Image

ഷ്വൈറ്റ്‌സര്‍ , ഹാജി ബാഷി അവാര്‍ഡുകള്‍ സ്വന്തമാക്കി ബഹുമുഖ പ്രതിഭ കെമ് ലി ഫിലിപ്പ്‌

ജീമോന്‍ റാന്നി Published on 06 May, 2015
ഷ്വൈറ്റ്‌സര്‍ , ഹാജി ബാഷി അവാര്‍ഡുകള്‍ സ്വന്തമാക്കി ബഹുമുഖ പ്രതിഭ കെമ് ലി ഫിലിപ്പ്‌
ഹൂസ്റ്റണ്‍ : സാമൂഹ്യ സേവന രംഗത്ത് നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹൂസ്റ്റണ്‍ ഗാല്‍വെസ്റ്റന്‍ നല്‍കുന്ന 2014–15 ലെ ആല്‍ബര്‍ട്ട് ഷ്വൈറ്റ്‌സര്‍ ഫെലോഷിപ്പ് അവാര്‍ഡിന് അമേരിക്കന്‍ മലയാളിയായ കെമ് ലി  ഫിലിപ്പ് അര്‍ഹയായി. അവാര്‍ഡിനൊപ്പം 3500 ഡോളര്‍ കാഷ് അവാര്‍ഡും സമ്മാനമായി ലഭിച്ചപ്പോള്‍, ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജായായി മാറി കെമ് ലി.

അതോടൊപ്പം നേതൃപാടവത്തിനും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന ഹാജി ബാഷി മെമ്മോറിയല്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരവും കെമ്്‌ലി ഫിലിപ്പ് കരസ്ഥമാക്കിയപ്പോള്‍ അത് ഇരട്ടി മധുരമായി. യുടി ഹെല്‍ത്ത് സ്റ്റുഡന്റ് സെന്റര്‍ കൗണ്‍സിലില്‍2004 മുതല്‍ 2011 വരെ പ്രസിഡന്റ് പദമുള്‍പ്പെടെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ച ഹാജി ബാഷിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ് ഹാജി ബാഷി പുരസ്‌ക്കാരം. 750 ഡോളര്‍ സമ്മാനത്തുകയും അവാര്‍ഡിനൊപ്പമുണ്ട്. അനുകരണീയ വ്യക്തിത്വത്തിനുടമയായിരുന്ന ഹാജി ബാഷി കാന്‍സര്‍ ബാധിതയായി 2011 ല്‍ അന്തരിച്ചു.

യുടി ഹൂസ്റ്റണ്‍ മെഡിക്കല്‍ ആന്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബയോ സയന്‍സില്‍ എംഡി പിഎച്ച്ഡി അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കെമ്്‌ലി ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് അമേരിക്കന്‍ മലയാളി സമൂഹത്തിനും പ്രോത്സാഹനം നല്‍കുന്നതാണ് കെമ്്‌ലിയുടെ അവാര്‍ഡ് നേട്ടങ്ങള്‍.

ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പിന്റെയും ട്രഷറര്‍ റോബിന്‍ ഫിലിപ്പിന്റെയും മകളാണ് കെമ്്ലി.

ബഹുമുഖ പ്രതിഭയായ കെമ് ലി 'ബസ്റ്റ് ബഡീസ് ' എന്ന സംഘടനയുടെ സെക്രട്ടറി പദത്തിലിരുന്ന് 2006 മുതല്‍ ഹൂസ്റ്റണിലെ ബുദ്ധി മാന്ദ്യം ഉളള നിരവധി വ്യക്തികളുടെ സഹായത്തിനും വ്യക്തിത്വ വികസനത്തിനും ഉതകുന്ന പരിപാടികള്‍ നടത്തി ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. യൂണി വേഴ്‌സിറ്റി ഓഫ് ടെക്‌സാസുമായി സഹകരിച്ച് ഇവര്‍ക്കുവേണ്ടി 'ഹെല്‍ത്ത് ഫെയറും' ഇവന്റുകളും നടത്തി വരുന്നു..

സ്റ്റുഡന്റ് ലീഡര്‍ കൂടിയായ കെമ് ലി. ടെക്‌സാസ്– മെക്‌സിക്കോ ബോര്‍ഡറില്‍ അവശരായിരിക്കുന്നവരെയും രോഗികളെയും സഹായിക്കുന്നതിന് നിരവധി കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നു. അതിര്‍ത്തിയില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വ്യക്തികളെ സഹായിക്കുന്നതിനും നിരന്തരം യാത്ര ചെയ്യുന്ന കെമ് ലിയും സുഹൃത്തുക്കളും വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പരിപാടികളും നടത്തി വരുന്നു.

ഗ്ലോബല്‍ ഹെല്‍ത്ത് പ്രൊജക്ടില്‍ കൂടി ഹൂസ്റ്റണില്‍ അഭയാര്‍ത്ഥികളായെത്തിയ ബര്‍മ്മാകാര്‍ക്കു വേണ്ടിയും സഹായമെത്തിയ്ക്കുന്നതില്‍ തല്‍പരയാണ് കെമ്ലി

റൈസ് സര്‍വ്വകലാശാലയില്‍ നിന്ന് ബയോ എന്‍ജിനീയറിംഗില്‍ ബിരുദവും ഉന്നത ബിരുദവും എടുത്ത കെമ് ലി, ആതുര സേവന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നതിനുളള അഭിവാഞ്ച മൂലം എംഡിപിഎച്ച്ഡി രംഗത്തേക്ക് ശ്രദ്ധ തിരിച്ചു. റൈസ് യൂണിവേഴ്‌സിറ്റിയില്‍ ട്യൂട്ടറായും സേവനമനുഷ്ഠിച്ചു.

4–ാം വയസ് മുതല്‍ നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുളള കെമ് ലി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സിഎസ്‌ഐ ഇടവകയില്‍ 8 വര്‍ഷത്തോളം സണ്ടേ സ്‌കൂള്‍ അദ്ധ്യാപികയായും പ്രവര്‍ത്തിച്ചു.

ഡോ. മൈക്കിള്‍ റോബര്‍ട്ട് പാണ്ഡ്യയാണ് ഭര്‍ത്താവ് .ക്രിസ്ലി ഫിലിപ്പ് സഹോദരിയും

റിപ്പോര്‍്ട്ട്: ജീമോന്‍ റാന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക