍ക്കുള്ളിലെ ഐക്യദാര്‍ഢ്യം? (ജോയ്‌സ് തോന്നിയാമല)
Join WhatsApp News
ഒരു വായനക്കാരൻ 2017-10-21 13:36:41
ഞാനും  ആ ടെലികോഫെറെൻസിൽ  പങ്കെടുത്ത  ഒരു വിനീത വ്യക്തിയാണ്.  ഇതിൽ തോന്നിയമല  എന്തിനാ  ഇത്ര രോഷം കൊള്ളുന്നത്. ഇതിലൂടെ  താങ്കൾക്കോ  സമൂഹത്തിനോ  എന്തെങ്കിലും  പോറലോ  നഷ്ടമോ  വന്നോ? അണ്ണാൻകുഞ്ഞും തന്നാൽ  ആയതു  എന്ന്  അവർ കുറിച്ചിരുന്നു, പറഞ്ഞിരുന്നു. അവരാൽ പറ്റുന്ന രീതിയിൽ  അവർ  ആ കുഞ്ഞിന്  ഐക്യദർട്ടിയം കൊടുക്കുന്നു. പ്രാത്ഥിക്കുന്നു. അതവർ ചെയ്തു. അവരെ അഭിനന്ദിക്കുക. റിപ്പോർട്ട്  അനുസരിച്ചു  ഏതാണ്ട്  250  ഓളം  ആളുകൾ  USA  യിൽ  നന ഭാഗത്തു  നിന്ന്നും  പങ്കെടുത്തു  എന്ന്  പറയുന്നു.
ഇത്രയും ആളുകൾക്ക്  നേരിട്ട്  ഡാളസിൽ  പോയി  പങ്കെടുക്കാനോ, ഷെറിനെ പോയി  കണ്ടുപിടിക്കാനൊ, കുറ്റക്കാരെ പിടിക്കാനോ  പ്രായോഗികമായി  പറ്റുകയില്ലല്ലോ.  ചുവരികൾക്കിടയിൽ  ആയാലും  എവിടായാലും  ഓരോരുത്തരും  പറ്റുന്ന  നല്ല കാര്യാങ്ങൾ  ആർക്കും  ചെലവോ, ബുധിമുട്ടോ ഇല്ലാത്ത  വിധം  നടത്തുന്നു.  പങ്കെടുത്ത  250   ആളുകളുടേയോ  അതല്ല  സംകാടകരുടേയോ  ഫോട്ടോയിട്ട്  ഇതിലൂടെ  വലിയ  ആളാകാൻ  ആരും  ശ്രമിച്ചതായി  കാണുന്നില്ല. എല്ലായിടത്തും  ദോഷം  മാത്രം  കാണുന്ന  ഒരു  ദോഷൈക  ദൃക്  ആകരുത്  സഹൃത് .  കുറച്ച  എങ്കിലും  ഗുണം  കാണു. ഹൂസ്ടനിലെ  എഴുത്തു കാരയെല്ലാം കുറ്റം  പറഞ്ഞു  കുറിച്ചിരുന്നു  കണ്ടു.  എന്നാൽ കുറെ ചോക്കിളികളാ യവരെ പൊക്കി കാട്ടി.  ഒരിടത്തും  അധികാരി  ആകാനോ  അല്ല  കസേര  നോക്കി  പോകാനോ  ഒരുമ്പെടാത്ത, അല്ലെങ്കിൽ  അതിനു  കഴിവില്ലാത്ത  ഈ വയസ്സന്മാരായ  അച്ചയന്മാർ  അവരവരുടെ  കഴിവനുസരിച്ചു  വല്ലതും  നടത്തട്ടെ.  ഹാർവി  ദുരന്തത്തിന്  ഇതിൽ  പങ്കെടുത്തവർ  പലരും  താങ്കളേക്കാളും  പല മടങ്ങു  പലവിധത്തിൽ  സംഭാവനകൾ  നടത്തിയവരാണ്.  എല്ലാ സംഭാവനകളും  കൊട്ടിഘോഷിച്ചു, വാർത്തയും  ഫോട്ടോയു മായ്
പ്രഘോഷിക്കേണ്ടതുമല്ല.  ഒന്ന്  കുടൈ ചോതിക്കട്ടെ. അപ്പോൾ  താങ്കൾ  ആണോ  ആ കോഫെറെൻസ്  തടസപ്പെടുത്താൻ  ഫോണിലൂടെ  അപശബ്ദങ്ങൾ .  കക്കൂസ്  ഫ്ളഷിങ് , കൂവൽ  കൊക്കൽ ഒക്കെ നടത്തിയത് ?  ആ കുഞ്ഞു  വേഗം  തിരക വരട്ടെ . ആശംസിക്കാം . നമുക്ക്  ഒരുമിച്ചു  വർക്ക്  ചെയ്യാം  തോന്നിയമല സാർ.  ഇതിൽ പങ്കെടുത്ത  ഒരു പാവം  വായനക്കാരനാണ്  ഞാൻ.  ക്ഷമിക്കുക.
വിദ്യാധരൻ 2017-10-21 14:38:09
അണ്ണാന്‍ കുഞ്ഞും തന്നാലായത് "

ഈ പഴം ചൊല്ല് കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. എത്ര എളിയവര്‍ക്കും അവരവരെ കൊണ്ട് സാധിക്കുന്ന കര്‍മങ്ങള്‍ ചെയ്യാന്‍ പ്രചോദനം നല്‍കുന്ന ഈ വരികള്‍ക്ക് പിന്നില്‍ രാമായണത്തെ ആസ്പദമാക്കിയുള്ള മനോഹരമായ ഒരു കഥയുണ്ട്. പണ്ട് ശ്രീരാമ ചന്ദ്രന്‍ സീതാ ദേവിയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക് പോവാന്‍ തീരുമാനിച്ച സമയത്ത്, കടല്‍ കടക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ആരായുകയും ചിറ കെട്ടി സൈന്യ സമേതം ലങ്കയിലെത്താമെന്നു തീരുമാനിക്കുകയും  ചെയ്തല്ലോ. വാനരന്മാരുടെ സഹായത്തോടെ ചിറ കെട്ടി തുടങ്ങി. മാര്‍ഗ നിര്‍ദേശങ്ങളുമായി ശ്രീ രാമചന്ദ്രന്‍ മേല്‍നോട്ടം വഹിച്ചു നടക്കുമ്പോള്‍ അദ്ദേഹം കൌതുകകരമായ ഒരു കാഴ്ച കണ്ടു. ഒരു അണ്ണാന്‍ കുഞ്ഞ് കടല്‍ തിരയില്‍ മുങ്ങുകയും തിരികെ മണലില്‍ കിടന്നു ഉരുളുകയും വീണ്ടും തിരയില്‍ മുങ്ങി ശരീരത്തില്‍ പറ്റിയ മണല്‍തരികള്‍  കടലില്‍ കളയുകയും ചെയ്യുന്ന്നു.   
പല തവണ ഈ കാഴ്ച കണ്ടപ്പോള്‍ സ്നേഹ സ്വരൂപനായ അദ്ദേഹം വാത്സല്യത്തോടെ ആ അണ്ണാന്‍ കുഞ്ഞിനെ വാരിയെടുത്ത് എന്താണ് നീ ചെയ്യുന്നതെന്ന് ചോദിച്ചു. താനും ചിറയുടെ പണിയില്‍ പങ്കു ചേരുകയാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതിനെ തലോടുകയും അനുഗ്രഹങ്ങള്‍ നല്‍കി തിരികെ അയക്കുകയും ചെയ്തു. 

ഈ കഥ നല്‍കുന്ന സന്ദേശം എത്ര വലുതാണ്. 
നമുക്കെല്ലാം സ്വന്തം കഴിവില്‍ വിശ്വാസം കുറവല്ലേ? 
വലിയ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ എന്നെ കൊണ്ട് എന്താവാന്‍ എന്ന് ചിന്തിച്ചു പലപ്പോഴും പിന്‍ വാങ്ങാറില്ലെ?
കഥയിലെ അണ്ണാന്‍ കുഞ്ഞിനു തന്റെ പരിമിതമായ ശക്തി കൊണ്ട് എത്ര മാത്രം ദൂരം ചിറ കെട്ടാന്‍ സാധിച്ചു എന്ന് നമുക്കറിയില്ല. വളരെ കുറച്ചേ സാധിച്ചിരിക്കുള്ളൂ. 
എങ്കിലും ആ സന്നദ്ധതയും ഉദ്ദേശ ശുദ്ധിയും എത്രയോ ശക്തന്മാരായ വാനരന്മാരെ സ്വാധീനിച്ചിട്ടുണ്ടാവാം? ഇന്നും സ്വാധീനിക്കുന്നില്ലേ?
നമ്മുടെ ചെറുതായ പ്രവൃത്തികള്‍ക്ക് പോലും വളരെ വലിയ ഫലം ഉണ്ടാവാം. പരിമിതമായ ബുദ്ധി വച്ച് അത് അറിയാന്‍ വിഷമമാണെന്ന് മാത്രം. 
അതുകൊണ്ട് തന്നെ ഫലത്തെ പറ്റി ചിന്തിക്കാതെ ശുദ്ധവും നന്മയിലൂന്നിയതുമായ കര്‍മങ്ങള്‍ ഭയലേശമേന്യേ അനുഷ്ഠിക്കാന്‍ ഈ കഥ നമുക്ക് ഉണര്‍വേകട്ടെ. 

vayanakkari 2017-10-21 17:09:23
തോന്നിയമാലയുടെ തോന്ന്യാസം കണ്ടിട്ട് ഒന്നേ പറയാനുളൂ. വിവരക്കേട് എന്ന് പറയുന്നത് ഒരു കുറ്റമല്ല. ഒരു പക്ഷെ പാരമ്പര്യം ആകാം. ഏതായാലും ആ കുഞ്ഞിന് വേണ്ടി പ്രാർഥിക്കാൻ കൂടിയവർ ആരും താങ്കളെ പോലെ വലിയ ഫോട്ടോ എങ്ങും ഇട്ടു ഷൈൻ ചെയ്യാൻ നോക്കിയില്ല. സ്വന്തം അനുഭവത്തിൽ വരുമ്പോൾ മാത്രമേ ഓരോരുത്തനും അതിന്റെ തീഷ്ണത മനസ്സിലാക്കുവാൻ സാധിക്കൂ. വീട്ടിൽ പണിയില്ലാതെ ഇരുന്നവർ അല്ല അതിൽ ആരും. അവരൊക്കെ മനുഷ്യർ ആയിരുന്നു. താങ്കളെ പോലെയുള്ള പുംഗവഃ ശിരോമണികൾ വേറെ എന്തെങ്കിലും ക്രിയാത്‌മകമായി ചെയ്തു കയ്യടി വാങ്ങാൻ നോക്കുക. മന്ത്രിയെ കൊണ്ട് നടക്കുകയോ സിനിമ നടികളെ കൊണ്ട് ഷോപ്പിംഗിനു പോകുകയോ അങ്ങനെ വല്ലതും. 
കഷ്ടം തന്നെ!
നാരദന്‍ 2017-10-21 18:03:55
തോന്ന്യമല്യുടെ  തോന്ന്യസതിനു  കാരണം നമ്മള്‍ തന്നെ. നല്ല ചുട്ട  മറുപടി കൊടുത്തു  ഇ ആളെ ഓടിക്കുക .
സർവ്വജ്ഞൻ 2017-10-21 19:16:45
അപ്പോൾ ഇയാളാണ് ഒരു വണ്ടി മെക്സിക്കനുമായി തൂമ്പ ചൂല് എന്നിവയുമായി  ഹാർവിയുടെ സമയത്ത് ഹ്യുസ്റ്റണിൽക്കൂടി ഒക്കെ കറങ്ങി ഫോട്ടോ എടുത്ത് ലേഖനം എഴുതി വിട്ടത്. ഓരോ അവന്മാര് പുബ്ലിസിറ്റിക്ക് വേണ്ടി എന്തെല്ലാം ആണ് കാട്ടിക്കൂട്ടുന്നത് ! 

Christian Brothers 2017-10-21 19:45:00
ഇവൻ തന്നെ അവൻ. ഹ്യുസ്റ്റണിൽ വെള്ള പാർട്ടിയുമായി   പ്രസ്‌ക്ലബ്ബ് മീറ്റിങ്ങിന് പോയി വെള്ളത്തിലായത് .
രണ്ടില്ലത്തിൽ ചേന്നൻ 2017-10-21 21:53:23
തന്നാൽ ആയത് ചെയ്യാൻ നടക്കുന്ന ഒരു അണ്ണാനും അണ്ണാനെ പിടിക്കാൻ നടക്കുന്ന തോന്നിയമലയും. അണ്ണാൻ മലയുടെ മുകളിൽ കേറുന്ന മട്ടുണ്ട്.  ഒരു പട്ടിക്ക് വേറൊരു പട്ടിയെ കാണുമ്പൊൾ മുറുമുറുപ്പ്. മലയാളിയുടെ ഈ സ്വാഭാവം മാറുമെന്ന് തോന്നുന്നില്ല . എന്തായാലും പ്രതികരണ കോളം മൂക്കുന്നുണ്ട്. ആനയുടെ തുമ്പിക്കയ്യിൽ കേറി കടിച്ച ഉറുമ്പിനെപ്പോലെ അണ്ണാൻ,  അണ്ണാനെ മണ്ണിട്ട് മൂടുമെന്ന് തോന്നിയാമല. രണ്ടുപേരും ഗോദയിൽ. അതിനു കൊഴുപ്പു കൂട്ടാൻ ഇഷ്ടംപോലെ കമന്റും. ആരു തോൽക്കും ആര് ജയിക്കും ? 

ശ്രീകുമാര്‍ എ.എസ് 2017-10-22 00:59:09
ജോയ്‌സ് തോന്ന്യാമലയുടെ ഉചിതമായ പ്രതികരണത്തിന് എന്റെ ഐക്യദാര്‍ഢ്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജോയ്‌സിന്റെ കാലിക പ്രസക്തവും കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരുന്നതും അവരെ നിര്‍ഭയമായി വിചാരണ ചെയ്യുന്നതുമായ ലേഖനങ്ങള്‍ വായിക്കുന്ന ഒരു എളിയ ആസ്വാദകനാണ് ഞാന്‍. ഈ ലേഖനത്തിലും അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയും ചങ്കൂറ്റവും ആര്‍ജവത്തോടെ കാത്തുസൂക്ഷിച്ചിരിക്കുന്നു. സ്തുതിപാഠകരാലും മാധ്യമങ്ങളുടെ വിലയേറിയ സ്‌പേസുകളില്‍ കയറിപ്പറ്റിയും സ്വയം പ്രതിഷ്ഠിതരാവുന്നവര്‍ തനിമയില്ലാത്തവരാണെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഇവരെ ചുമക്കുന്ന ഏതൊരു പരിഷ്‌കൃത സമൂഹവും സാംസ്‌കാരിക ജീര്‍ണതയ്‌ലേയ്ക്കാണ് കൂപ്പുകുത്തുന്നത്. ഇവിടെ ജോയ്‌സ് ഒരു പ്രതീകമാണ്. തിരുത്തല്‍ ശക്തിയുടെ ഒറ്റയാള്‍ പ്രതീകം. നിഷ്പക്ഷമായ ഈ പ്രതികരണശേഷിയുടെ അഗ്നി കെടാതെ സൂക്ഷിക്കുക. അഭിവാദ്യങ്ങള്‍....

ഒരു തോഴിലില്ലാ കുടിയൻ 2017-10-22 01:02:47
തോന്നിയമല  ഒന്നും തോന്നല്ലേ. അഥവാ  വല്ലതും  തോന്നിയാലും ഈ  തൊഴിലില്ല്ലാത്ത  കുടിയനു പുല്ലാ. എന്താ ഹ്യൂസ്റ്റനിലെ  എഴുത്തുകാരോടും  സാംസ്‌കാരിക  പ്രവർത്തകരോടും  ഇത്ര  പുച്ഛം. അവർ വല്ലതും  നല്ലതു പ്രവർത്തിച്ചാലും അവർക്കെതിരേ  മുറുമുറുപ്പാണ്‌ .  ഹ്യൂസ്റ്റൻകാരോടാണ്  നിങ്ങൾക്കു  വെറുപ്പ്.  ഇത്തരം  നല്ല കാര്യം  മറ്റു ഏത്‌  സിറ്റിക്കാർ  പ്രവർത്തിച്ചാലും  നിങ്ങൾ പരാതി  പെടുകയില്ല.   ആ കുഞ്ഞിനായി  ഒരു പ്രാർത്ഥന  ടെലികോൺഫെറെൻസിൽ  അനവധി  ഹ്യൂസ്റ്റൻകാർ  പങ്കെടുത്തത്  തോന്നിയമലക്കു  പിടിച്ചില്ല.
അമേരിക്കൻ അച്ചായൻ 2017-10-22 15:29:13
കള്ളനാണയങ്ങൾ തന്നെ കള്ള നാണയങ്ങളെ പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചാൽ അതെങ്ങനെ ശരിയാകും ശ്രീകുമാര.  അങ്ങാടിയിൽ തോറ്റതിന് അമ്മയോട് യുദ്ധം ചെയ്തിട്ടെന്തു കാര്യം.  എത്ര പ്രതിഭാധനനായ എഴുത്തുകാരനും വേണ്ടത് വിനയമാണ്. സാഹിത്യം എങ്ങനെ എഴുതണം എന്ന് പഠിപ്പിച്ചുകൊണ്ടാണ് കാൽവയപ്.  ടെലികോൺഫ്രൻസ് ചുവരുകൾക്കുള്ളിൽ ഇരുന്നുള്ള പ്രവർത്തനം ആണെന്ന് പറഞ്ഞു ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞില്ല അതിന് മുൻപ് ചുവരുകളാക്കുള്ളിൽ ഇരുന്ന് എഴുതിയ ഒരു കവിത കണ്ടു . അതിനും ടെലികോൺഫ്രൻസും ഒന്ന് തന്നെയല്ലേ എന്ന് ആരോ ചൂണ്ടിക്കാണിച്ചതാണ് ഉചിതമായ മറുപടി.  ഇവിടെയുള്ള അച്ചായന്മാരേം സാഹിത്യകാരന്മാരേം ശരിയാക്കി സാഹിത്യത്തത്തെ മയോചിപ്പിക്കാൻ വന്നവർ പലരും ഇന്ന് എവിടെയാണെന്ന് അറിയില്ല . ബുദ്ധിമാനാണെങ്കിൽ ശത്രുക്കളുമായി അനുരഞ്ജനത്തിലാകുക . ലാന തുടങ്ങിയ പ്രസ്ഥാനങ്ങളിൽ നിന്ന് അവാർഡ് വാരിക്കൂട്ടുക അങ്ങനെ അമേരിക്കൻ സാഹിത്യത്തിന്റെ ഭാഗമാകുക. അവാർഡുകളും പൊന്നാടയും ഇല്ലാത്ത ഒരുത്തനും രക്ഷയില്ല. പിന്നെ സാഹിത്യ സല്ലാപം എന്ന ടെലികോൺഫ്രൻസിലേക്ക് വിളിക്കുക  അവസാനം സ്വാന്ത്യമായി ഒരു സാഹിത്യ ടെലികോൺഫ്രൻസ് അല്ലെങ്കിൽ  വിഷ്വൽ ഓഡിയോ കോൺഫ്രൻസ്ആരംഭിക്കുക. ഇത് സൈബർ യുഗമാണ്.   കാലത്തിനൊത്ത് ഉയരുക  ജനം മലയിലോട്ട് കേറി വന്നില്ലെങ്കിൽ മല അങ്ങോട്ട് ഇറങ്ങി ചെല്ലുക .  ഞാൻ മലയാണെന്ന് പറഞ്ഞിരുന്നാൽ ആരും വകവച്ചു തരില്ല .  പിന്നെ ശ്രീകുമാർ എന്തിനാണ് കൂട്ട് പിടിക്കുന്നത്. ഒറ്റക്ക് നിലക്ക് ശ്രീകുമാരാ.  അച്ചായന്മാരെ കളിപടിപ്പിക്കണ്ട  മക്കളെ.  അച്ചായന്മാർ എത്ര കണ്ടിട്ടുള്ളതാ ഇത്. 

പിന്നെ എസി ജോർജ്ജിന് എല്ലാ അച്ചായന്മാരുടെയും പിന്തുണ പ്രഖ്യാപിക്കുന്നു . അച്ചായന്റെ കമ്പിയില്ല കമ്പി പരിപാടി തുടരുക.  .   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക